മുംബൈ: വിപ്രോയുടെ കിരീടത്തില്‍ പുതിയൊരു പൊന്‍തൂവല്‍ കൂടി. ചരിത്രത്തില്‍ ആദ്യമായി വിപ്രോ 3 ലക്ഷം കോടി രൂപ വിപണി മൂല്യം തൊട്ടു. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിനും ഇന്‍ഫോസിസിനും ശേഷം ഈ നേട്ടം കുറിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ ഐടി കമ്പനിയാണ് വിപ്രോ. വ്യാഴാഴ്ച്ച തുടക്കവ്യാപാരത്തില്ത്തന്നെ വിപ്രോയുടെ വിപണി മൂല്യം 3 ലക്ഷം കോടി രൂപ പിന്നിട്ടിരുന്നു.
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ 1.27 ശതമാനം നേട്ടത്തിലാണ് വിപ്രോ ഇന്നത്തെ ഇടപാടുകള്‍ ആരംഭിച്ചത്. ഈ സമയം വിപ്രോയുടെ ഓഹരിയൊന്നിന് വില 550. എന്നാല്‍ അവസാന മണി മുഴങ്ങുമ്പോള്‍ വിപ്രോ ഓഹരികള്‍ 0.74 ശതമാനം തകര്‍ച്ച നേരിട്ടു. 539 രൂപ വിലനിലവാരത്തിലാണ് വിപ്രോ ക്ലോസ് ചെയ്തത്. ബുധനാഴ്ച്ച 543.05 രൂപയായിരുന്നു കമ്പനിയുടെ ക്ലോസിങ്.

പുതിയ സിഇഓയും മാനേജ് ഡയറക്ടറുമായി തിയറി ഡെലപ്പോര്ട്ട് ചുമതലയേറ്റതിന് ശേഷമാണ് വിപ്രോ ഓഹരികള്‍ കാര്യമായ മുന്നേറ്റം കാഴ്ച്ചവെക്കാന്‍ തുടങ്ങിയത്. ഡെലപ്പോര്ട്ട് അധികാരത്തില്‍ വന്നതിന് പിന്നാലെ കമ്പനിയുടെ നേതൃസംഘം 25 പേരില്‍ നിന്നും 4 പേരായി ചുരുങ്ങി. ജര്‍മന്‍ റീടെയില്‍ കമ്പനിയായ മെട്രോയുമായി വിപ്രോ കരാര്‍ ഒപ്പിട്ടതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. 7.1 ബില്യണ്‍ ഡോളറിന്റെ കരാറാണ് മെട്രോയില്‍ നിന്നും വിപ്രോ നേടിയത്. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കരാറാണിത്. ഇതിന് മുന്‍പ് 13 കമ്പനികള്‍ ഇന്ത്യയില്‍ 3 ലക്ഷം കോടി രൂപയുടെ വിപണി മൂല്യം പിന്നിട്ടുണ്ട്. ഇപ്പോള്‍ വിപ്രോ പട്ടികയില്‍ 14 ആം സ്ഥാനത്ത് കയറി.
കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് 157 ശതമാനമാണ് വിപ്രോ ഓഹരികള്‍ കുതിപ്പ് നടത്തിയത്. ഈ വര്‍ഷത്തെ ചിത്രം മാത്രം പരിശോധിച്ചാല്‍ 40 ശതമാനം മുന്നേറ്റം ഇതുവരെ വിപ്രോ കാഴ്ച്ചവെച്ചിട്ടുണ്ട്. അതായത് ഓരോ മാസവും 11.44 ശതമാനം ഉയരാന്‍ വിപ്രോയ്ക്ക് സാധിക്കുന്നു. നിലവില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന വിപണി മൂല്യമുള്ള കമ്പനി. 14.05 ലക്ഷം കോടി രൂപയുടെ വിപണി മൂല്യം റിലയന്‍സിനുണ്ട്. രണ്ടാം സ്ഥാനത്ത് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസാണ്. വിപണി മൂല്യം 11.58 ലക്ഷം കോടി രൂപ. മൂന്നാം സ്ഥാനത്ത് എച്ച്ഡിഎഫ്സി ബാങ്കിനെ കാണാം. വിപണി മൂല്യം 8.33 ലക്ഷം കോടി രൂപ.
വ്യാഴാഴ്ച്ച ഭേദപ്പെട്ട മുന്നേറ്റമാണ് വിപണിയില്‍ കണ്ടത്. ആഗോള മാര്‍ക്കറ്റുകളില്‍ നിന്നുള്ള പോസിറ്റീവ് വികാരവും പ്രതിദിന കോവിഡ് കേസുകളിലെ കുറവും സെന്‍സെക്സിനും നിഫ്റ്റിക്കും ഇന്ന് കരുത്തുപകര്‍ന്നു. രൂപയുടെ വിനിമയ നിരക്ക് മെച്ചപ്പെട്ടതും വിപണിയുടെ കുതിപ്പിനെ സ്വാധീനിച്ചിട്ടുണ്ട്. സെന്‍സെക്സ് 331 പോയിന്റ് വരെയും നിഫ്റ്റി 94 പോയിന്റ് വരെയും വ്യാഴാഴ്ച്ച ചലിച്ചു. അവസാന മണി മുഴങ്ങുമ്പോള്‍ ബിഎസ്ഇ സെന്‍സെക്സ് സൂചിക 52,232 പോയിന്റ് എന്ന പുതിയ റെക്കോര്‍ഡും കുറിച്ചാണ് തിരശ്ശീലയിട്ടത്.
ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നിഫ്റ്റി ഫിഫ്റ്റി സൂചിക 114 പോയിന്റ് അധികം ചേര്‍ത്തിട്ടുണ്ട്. 15,690 എന്ന നിലയില്‍ നിഫ്റ്റി ഇടപാടുകള്‍ നിര്‍ത്തുകയായിരുന്നു (0.73 ശതമാനം നേട്ടം).
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications