കൊറോണ വൈറസ് മഹാമാരി ലോകമെമ്പാടും നാശം വിതയ്ക്കുന്ന സാഹചര്യത്തിൽ മാരകമായ വൈറസ് കാരണം ആഗോളതലത്തിൽ 75,000-ത്തിലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. ദശലക്ഷക്കണക്കിന് ആളുകൾ ഇപ്പോഴും ദുരിതമനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ഈ പ്രതിസന്ധിയെ നേരിടാൻ സർക്കാരിനെ സഹായിക്കുന്നതിന്, നിരവധി ശതകോടീശ്വരന്മാർ മുന്നോട്ട് വരികയും വലിയ സംഭാവനകൾ നൽകുകയും ചെയ്തിട്ടുണ്ട്.
ഏറ്റവും കൂടുതൽ സംഭാവന
കൊറോണ വൈറസ് ദുരിതാശ്വാസത്തിനായി ഏപ്രിൽ അവസാനം വരെ 77 ശതകോടീശ്വരന്മാർ സംഭാവന നൽകിയിട്ടുണ്ടെന്ന് ഫോബ്‌സ് തയ്യാറാക്കിയ കണക്കുകൾ വ്യക്തമാക്കുന്നു. ഇവരിൽ ട്വിറ്റർ സിഇഒ ജാക്ക് ഡോർസിയാണ് ഏറ്റവും കൂടുതൽ തുക സംഭാവന നൽകിയ വ്യക്തി. ഡോർസി തന്റെ സമ്പാദ്യത്തിന്റെ നാലിലൊന്ന് ഒരു ബില്യൺ ഡോളർ സംഭാവന നൽകുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സും അദ്ദേഹത്തിന്റെ ഭാര്യ മെലിൻഡ ഗേറ്റ്സും കൊറോണ വൈറസ് ദുരിതാശ്വസത്തിനായി 255 മില്യൺ യുഎസ് ഡോളർ ഇതുവരെ സംഭാവന നൽകിയിട്ടുണ്ട്.
ഒരു ഇന്ത്യക്കാരൻ മാത്രം
മൂന്നാമതായി വലിയ സംഭാവന നൽകിയിരിക്കുന്നത് ഇന്ത്യക്കാരനായ ബിസിനസുകാരനാണെന്ന് ഫോബ്സ് പറയുന്നു. ഐടി ഭീമനായ വിപ്രോയുടെ ചെയർമാൻ അസിം പ്രേംജി മാത്രമാണ് പട്ടികയിലുള്ള ഏക ഇന്ത്യക്കാരൻ. 132 മില്യൺ ഡോളറാണ് (1,000 കോടി രൂപ) ഇദ്ദേഹം സംഭാവന നൽകിയത്. കൊറോണ വൈറസ് മഹാമാരി ദുരിതാശ്വാസത്തിനായി സംഭാവന ചെയ്യുന്ന ലോകത്തിലെ മികച്ച ശതകോടീശ്വരന്മാരിൽ മൂന്നാമതാണ് ഇദ്ദേഹം.
അസിം പ്രേംജി ഫൌണ്ടേഷൻ
കൊവിഡ് -19 മഹാമാരി മൂലമുണ്ടായ ആരോഗ്യ-മാനുഷിക പ്രതിസന്ധി പരിഹരിക്കുന്നതിനായി അസിം പ്രേംജി ഫൌണ്ടേഷൻ, വിപ്രോ, വിപ്രോ എന്റർപ്രൈസസ് എന്നിവ ചേർന്ന് 1,125 കോടി രൂപയുടെ സഹായമാണ് നൽകിയിരിക്കുന്നത്. 1,125 കോടി രൂപയിൽ വിപ്രോയുടെ പ്രതിബദ്ധത 100 കോടി രൂപയാണ്. വിപ്രോ എന്റർപ്രൈസസ് 25 കോടി രൂപയും അസിം പ്രേംജി ഫൌണ്ടേഷൻ 1,000 കോടി രൂപയും നൽകി.
മറ്റ് വലിയ സംഭാവനകൾ
നാലാമത്തെ വലിയ സ്വകാര്യ സംഭാവന നൽകിയത് ജോർജ്ജ് സോറോസ് ആണ്. ഹംഗേറിയൻ-അമേരിക്കൻ ശതകോടീശ്വരനായ അദ്ദേഹത്തിന് 130 മില്യൺ ഡോളർ സംഭാവന നൽകി. ലോകത്തെ ഏറ്റവും ധനികനായ ജെഫ് ബെസോസ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. ആമസോൺ സിഇഒ ഇതുവരെ 100 മില്യൺ ഡോളർ സംഭാവന നൽകി. സ്‌കോൾ ഫൌണ്ടേഷന്റെ പങ്കാളി മീഡിയ സ്ഥാപകനും ചെയർമാനുമായ ജെഫ്രി സ്‌കോൾ 100 മില്യൺ ഡോളറാണ് സംഭാവന നൽകിയത്. ഏഴാമത്തെ വലിയ സംഭാവന നൽകിയത് ഓസ്‌ട്രേലിയൻ വ്യവസായി ആൻഡ്രൂ ഫോറസ്റ്റിൽ ആണ്. ഫോർട്ടസ്‌ക്യൂ മെറ്റൽസ് ഗ്രൂപ്പിന്റെ മുൻ സിഇഒ 100 മില്യൺ ഡോളർ സംഭാവന നൽകിയിട്ടുണ്ട്. അമേരിക്കൻ ശതകോടീശ്വരൻ വ്യവസായി ഡെൽ ടെക്നോളജീസിന്റെ ചെയർമാനും സിഇഒയുമായ മൈക്കൽ ഡെൽ 100 മില്യൺ ഡോളർ സംഭാവന നൽകി. ബ്ലൂംബെർഗിന്റെ ഉടമയും സഹസ്ഥാപകനുമായ മൈക്കൽ ബ്ലൂംബെർഗ് 74.5 മില്യൺ ഡോളർ സംഭാവന നൽകി. പത്താമത്തെ വലിയ സ്വകാര്യ സംഭാവന നൽകിയത് ലിൻ, സ്റ്റേസി ഷസ്റ്റർമാൻ എന്നിവരാണ്. 70 മില്യൺ ഡോളറാണ് ഇവർ നൽകിയ സംഭാവന.