യെസ് ബാങ്ക് ഉപഭോക്താക്കൾക്ക് ഇപ്പോൾ ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ലോൺ പേയ്‌മെന്റുകൾ മറ്റ് ബാങ്കുകളുടെ ഐഎംപിഎസ് അല്ലെങ്കിൽ നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ (എൻഇഎഫ്‌ടി) സേവനങ്ങൾ ഉപയോഗിച്ച് അടയ്‌ക്കാവുന്നതാണ്. യെസ് ബാങ്ക് അധികൃതരാണ് ഈ കാര്യം ഒരു ട്വീറ്റിലൂടെ അറിയിച്ചത്. യെസ് ബാങ്ക് പ്രതിസന്ധിയെത്തുടർന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്കിന്റെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. ഈ സാഹചര്യത്തിൽ അക്കൗണ്ട് ഉടമകൾക്ക് പ്രതിമാസം പിൻവലിക്കാവുന്ന തുകയുടെ പരിധി നിലവിൽ 50,000 രൂപയാണ്. ഇത് ഉപഭോക്താക്കൾക്ക് വലിയ തോതിലുള്ള ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുന്നത്.
പ്രതിസന്ധിയിലായ യെസ് ബാങ്കിനായി റിസർവ് ബാങ്ക് ഒരു അനുരഞ്ജന പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. പ്രതിസന്ധി നേരിടുന്ന യെസ് ബാങ്കിൽ നിക്ഷേപം നടത്താൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) സന്നദ്ധത അറിയിച്ചതായി റിസർവ് ബാങ്ക് അറിയിച്ചിരുന്നു. യെസ് ബാങ്ക് സമാഹരിച്ച അഡീഷണൽ ടയർ 1 (എടി 1) മൂലധനം എഴുതിത്തള്ളാൻ റിസർവ് ബാങ്ക് തീരുമാനിച്ചിരുന്നു. നിപ്പോൺ ലൈഫ് ഇന്ത്യ എഎംസി, യുടിഐ മ്യൂച്വൽ ഫണ്ട്, എസ്‌ബിഐ പെൻഷൻ ഫണ്ട് ട്രസ്റ്റ്, ഇന്ത്യബുൾസ് ഹൌസിംഗ് ഫിനാൻസ്, മ്യൂച്വൽ ഫണ്ട് ഹൗസ് ഫ്രാങ്ക്ലിൻ ടെമ്പിൾട്ടൺ എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്. ഈ കമ്പനികൾ യെസ് ബാങ്ക് നൽകിയ ബോണ്ടുകളിൽ നിക്ഷേപം നടത്തിയിരുന്നു.

2019 മാർച്ച് വരെയുള്ള കണക്കനുസരിച്ച് യെസ് ബാങ്കിന് എടി 1 മൂലധനത്തിൽ ഏകദേശം 8,800 കോടി രൂപ (1.2 ബില്യൺ ഡോളർ) ഉണ്ടായിരുന്നു. എടി 1 ആയി യോഗ്യത നേടിയ യെസ് ബാങ്ക് നൽകിയ എൻസിഡികൾക്ക് നിപ്പോൺ ലൈഫ് ഇന്ത്യ എഎംസി 2,480 കോടി രൂപ നൽകിയിട്ടുണ്ട്. ഇന്ത്യാബുൾസ് ഹൗസിംഗ് ഫിനാൻസിനാണെങ്കിൽ 600 കോടി രൂപയുടെ ബോണ്ടുകൾ കൈവശമുണ്ട്.


Click it and Unblock the Notifications