ആഭരണ വില്‍പ്പനയുടെ 60 ശതമാനവും ഗ്രാമീണ മേഖലയില്‍ നിന്നാണെന്നും അതില്‍ ഭൂരിഭാഗവും വിവാഹത്തോടനുബന്ധിച്ചുള്ളതാണെന്നുമാണ് കണക്കുകള്‍.
ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണാഭരണ വിപണിയായി ഇന്ത്യ നിലനില്‍ക്കുന്നതിന് പിന്നില്‍ ഇവിടത്തെ വിവാഹ സമ്പ്രദായത്തിലെ പ്രത്യേകതകളാണ്. രാജ്യത്തെ ആകെ വില്‍പ്പനയുടെ പകുതിയും വിവാഹക്കച്ചവടം തന്നെ. ആഭരണ വില്‍പ്പനയുടെ 60 ശതമാനവും ഗ്രാമീണ മേഖലയില്‍ നിന്നാണെന്നും അതില്‍ ഭൂരിഭാഗവും വിവാഹത്തോടനുബന്ധിച്ചുള്ളതാണെന്നുമാണ് കണക്കുകള്‍.
ആഭരണ വിപണിയിലെ പുത്തന്‍ ട്രെന്‍ഡുകള്‍
75 ശതമാനം സ്ത്രീകളും പുതിയ ഡിസൈന്‍ ആഭരണങ്ങള്‍ തേടുകയാണെപ്പോഴുമെന്ന് ഗോള്‍ഡ് കൗണ്‍സില്‍ പറയുന്നു. വിശ്വാസവും പാരമ്പര്യവും, പലപ്പോഴും സ്റ്റാറ്റസും പൊങ്ങച്ചവുമൊക്കെയാണ് സ്വര്‍ണ വിപണിയെ നിര്‍ണയിക്കുന്ന ഘടകങ്ങള്‍. അടുത്ത പത്ത് വര്‍ഷത്തില്‍ രാജ്യത്ത് ഏകദേശം 20 കോടിയോളം വിവാഹങ്ങളെങ്കിലും നടക്കുമെന്നും, പ്രതിവര്‍ഷം ഏകദേശം 600ടണ്‍ സ്വര്‍ണത്തിന്റെ വ്യാപാരം വിവാഹ വിപണിയില്‍ ഉറപ്പാണെന്നും ഗോള്‍ഡ് കൗണ്‍സില്‍ വിലയിരുത്തുന്നു.
തങ്കവും സ്വര്‍ണവും, എന്താണ് വ്യത്യാസം?
ശുദ്ധമായ സ്വര്‍ണമാണ് 24കാരറ്റ്. തനിത്തങ്കം എന്ന് പറയാവുന്ന ഇതില്‍ നൂറ് ശതമാനവും സ്വര്‍ണമായിരിക്കും. ആഭരണങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന 22കാരറ്റ് സ്വര്‍ണത്തില്‍ 91.6 ശതമാനമാണ് സ്വര്‍ണം ഉണ്ടാവുക. ആകെ ഉല്‍പ്പാദിപ്പിക്കുന്ന സ്വര്‍ണത്തിന്റെ പകുതിയും ആഭരണങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു.
എന്താണ് കാരറ്റ്?
ആഭരങ്ങളില്‍ സ്വര്‍ണത്തിന്റെ തോത് അളക്കുന്നത് കാരറ്റ് മാനദണ്ഡമാക്കിയാണ്. 24കാരറ്റാണ് ശുദ്ധമായ സ്വര്‍ണം. 22, 18, 14, 10 എന്നിങ്ങനെ വിവിധ കാരറ്റുകളില്‍ ആഭരണങ്ങള്‍ ലഭ്യമാണ്.
ഹാള്‍മാര്‍ക്കിംഗ്
സ്വര്‍ണത്തില്‍ മായം ചേര്‍ത്തുള്ള കബളിപ്പിക്കല്‍ ഒഴിവാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഹാള്‍ മാര്‍ക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തിയത്. ഹാള്‍ മാര്‍ക്കിംഗ് അനുസരിച്ച് 91.6 എന്നതാണ് ശുദ്ധ സ്വര്‍ണം. അതായത്, 22കാരറ്റ് സ്വര്‍ണാഭരണത്തില്‍ 91.6 ശതമാനം സ്വര്‍ണം ഉണ്ടായിരിക്കും. 18കാരറ്റ് സ്വര്‍ണത്തില്‍ 25 ശതമാനം ചെമ്പ് അടങ്ങിയിരിക്കും.
സ്വര്‍ണം അറിഞ്ഞ് വാങ്ങണം
സ്വര്‍ണം വാങ്ങുമ്പോള്‍ ഫാഷനും ഡിസൈനും മാത്രം നോക്കി വാങ്ങരുത്. വാങ്ങുന്ന ആളുടെ ആവശ്യവും ഉപയോഗവും അറിഞ്ഞ് വേണം ആഭരണം തിരഞ്ഞെടുക്കാന്‍. പണിക്കൂലി കുറവാണെന്ന പേരില്‍ ഹാള്‍ മാര്‍ക്കിംഗ് ഇല്ലാത്ത ആഭരണങ്ങള്‍ വാങ്ങരുത്. 916 ആഭരണങ്ങള്‍ തന്നെയാണ് വാങ്ങുന്നതെന്ന് ഉറപ്പാക്കുക. അതുപോലെ വാങ്ങിയ സ്ഥലത്ത് തന്നെ വില്‍ക്കാനും ശ്രദ്ധിക്കണം.
സ്വര്‍ണത്തിന്റെ ചരിത്രം
സ്വര്‍ണത്തിന്റെ ചരിത്രത്തിന് മാനവ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. ലോഹങ്ങളില്‍ വച്ച് ഏറ്റവും പഴക്കമുള്ളതും ഏത് കാലാവസ്ഥയേയും അതിജീവിക്കുന്നതും മൃദുത്വമുള്ളതുമായ സ്വര്‍ണം പ്രകൃതിയില്‍ സ്വതന്ത്രമായിത്തന്നെ ലഭ്യമാണ്. വശ്യവും പവിത്രവുമായ ഈ ലോഹത്തെക്കുറിച്ച് ആദിമനുഷ്യന് അത്രയൊന്നും കടന്ന് ചിന്തിച്ചിട്ടുണ്ടാവില്ല.
അമൂല്യമായ സ്വര്‍ണത്തെക്കുറിച്ച് ഒട്ടേറെ ചരിത്രരേഖകള്‍ കണ്ടെത്തിയിട്ടുണ്ട്. അന്ന് ഈജിപ്റ്റില്‍ സുലഭമായിരുന്നു എന്നാണ് കണ്ടെത്തലുകള്‍. സ്വര്‍ണം ആദ്യമായി കുഴിച്ചെടുത്ത് ഉപയോഗിക്കാന്‍ തുടങ്ങിയത് ഇന്ത്യയിലാണ്.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications