2019 ഫെബ്രുവരി മുതൽ റിസർവ് ബാങ്ക് റിപ്പോ നിരക്ക് വെട്ടിക്കുറച്ചതിനെ തുടർന്ന് പ്രാദേശിക സ്വകാര്യ, പൊതുമേഖലാ ബാങ്കുകളുടെ നിക്ഷേപ പലിശ നിരക്ക് കുത്തനെ കുറഞ്ഞു. ഇതിന്റെ ചുവടു പിടിച്ച് ഇന്ത്യയിലെ വിദേശ ബാങ്കുകളും പലിശനിരക്കിൽ കുറവ് വരുത്തിയിട്ടുണ്ട്. എന്നിരുന്നാലും ചില വിദേശ ബാങ്കുകൾ ഇന്ത്യൻ പൊതുമേഖല, സ്വകാര്യ ബാങ്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ മികച്ച പലിശ നിരക്ക് നൽകുന്നുണ്ട്.
വിദേശ ബാങ്കുകളും പലിശ നിരക്കും
ഒന്ന് മുതൽ രണ്ട് വർഷം കാലാവധികളിലുള്ള നിക്ഷേപത്തിന് വിവിധ വിദേശ ബാങ്കകുകൾ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് പരിശോധിക്കാം.
- സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് - 5.4% - 5.5%
- ഡച്ച് ബാങ്ക് - 3.85% - 4.5%
- ഡിബിഎസ് ബാങ്ക് - 4.05% - 4.3%
- എച്ച്എസ്ബിസി 3.25% - 3.75%
- സിറ്റി ബാങ്ക് - 3%
- ബാർക്ലേസ് ബാങ്ക് - 2.4% - 2.6%
മോദി വീണ്ടും വിദേശ പര്യടനത്തിന് ഒരുങ്ങുന്നു, സത്യപ്രതിജ്ഞയ്ക്ക് ശേഷമുള്ള ആദ്യ യാത്ര എങ്ങോട്ട്?
മുൻ പലിശ നിരക്ക്
ബന്ധപ്പെട്ട ബാങ്കുകളുടെ സൈറ്റിൽ 2020 നവംബറിലെ കണക്കനുസരിച്ചുള്ള പലിശ നിരക്കാണ് മുകളിൽ കൊടുത്തിരിക്കുന്നത്. എന്നാൽ രണ്ട് മാസം മുമ്പ് വരെ (അതായത് 2020 സെപ്റ്റംബർ 2 ലെ കണക്കനുസരിച്ച്) സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിലെ എഫ്ഡി പലിശ നിരക്ക് പ്രതിവർഷം 6.3 ശതമാനം പലിശ നിരക്കാണ് നൽകിയിരുന്നത്.
പതിനാലര ലക്ഷം കോടി! ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ അധിക പണ ഉത്തേജന പാക്കേജ്... കൊവിഡ് കുളം തോണ്ടും
റിപ്പോർട്ടുകൾ
ഇപ്പോൾ ഒരു പ്രമുഖ ദിനപത്ര റിപ്പോർട്ട് പ്രകാരം പ്രമുഖ ഇന്ത്യൻ ബാങ്കുകളും വിദേശ ബാങ്കുകളും തമ്മിലുള്ള എഫ്ഡി നിരക്കിന്റെ വ്യത്യാസം 7 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് ഉയർന്നു. കൂടാതെ, റിസർവ് ബാങ്ക് റിപ്പോർട്ട് അനുസരിച്ച്, വിദേശ ബാങ്കുകളുടെ ശരാശരി ടേം ഡെപ്പോസിറ്റ് നിരക്ക് 3.33 ശതമാനമായിരിക്കുമ്പോൾ, സർക്കാർ പൊതുമേഖല ബാങ്കുകളുമായുള്ള വ്യത്യാസം സെപ്റ്റംബറിൽ 241 ബേസിസ് പോയിന്റായിരുന്നു.
ഈ ബാങ്കുകൾ നിക്ഷേപത്തിനും പിൻവലിക്കലിനും നിരക്കുകൾ ഉയർത്തില്ല; സർക്കാരിന്റെ ഉറപ്പ്