നമുക്ക് എന്തെങ്കിലും അസുഖം പിടിപെടുമ്പോള്‍ മാത്രമാണ് പലരരം ആരോഗ്യ ഇന്‍ഷുറന്‍സിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങുന്നത്.
നമുക്ക് എന്തെങ്കിലും അസുഖം പിടിപെടുമ്പോള്‍ മാത്രമാണ് പലരരം ആരോഗ്യ ഇന്‍ഷുറന്‍സിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങുന്നത്. മറ്റു ചിലരാണെങ്കിലോ ഒരു പോളിസി എടുത്തുകഴിഞ്ഞാല്‍ തന്റെയും കുടുംബത്തിന്റെയും ആരോഗ്യത്തിന് സമ്പൂര്‍ണ പരിരക്ഷയായി എന്നാണ് അവരുടെ വിചാരം.

എന്നാല്‍ ഏത് പോളിസി എടുക്കുമ്പോഴും അതിന്റെ നിബന്ധനകളും നയങ്ങളും കൃത്യമായി ചോദിച്ച് മനസ്സിലാക്കേണ്ടതുണ്ട്. ക്യാന്‍സര്‍ പോലുള്ള വലിയ രോഗങ്ങള്‍ക്ക് എല്ലാ പോളിസിയ്ക്ക് കീഴിലും കവറേജ് ലഭിക്കണമെന്നില്ല. പോളിസിയെ സംബന്ധിച്ച ഇക്കാര്യങ്ങള്‍ ഒക്കെയും പോളിസി വാങ്ങിക്കുന്നതിന് മുമ്പായി തന്നെ ഇന്‍ഷുറന്‍സ് കമ്പനിയോട് സംസാരിച്ച് ഉറപ്പ് വരുത്താം. പോളിസി എടുക്കുമ്പോഴുള്ള അത്തരം അശ്രദ്ധകളാണ് ഇന്‍ഷുറന്‍സ് ഉണ്ടെങ്കിലും ഒരു അസുഖം നമ്മുടെ സാമ്പത്തിക സ്ഥിതിയേ ആകെ ഉലയ്ക്കുന്നത്.
ഒരിക്കല്‍ പോളിസി എടുത്താല്‍ വര്‍ഷാവര്‍ഷം അത് പുതുക്കിക്കൊണ്ടിരിക്കണം. ക്ലെയിം ആവശ്യമായി വരാത്ത ഓരോ വര്‍ഷവും അഞ്ചുശതമാനം വീതം ക്യുമുലേറ്റിവ് ബോണസായി ഇന്‍ഷ്വേര്‍ഡ് തുകയുടെ 50 ശതമാനം ആകുന്നവരെ കിട്ടിക്കൊണ്ടിരിക്കും. തുടരുന്ന പോളിസികള്‍ക്കു മറ്റു പല ഗുണങ്ങളുമുണ്ട്. ചില രോഗങ്ങള്‍ക്ക് ആദ്യത്തെ രണ്ടോ മൂന്നോ വര്‍ഷത്തേക്ക് ക്ലെയിം ചെയ്യാന്‍ സാധിക്കില്ല. ഇത്തരം രോഗങ്ങള്‍ക്കും പോളിസി മുടങ്ങാതെ പുതുക്കിയാല്‍ മാത്രമേ നിശ്ചിത കാലയളവു കഴിഞ്ഞു ക്ലെയിം ചെയ്യാനാകൂ.
മദ്യപാനം മൂലമുള്ള രോഗങ്ങള്‍, ആത്മഹത്യാശ്രമം, കുറ്റകൃത്യങ്ങളിലേര്പ്പെട്ടുണ്ടായ രോഗമോ പരിക്കോ തുടങ്ങിയവയ്ക്കൊന്നും കമ്പനികള്‍ പൊതുവേ കവറേജ് നല്‍കാറില്ല. സാധാരണ പോളിസിയിയില് ഗര്‍ഭധാരണവും പ്രസവവും അസുഖമമായി കണക്കാക്കത്തിനാല് കവറേജ് ലഭിക്കുകയില്ല. എന്നാല്‍ പ്രീമിയം തുക ഉയര്‍ത്തിയാല്‍ ഇതിനും ക്ലെയിം ലഭിക്കുന്നതാണ്.
സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് കമ്പനികളിലുള്ള പോളിസി സ്വകാര്യ കമ്പനികളിലേക്കും തിരിച്ചും പോര്‍ട്ട് ചെയ്യാവുന്നതാണ്. പോളിസി ആക്ടീവായിരിക്കുന്ന കാലയളവില്‍ മാത്രമേ ഇതു സാധ്യമാകൂ. പോര്ട്ടിങ്ങിനായുള്ള പ്രത്യേക ആനുകൂല്യങ്ങള്‍ മാത്രമല്ല, മുന്‍ പോളിസിയുടെ കാലദൈര്ഘ്യത്തിലുള്ള ആനുകൂല്യങ്ങളും നിബന്ധനകള്‍ക്കു വിധേയമായി ലഭ്യമാകും.
ഇന്‍ഷുറന്‍സ് പോളിസി എടുത്തതിനുശേഷമാണ് ക്യാന്‍സര്‍ കണ്ടുപിടിച്ചത് എങ്കിലും ചിലപ്പോള്‍ കവറേജ് ലഭിക്കണമെന്നില്ല. പോളിസി ആക്ടീവായ കാലത്തിനു ശേഷമാണ് കാന്‍സര്‍ ആരംഭിച്ചത് എന്നു വ്യക്തമായാല്‍ പരിരക്ഷ കിട്ടും.
24 മണിക്കൂറെങ്കിലും ആശുപത്രിയില്‍ അഡ്മിറ്റായുള്ള ചികിത്സയ്ക്കാണ് സാധാരണ നിലയില്‍ ക്ലെയിം ലഭിക്കുക.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications