അടുത്തിടെ ഒഡീഷയിലും പശ്ചിമ ബംഗാളിലും ആഞ്ഞടിച്ച ഊംപുൺ ചുഴലിക്കാറ്റ് നിരവധി പേരുടെ വീടുകൾക്കും വാഹനങ്ങൾക്കും വലിയ നാശം വരുത്തി. 155-165 കിലോമീറ്റർ വേഗതയിലായിരുന്നു പേമാരിയും കാറ്റും ഇവിടെ പതിച്ചത്. തത്ഫലമായുണ്ടായ വെള്ളപ്പൊക്കം കൂടുതൽ നാശനഷ്ടങ്ങൾക്ക് കാരണമായി. കൊറോണ വൈറസ് മഹാമാരിയേക്കാൾ വലിയ ആഘാതമാണ് ഇതുവഴി സംസ്ഥാനങ്ങൾക്ക് നേരിടേണ്ടി വന്നത്. കേരളത്തിൽ കഴിഞ്ഞ രണ്ട് വർഷങ്ങളിൽ നേരിടേണ്ടി വന്ന പ്രളയത്തിലും നിരവധി പേർക്ക് വീടും വാഹനങ്ങളുമൊക്കെ നഷ്ടപ്പെട്ടിരുന്നു.
ഭവന ഇൻഷുറൻസ്
ഇത്തവണയും പ്രളയ സാധ്യതകൾ തള്ളിക്കളയാനാകാത്തതിനാൽ ആളുകൾ വേണ്ട മുൻകരുതലുകൾ എടുക്കുന്നതായിരിക്കും നല്ലത്. അടിക്കടി ഉണ്ടാകുന്ന പ്രളയവും മണ്ണിടിച്ചിൽ പോലുളള പ്രകൃതി ദുരന്തങ്ങളും ഭവന ഇൻഷുറൻസ് നിർബന്ധമായും ഉണ്ടായിരിക്കേണ്ടതിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്. വെള്ളപ്പൊക്കം, ഭൂകമ്പം തുടങ്ങി പത്തോളം വിപത്തുകളിൽ നിന്ന് കെട്ടിടത്തിനു സംഭവിക്കാവുന്ന കേടുപാടുകൾക്കും നഷ്ടങ്ങൾക്കും നഷ്ടപരിഹാരം നൽകുന്നവയാണ് ഭവന ഇൻഷുറൻസ്.
ആരോഗ്യ ഇന്‍ഷുറന്‍സിന് പകരമാവില്ല കൊവിഡ് 19 പരിരക്ഷകള്‍; കാരണമിതാണ്
ശ്രദ്ധിക്കേണ്ട കാര്യം
ഇൻഷുറൻസ് പദ്ധതി തിരഞ്ഞെടുക്കുമ്പോൾ, പ്രകൃതി ദുരന്തങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കുന്നത് നല്ലതാണ്. കൂടാതെ, നിങ്ങളുടെ പ്രദേശം സാധ്യതയുള്ള പ്രകൃതിദുരന്തങ്ങളെ പദ്ധതി ഉൾക്കൊള്ളുന്നുവെന്ന് പോളിസി വാങ്ങുന്നയാൾ ഉറപ്പാക്കണം.
ഇൻഷുറൻസ് വാങ്ങാൻ ആലോചിക്കുകയാണോ? എങ്കിൽ ഇനി കെവൈസി നടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കാം.
വീട്ടുസാധനങ്ങൾ
വീടും വീട്ടുസാധനങ്ങളും എത്ര തുകയ്ക്ക് ഇൻഷുർ ചെയ്തിരിക്കണമെന്ന് വ്യക്തമായി തീരുമാനിക്കണം. ഇൻഷുറൻസ് പരിരക്ഷയ്ക്ക് അർഹമായ അത്യാഹിതങ്ങൾ സംഭവിക്കുന്നതുമൂലം പുതിയ കെട്ടിടം നിർമിക്കുന്നതിനും വീട്ടുപകരണങ്ങൾ വാങ്ങുന്നതിനും തികയുന്ന രീതിയിൽ പരിരക്ഷ ഉറപ്പാക്കണം.
ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം ഇനി തവണകളായും അടയ്ക്കാം; വിശദാംശങ്ങള്‍ അറിയാം
മോട്ടോർ ഇൻഷുറൻസ്
ചുഴലിക്കാറ്റ് പോലുള്ള ദുരന്തം വാഹനങ്ങൾക്ക് രണ്ട് തരത്തിലുള്ള നാശനഷ്ടങ്ങൾക്ക് കാരണമാകാറുണ്ട്. ഒന്നാമതായി, കാറിന്റെ ബാഹ്യഭാഗത്തിന് ഏതെങ്കിലും തരത്തിലുള്ള നാശനഷ്ടങ്ങൾ. പുറംഭാഗത്തുള്ള നാശനഷ്ടങ്ങൾ എളുപ്പത്തിൽ വീണ്ടെടുക്കാൻ കഴിയും. എന്നിരുന്നാലും, എഞ്ചിൻ പോലുള്ള മെക്കാനിക്കൽ ഭാഗങ്ങളിൽ സംഭവിക്കുന്ന കേടുപാടുകൾ, വെള്ളത്തിൽ മുങ്ങിയ ഒരു കാർ നന്നാക്കുക തുടങ്ങിയ കാര്യങ്ങൾ ബുദ്ധിമുട്ടേറിയതാണെന്ന് വ്യവസായിക വിദഗ്ധർ പറയുന്നു.