A Oneindia Venture

യു.പി.ഐ ഉപഭോക്താക്കളുടെ ശ്രദ്ധക്ക്.... ഈ ഇടപാടുകൾക്ക് ഗൂഗിൾ പേ കൺവീനിയൻസ് ചാർജ് ഈടാക്കും

പ്രമുഖ യു.പി.ഐ പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ് ഗൂഗിൾ പേ. പ്രായഭേദമന്യേ ഗൂഗിൾ പേ എന്ന വാക്ക് നിത്യജീവിതത്തിൽ ഉപയോഗിക്കാത്തവർ വിരളമാണ്. ഗൂഗിൾ പേക്കു പിന്നാലെ നിരവധി പ്ലാറ്റ്ഫോമുകൾ വിപണിയിലുണ്ടെങ്കിലും കൂടുതൽ ജനകീയമായത് ഗൂഗിൾ പേ തന്നെയാണ്. വൈദ്യുതി ബിൽ, മൊബൈൽ റീച്ചാർജ്, ഗ്യാസ് ബിൽ തുടങ്ങി എല്ലാ ഇടപാടുകൾ നടത്തുവാനും ഗൂഗിൾ പേ അധിക ചാർജുകളൊന്നും ഈടാക്കിയിരുന്നില്ല. എന്നാൽ ഇനി മുതൽ ഇത്തരം ഇടപാടുകൾക്കെല്ലാം കൺവീനിയൻസ് ചാർജ് ഈടാക്കും.

ക്രെഡിറ്റ് കാർഡുകൾ, ഡെബിറ്റ് കാർഡുകൾ എന്നിവ ഉപയോഗിച്ച് നടത്തുന്ന പേയ്‌മെന്റുകൾക്കെല്ലാം നിരക്കുകൾ ബാധകമാണ്. ഇടപാട് മൂല്യത്തിന്റെ 0.5% മുതൽ 1% വരെ ഫീസുകളും ബാധകമായ ജി.എസ്.ടിയും ഈടാക്കും. ഒരു വർഷം മുമ്പ് മൊബൈൽ റീചാർജുകൾക്ക് 3 രൂപ കൺവീനിയൻസ് ഫീസ് ഏർപ്പെടുത്താനുള്ള ഗൂഗിൾ പേയുടെ തീരുമാനത്തെ തുടർന്നാണിത്. 

ബിൽ പേയ്‌മെന്റുകൾക്കാണ് ഗൂഗിൾ പേ പ്ലാറ്റ്‌ഫോം ഫീസ് ഏർപ്പെടുത്തിയത്, സേവന ദാതാക്കൾ പേയ്‌മെന്റുകൾ പ്രോസസ്സ് ചെയ്യുന്നതിനുള്ള ചെലവുകൾ നികത്താനുള്ള മാർഗമായിട്ടാണ് ഇത് കണക്കാക്കുന്നത്.

ഫിൻടെക് ആപ്പുകളിലെ കേമൻ

യു.പി.ഐ ആപ്പുകളിൽ നിലവിൽ രണ്ടാമത്തെ സ്ഥാനത്താണ് ഗൂഗിൾ പേ. ഏറ്റവും മുന്നിൽ ഫോൺ പേയാണ്. ഔദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം, യു.പി.ഐ ഇടപാടുകളുടെ ഏകദേശം 37 ശതമാനമാണ് ഗൂഗിൾ പേയിലൂടെ പ്രോസസ്സ് ചെയ്യുന്നത്. ജനുവരിയിലെ കണക്കനുസരിച്ച്, ഈ പ്ലാറ്റ്‌ഫോമിൽ 8.26 ലക്ഷം കോടി രൂപയുടെ യു.പി.ഐ ഇടപാടുകൾ പ്രോസസ്സ് ചെയ്തിട്ടുണ്ട്.

കൺവീനിയൻസ് അല്ലെങ്കിൽ പ്ലാറ്റ്‌ഫോം ഫീസ് ഈടാക്കുന്നത് ഒരു സാധാരണ വ്യവസായ രീതിയാണ്. ഗൂഗിൾ പേ മുമ്പ് ഈ ഫീസ് സ്വീകരിച്ചിരുന്നെങ്കിലും, ഇപ്പോഴാണ് അത് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്.

യു.പി.ഐ ഉപഭോക്താക്കളുടെ ശ്രദ്ധക്ക്.... ഈ ഇടപാടുകൾക്ക് ഗൂഗിൾ പേ കൺവീനിയൻസ് ചാർജ് ഈടാക്കും

അധിക ചാർജിന്റെ ഗുണങ്ങൾ...

ഗൂഗിൾ പേയുടെ വെബ്‌സൈറ്റിലെ വിവരങ്ങൾ പ്രകാരം ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് പേയ്‌മെന്റുകൾ പ്രോസസ്സ് ചെയ്യുന്നതിനുള്ള ചെലവുകൾ വഹിക്കാൻ കൺവീനിയൻസ് ഫീസ് സഹായിക്കുന്നു. എന്നാൽ ഒരു ബാങ്ക് അക്കൗണ്ടുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുള്ള യുപിഐ പേയ്‌മെന്റുകൾക്ക് ഒരു കൺവീനിയൻസ് ഫീസും ബാധകമല്ല.

ഏറ്റവും വലിയ യുപിഐ പേയ്‌മെന്റ് ദാതാവായ ഫോൺപേയുടെ വെബ്‌സൈറ്റിൽ പറയുന്നത്- വെള്ളം, പൈപ്പ് ഗ്യാസ്, വൈദ്യുതി ബില്ലുകൾ എന്നിവയ്‌ക്കായി ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ വഴി നടത്തുന്ന പേയ്‌മെന്റുകൾക്കും കൺവീനിയൻസ് ഫീസ് ഈടാക്കുന്നു.

ഫിൻടെക് ആപ്പുകൾക്ക് വരുമാനം ലഭിക്കും...

യുപിഐ വളർന്നിട്ടും അത്തരം പേയ്‌മെന്റുകളിൽ നിന്ന് ഗണ്യമായ വരുമാനം സൃഷ്ടിക്കുന്നതിൽ ഫിൻടെക് കമ്പനികൾ വെല്ലുവിളികൾ നേരിട്ടിട്ടുണ്ട്. PwC വിശകലനം അനുസരിച്ച് , വ്യക്തി-വ്യാപാരി (merchant) തമ്മിലുള്ള യു.പി.ഐ ഇടപാടുകൾ പ്രോസസ്സ് ചെയ്യുന്നതിനായി ഇടപാട് മൂല്യത്തിന്റെ ഏകദേശം 0.25% ചെലവ് പങ്കാളികൾ വഹിക്കുന്നു. 2024 സാമ്പത്തിക വർഷത്തിൽ, യു.പി.ഐ ഇടപാടുകൾ പ്രോസസ്സ് ചെയ്യുന്നതിനുള്ള ചെലവ് ഏകദേശം 12,000 കോടി രൂപയായിരുന്നു, അതിൽ 4,000 കോടി രൂപ 2,000 രൂപയിൽ താഴെയുള്ള കുറഞ്ഞ മൂല്യമുള്ള ഇടപാടുകൾക്കാണ്.

2020 മുതൽ, ഡിജിറ്റൽ പേയ്‌മെന്റുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി 2,000 രൂപയിൽ താഴെയുള്ള യു.പി.ഐ ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്‌കൗണ്ട് നിരക്ക് (MDR) ഒഴിവാക്കണമെന്ന് ഇന്ത്യൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. 2021ൽ ഇത്തരം ഇടപാടുകൾക്ക് സർക്കാർ MDR ചെലവുകൾ തിരിച്ചടയ്ക്കാൻ തുടങ്ങി. 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് 1.1% മർച്ചന്റ് ഫീസ് അനുവദനീയമാണ്.

യു.പി.ഐയുടെ വളർച്ച ഉറപ്പാക്കുന്നതിൽ ഇന്ത്യൻ സർക്കാർ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. അതിനാലാണ് കുറഞ്ഞ മൂല്യമുള്ള ഇടപാടുകളുമായി ബന്ധപ്പെട്ട ചെലവുകൾ സർക്കാർ വഹിക്കുന്നത്. എന്നിരുന്നാലും, ചെറിയ ഇടപാടുകൾക്ക് MDR ഇല്ലാത്തത് യു.പി.ഐ പ്ലാറ്റ്‌ഫോമുകൾക്ക് ഉപയോക്താക്കളിൽ നിന്ന് നേരിട്ട് പണം പിരിക്കാനുള്ള മാർഗമായി മാറി. 

സാമ്പത്തിക വെല്ലുവിളികൾക്കിടയിലും യു.പി.ഐയുടെ വളർച്ച തുടരുന്നു. 2025 ജനുവരിയിൽ, യു.പി.ഐയുടെ മൊത്തം ഇടപാടുകൾ 16.99 ബില്യൺ ആയിരുന്നു, അതായത് 23.48 ലക്ഷം കോടി രൂപയായിരുന്നു. നിലവിലെ യു.പി.ഐ വാർഷിക വളർച്ച 39 ശതമാനമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X