ഫെബ്രുവരി 1 മുതല്‍ മെഡിസെപ് 2.0 നടപ്പിലാക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ തന്റെ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചു.

എന്താണ് മെഡിസെപ്പ്
സംസ്ഥാന ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും പിന്തുണയ്ക്കുന്നതിനായി കേരള സര്‍ക്കാര്‍ അവതരിപ്പിച്ച ഒരു ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് മെഡിസെപ്. അംഗീകൃത ആശുപത്രികളില്‍ ഈ സൗകര്യം ലഭ്യമാണ്. ചികിത്സാ ചെലവുകള്‍ വഹിക്കുക വഴി ജീവനക്കാരുടെ സാമ്പത്തിക ഭാരം കുറയ്ക്കുകയാണ് ലക്ഷ്യം.
മെഡിസെപ്പ്2.0
ഫെബ്രുവരി 1 മുതല്‍ നടപ്പിലാക്കുന്ന മെഡിസെപ്പ് 2.0 വില്‍ സര്‍ക്കാര്‍, പദ്ധതിയുടെ കവറേജ് വര്‍ദ്ധിപ്പിക്കുന്നു. കൂടുതല്‍ ആശുപത്രികളേയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടാം ഘട്ടത്തിലെ വാര്‍ഷിക പ്രീമിയം 8,244 രൂപയാണ്. പ്രതിമാസം ശമ്പളത്തില്‍ നിന്നും പെന്‍ഷനില്‍ നിന്നും 687 രൂപ കുറയ്ക്കും. ചികിത്സാ പാക്കേജ് നിരക്ക് അഞ്ച് ശതമാനം വര്‍ദ്ധിപ്പിക്കും. ആദ്യ ഘട്ടത്തില്‍, പ്രതിമാസ പ്രീമിയം 500 രൂപയായിരുന്നു. ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയ്ക്കാണ് നടപ്പാക്കലിന്റെ ചുമതല. പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ എല്ലാ ആശുപത്രികളിലും പണരഹിത ഇന്‍പേഷ്യന്റ് ചികിത്സ ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു. മെഡിക്കല്‍, സര്‍ജിക്കല്‍ ഉള്‍പ്പെടെ 2,516 പാക്കേജുകള്‍ പരിഷ്കരിച്ച പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതുവരെ 1,920 പാക്കേജുകളാണുണ്ടായിരുന്നത്. കൂടുതല്‍ ആശുപത്രികള്‍ക്കൊപ്പം എല്ലാ വിഭാഗങ്ങളുടെ സേവനങ്ങളും പദ്ധതി വഴി ലഭ്യമാക്കും. മുറിവാടക 5000 രൂപയാക്കിയും സര്‍ക്കാര്‍ പേ വാര്‍ഡ് മുറി വാടക പ്രതിദിനം 2000 രൂപയാക്കിയും വര്‍ദ്ധിപ്പിച്ചു.
പ്രധാന ആനുകൂല്യങ്ങള്‍
- സ്വകാര്യ ആശുപത്രികളില്‍ കാല്‍മുട്ട് മാറ്റിവയ്ക്കല്‍, ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ ലഭ്യമാക്കും.
- ശ്രീചിത്ര, ജിപ്മര്‍ ആശുപത്രികള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കില്‍, ഈ ആശുപത്രികളിലെ ചികിത്സകള്‍ക്ക് റീഇംബേഴ്സ്മെന്റ് നല്‍കും.
- ഗുരുതരമായതും അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ്ക്കുമുള്ള കവറേജ് അടുത്ത ഘട്ടത്തിലും തുടരും.
- റോഡ് അപകടങ്ങള്‍, ഹൃദയാഘാതം, പക്ഷാഘാതം എന്നിവയുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങളില്‍, എംപാനല്‍ ചെയ്യാത്ത ആശുപത്രിയില്‍ ചികിത്സ തേടാം. ചെലവ് ഇന്‍ഷൂറന്‍സ് കമ്പനി തിരികെ നല്‍കും.
- കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്റെയും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെയും പ്രതിനിധികളെ പരാതി പരിഹാര സംവിധാനത്തില്‍ ഉള്‍പ്പെടുത്തും.
- പാക്കേജുകളുടെ വിശദാംശങ്ങളും ആശുപത്രി ശൃംഖലകളെക്കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങളും വെബ്സൈറ്റില്‍ ലഭ്യമാകും.
വിരമിച്ചവര്‍ക്കും ഹരിത കര്‍മ്മ സേനയ്ക്കും ഓട്ടോ തൊഴിലാളികള്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ്
വിരമിച്ചവര്‍ക്ക് ആശ്വാസമായി മെഡിസെപ് മാതൃകയില്‍ ഒരു പുതിയ പദ്ധതി ആരംഭിക്കും. സഹകരണ, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകും. ഹരിത കര്‍മ്മ സേനയിലെ അംഗങ്ങള്‍ക്കായി ഒരു ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു. മാലിന്യസംസ്ക്കരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഹരിത തൊഴിലാളികളാണ് ഈ ഗണത്തില്‍ പെടുക.കൂടാതെ, കാന്‍സര്‍, കുഷ്ഠം, മറ്റ് ഗുരുതരമായ രോഗങ്ങള്‍ എന്നിവയാല്‍ ബുദ്ധിമുട്ടുന്ന രോഗികള്‍ക്കുള്ള പെന്‍ഷനുകള്‍ പ്രതിമാസം 2,000 രൂപ ആയി വര്‍ദ്ധിപ്പിച്ചു.ഓട്ടോ, ടാക്സി തൊഴിലാളികളെ ഒരു ഇന്‍ഷുറന്‍സ് പദ്ധതിയുടെ കീഴില്‍ കൊണ്ടുവരും,.ഒരു വയസ്സിനും 10 വയസ്സിനും ഇടയിലുള്ള കുട്ടികള്‍ക്ക് അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂര്‍ണ്ണത, അല്ലെങ്കില്‍ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങള്‍ യാതൊരു ഉറപ്പും നല്‍കുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങള്‍ നല്‍കുകയോ, ഓഹരികള്‍ വാങ്ങാനോ വില്‍ക്കാനോ ശുപാര്‍ശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങള്‍ വിജ്ഞാനപ്രദമായ ആവശ്യങ്ങള്‍ക്ക് മാത്രമുള്ളതാണ്. അതിനാല്‍, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുന്‍പ്, ലൈസന്‍സുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിര്‍ബന്ധമാണ്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications