ഫെബ്രുവരി 1 മുതല്‍ മെഡിസെപ് 2.0 നടപ്പിലാക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ തന്റെ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചു.

എന്താണ് മെഡിസെപ്പ്
സംസ്ഥാന ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും പിന്തുണയ്ക്കുന്നതിനായി കേരള സര്‍ക്കാര്‍ അവതരിപ്പിച്ച ഒരു ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് മെഡിസെപ്. അംഗീകൃത ആശുപത്രികളില്‍ ഈ സൗകര്യം ലഭ്യമാണ്. ചികിത്സാ ചെലവുകള്‍ വഹിക്കുക വഴി ജീവനക്കാരുടെ സാമ്പത്തിക ഭാരം കുറയ്ക്കുകയാണ് ലക്ഷ്യം.
മെഡിസെപ്പ്2.0
ഫെബ്രുവരി 1 മുതല്‍ നടപ്പിലാക്കുന്ന മെഡിസെപ്പ് 2.0 വില്‍ സര്‍ക്കാര്‍, പദ്ധതിയുടെ കവറേജ് വര്‍ദ്ധിപ്പിക്കുന്നു. കൂടുതല്‍ ആശുപത്രികളേയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടാം ഘട്ടത്തിലെ വാര്‍ഷിക പ്രീമിയം 8,244 രൂപയാണ്. പ്രതിമാസം ശമ്പളത്തില്‍ നിന്നും പെന്‍ഷനില്‍ നിന്നും 687 രൂപ കുറയ്ക്കും. ചികിത്സാ പാക്കേജ് നിരക്ക് അഞ്ച് ശതമാനം വര്‍ദ്ധിപ്പിക്കും. ആദ്യ ഘട്ടത്തില്‍, പ്രതിമാസ പ്രീമിയം 500 രൂപയായിരുന്നു. ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയ്ക്കാണ് നടപ്പാക്കലിന്റെ ചുമതല. പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ എല്ലാ ആശുപത്രികളിലും പണരഹിത ഇന്‍പേഷ്യന്റ് ചികിത്സ ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു. മെഡിക്കല്‍, സര്‍ജിക്കല്‍ ഉള്‍പ്പെടെ 2,516 പാക്കേജുകള്‍ പരിഷ്കരിച്ച പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതുവരെ 1,920 പാക്കേജുകളാണുണ്ടായിരുന്നത്. കൂടുതല്‍ ആശുപത്രികള്‍ക്കൊപ്പം എല്ലാ വിഭാഗങ്ങളുടെ സേവനങ്ങളും പദ്ധതി വഴി ലഭ്യമാക്കും. മുറിവാടക 5000 രൂപയാക്കിയും സര്‍ക്കാര്‍ പേ വാര്‍ഡ് മുറി വാടക പ്രതിദിനം 2000 രൂപയാക്കിയും വര്‍ദ്ധിപ്പിച്ചു.
പ്രധാന ആനുകൂല്യങ്ങള്‍
- സ്വകാര്യ ആശുപത്രികളില്‍ കാല്‍മുട്ട് മാറ്റിവയ്ക്കല്‍, ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ ലഭ്യമാക്കും.
- ശ്രീചിത്ര, ജിപ്മര്‍ ആശുപത്രികള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കില്‍, ഈ ആശുപത്രികളിലെ ചികിത്സകള്‍ക്ക് റീഇംബേഴ്സ്മെന്റ് നല്‍കും.
- ഗുരുതരമായതും അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ്ക്കുമുള്ള കവറേജ് അടുത്ത ഘട്ടത്തിലും തുടരും.
- റോഡ് അപകടങ്ങള്‍, ഹൃദയാഘാതം, പക്ഷാഘാതം എന്നിവയുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങളില്‍, എംപാനല്‍ ചെയ്യാത്ത ആശുപത്രിയില്‍ ചികിത്സ തേടാം. ചെലവ് ഇന്‍ഷൂറന്‍സ് കമ്പനി തിരികെ നല്‍കും.
- കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്റെയും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെയും പ്രതിനിധികളെ പരാതി പരിഹാര സംവിധാനത്തില്‍ ഉള്‍പ്പെടുത്തും.
- പാക്കേജുകളുടെ വിശദാംശങ്ങളും ആശുപത്രി ശൃംഖലകളെക്കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങളും വെബ്സൈറ്റില്‍ ലഭ്യമാകും.
വിരമിച്ചവര്‍ക്കും ഹരിത കര്‍മ്മ സേനയ്ക്കും ഓട്ടോ തൊഴിലാളികള്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ്
വിരമിച്ചവര്‍ക്ക് ആശ്വാസമായി മെഡിസെപ് മാതൃകയില്‍ ഒരു പുതിയ പദ്ധതി ആരംഭിക്കും. സഹകരണ, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകും. ഹരിത കര്‍മ്മ സേനയിലെ അംഗങ്ങള്‍ക്കായി ഒരു ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു. മാലിന്യസംസ്ക്കരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഹരിത തൊഴിലാളികളാണ് ഈ ഗണത്തില്‍ പെടുക.കൂടാതെ, കാന്‍സര്‍, കുഷ്ഠം, മറ്റ് ഗുരുതരമായ രോഗങ്ങള്‍ എന്നിവയാല്‍ ബുദ്ധിമുട്ടുന്ന രോഗികള്‍ക്കുള്ള പെന്‍ഷനുകള്‍ പ്രതിമാസം 2,000 രൂപ ആയി വര്‍ദ്ധിപ്പിച്ചു.ഓട്ടോ, ടാക്സി തൊഴിലാളികളെ ഒരു ഇന്‍ഷുറന്‍സ് പദ്ധതിയുടെ കീഴില്‍ കൊണ്ടുവരും,.ഒരു വയസ്സിനും 10 വയസ്സിനും ഇടയിലുള്ള കുട്ടികള്‍ക്ക് അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂര്‍ണ്ണത, അല്ലെങ്കില്‍ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങള്‍ യാതൊരു ഉറപ്പും നല്‍കുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങള്‍ നല്‍കുകയോ, ഓഹരികള്‍ വാങ്ങാനോ വില്‍ക്കാനോ ശുപാര്‍ശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങള്‍ വിജ്ഞാനപ്രദമായ ആവശ്യങ്ങള്‍ക്ക് മാത്രമുള്ളതാണ്. അതിനാല്‍, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുന്‍പ്, ലൈസന്‍സുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിര്‍ബന്ധമാണ്.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications