കൊറോണ വൈറസ് പ്രതിസന്ധി ഘട്ടത്തിൽ കൈയിൽ ലഭിക്കുന്ന ശമ്പളം വർദ്ധിപ്പിക്കുന്നതിനുള്ള ഒരു താൽക്കാലിക ദുരിതാശ്വാസ നടപടിയെന്ന നിലയിൽ ധനമന്ത്രി നിർമ്മല സീതാരാമൻ ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) സംഭാവന മൂന്ന് മാസത്തേക്ക് 4% കുറച്ചു. തൽഫലമായി, 6.5 ലക്ഷത്തോളം കമ്പനികളിലെ ജീവനക്കാർക്ക് പ്രതിമാസം 2,250 കോടി രൂപയുടെ പണലഭ്യത സർക്കാർ ഉറപ്പുവരുത്തും. നിലവിലെ നിയമം അനുസരിച്ച്, ജീവനക്കാരും തൊഴിലുടമകളും അടിസ്ഥാന ശമ്പളത്തിന്റെയും ക്ഷാമബത്തയുടെയും (ഡിഎ) 24% (12% വീതം) വരെ നിക്ഷേപിക്കുന്നു. എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്‌ഒ) ആണ് എല്ലാ മാസവും ഈ തുക സ്വീകരിക്കുന്നത്.
സ്ഥാപനങ്ങൾക്ക് ഇപിഎഫ് സംഭാവന തവണകളായി അടയ്ക്കാനോ കാലാവധി നീട്ടി നൽകാനോ സാധ്യത
പുതിയ പ്രഖ്യാപനം
ധനമന്ത്രിയുടെ പുതിയ പ്രഖ്യാപനം അനുസരിച്ച് മൊത്തം 4% (തൊഴിലുടമയുടെ സംഭാവനയുടെ 2%, ജീവനക്കാരുടെ സംഭാവനയുടെ 2%) നിക്ഷേപം കുറച്ചിട്ടുണ്ട്. എന്നിരുന്നാലും, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെയും സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിലെയും ജീവനക്കാർ തൊഴിലുടമയുടെ 12% നിക്ഷേപം നൽകുന്നത് തുടരും. അതേസമയം ജീവനക്കാരുടെ നിക്ഷേപം 10% ആയി കുറയ്ക്കും.
ശമ്പള സ്ലിപ്പ് എങ്ങനെയായിരിക്കും?
ഇപിഎഫ് പുനർനിർമ്മാണത്തിനുശേഷം നിങ്ങളുടെ ശമ്പള സ്ലിപ്പ് എങ്ങനെയായിരിക്കും? നിങ്ങളുടെ ഇപിഎഫ് സംഭാവനയുടെ 2% നിങ്ങളുടെ ടേക്ക് ഹോം ശമ്പളത്തിൽ ലഭിക്കുമെങ്കിലും തൊഴിലുടമയുടെ ഇപിഎഫിന്റെ 2% സംഭാവനയ്ക്ക് എന്ത് സംഭവിക്കും എന്നതിനെക്കുറിച്ച് ഇപ്പോഴും ചില ആശയക്കുഴപ്പങ്ങളുണ്ട്. സാധാരണഗതിയിൽ, നിങ്ങളുടെ സിടിസിയുടെ (കമ്പനിയുടെ ചെലവ്) അല്ലെങ്കിൽ മൊത്തം ശമ്പള പാക്കേജിൽ നിങ്ങളുടെ ഇപിഎഫ് അക്കൌണ്ടിൽ കമ്പനി നിങ്ങൾക്കായി നൽകേണ്ട 12% സംഭാവന ഉൾപ്പെടുന്നു. നിർബന്ധിത 12% ആവശ്യകത സർക്കാർ കുറച്ചതിനാൽ, ചില തൊഴിലുടമകൾ ബാക്കി 2% ആനുകൂല്യങ്ങൾ അവരുടെ ജീവനക്കാർക്ക് കൈമാറില്ല.
കൊവിഡ് പ്രതിസന്ധിയിൽ നിങ്ങളുടെ ജോലി നഷ്‌ടപ്പെട്ടോ? പിഎഫ് പണം എങ്ങനെ പിൻവലിക്കാം?
വെട്ടിക്കുറയ്ക്കൽ എങ്ങനെ?
ചില തൊഴിലുടമകൾ നിങ്ങൾക്ക് 2% (ജീവനക്കാരുടെ സംഭാവന) മാത്രമേ നൽകൂ എന്ന് തിരഞ്ഞെടുക്കുകയാണെങ്കിൽ അത് നിങ്ങളുടെ അടിസ്ഥാന ശമ്പളത്തിനും ഡിഎയ്ക്കും തുല്യമായ 2% കുറയ്ക്കുന്നതിന് ഇടയാക്കും. 12% തൊഴിലുടമയുടെ സംഭാവന സിടിസിയുടെ ഭാഗമായതിനാൽ, ഇപിഎഫ് വെട്ടിക്കുറവിന്റെ ആനുകൂല്യങ്ങൾ ജീവനക്കാരന് കൈമാറാൻ കമ്പനിക്ക് ബാധ്യതയുണ്ടെന്നും വാദങ്ങളുണ്ട്.
പിഎഫ് വിജ്ഞാപനം
ചില തൊഴിലുടമകൾക്ക് അവരുടെ സാമ്പത്തിക സ്ഥിതി അനുവദിക്കുകയാണെങ്കിൽ, 12% സംഭാവന തുടരാൻ സാധിക്കുമോ എന്ന് അധികൃതർ പുറപ്പെടുവിക്കുന്ന അന്തിമ പിഎഫ് വിജ്ഞാപനം പുറത്തു വന്നാൽ മാത്രമേ അറിയാനാകൂ.
72 ലക്ഷം ജീവനക്കാർക്ക് മൂന്ന് മാസത്തേയ്ക്ക് പിഎഫ് വിഹിതം കേന്ദ്ര സർക്കാർ നൽകും, കമ്പനികൾക്ക് ആശ്വാസം