പെട്ടെന്നുള്ള സാമ്പത്തിക ആവശ്യങ്ങള്‍ക്ക് സ്വകാര്യ വായ്പകളെയാണ് (പേഴ്സണല്‍ ലോണ്‍) ഇന്ന് മിക്കവരും ആശ്രയിക്കാറ്. അക്കൗണ്ട് ഉടമകള്‍ക്ക് നിമിഷനേരംകൊണ്ട് സ്വകാര്യവായ്പ അനുവദിക്കാന്‍ ബാങ്കുകളും തയ്യാറാണ്. ഇന്റര്‍നെറ്റ് ബാങ്കിങ് മുഖേന ഒന്നോ രണ്ടോ മിനിറ്റ് മതി വായ്പാതുക അപേക്ഷകരുടെ അക്കൗണ്ടിലെത്താന്‍. എന്നാല്‍ സാമ്പത്തിക അച്ചടക്കം മുറുക്കെപ്പിടിക്കുന്ന ആളാണ് നിങ്ങളെങ്കില്‍ സ്വകാര്യവായ്പകള്‍ ഒരിക്കലും എടുക്കരുത്. സ്വകാര്യവായ്പകളുടെ ദോഷങ്ങളും ഒപ്പം സ്വകാര്യവായ്പകള്‍ക്ക് പകരം തിരഞ്ഞെടുക്കാവുന്ന മറ്റു മാര്‍ഗ്ഗങ്ങളും ചുവടെ അറിയാം.

എന്തുകൊണ്ട് സ്വകാര്യവായ്പ എടുക്കരുത്?
ഉയര്‍ന്ന പലിശനിരക്കുതന്നെ സ്വകാര്യവായ്പയുടെ പ്രധാന ദോഷം. ക്രെഡിറ്റ് കാര്‍ഡ് ബാലന്‍സുകള്‍ക്ക് മേലുള്ള പലിശ കഴിഞ്ഞാല്‍ സ്വകാര്യവായ്പകളിന്മേലാണ് ബാങ്കുകള്‍ ഏറ്റവും ഉയര്‍ന്ന പലിശനിരക്ക് ഈടാക്കുന്നത്. 12 മുതല്‍ 24 ശതമാനംവരെയുണ്ട് സ്വകാര്യവായ്പുകളുടെ പലിശനിരക്ക്. ഇതേസമയം, സ്വര്‍ണം പണയം വെച്ചുള്ള വായ്പകള്‍ക്ക് പലിശ ഏറെ കുറവാണെന്നും ഇവിടെ പ്രത്യേകം പരാമര്‍ശിക്കുന്നു. 'പ്രോസസിങ് ഫീയും' സ്വകാര്യവായ്പകളില് കൂടുതലാണ്. ഇനി എടുത്ത സ്വകാര്യവായ്പ കാലാവധിക്ക് മുന്‍പു അടച്ചുതീര്‍ക്കുകയാണെങ്കില്‍ 2 മുതല്‍ 4 ശതമാനം വരെ 'പ്രീ-പെയ്മെന്റ്' ചാര്‍ജും ബാങ്കുകള്‍ പിടിക്കും. ചുരുക്കത്തില്‍ സ്വകാര്യവായ്പകള്‍ എടുത്താല്‍ കൈ പൊള്ളുമെന്ന കാര്യമുറപ്പ്. സ്വകാര്യവായ്പകള്‍ 'സുരക്ഷിതമല്ലെന്ന' കാരണം ചൂണ്ടിക്കാട്ടിയാണ് ബാങ്കുകള്‍ ഉയര്‍ന്ന നിരക്കുകള്‍ ഈടാക്കുന്നത്.
സ്വകാര്യവായ്പകള്‍ക്ക് പകരം
സ്വകാര്യവായ്പകള്‍ക്ക് പകരം തിരഞ്ഞെടുക്കാന്‍ ഒരുപിടി മാര്‍ഗ്ഗങ്ങള്‍ നിങ്ങള്‍ക്ക് മുന്പിലുണ്ട്. സ്വര്‍ണം പണയം വെച്ചുള്ള വായ്പകളാണ് ഇതില്‍ ഏറ്റവും അഭികാമ്യം. സ്വര്‍ണ വായ്പകള്‍ക്ക് പലിശനിരക്ക് വളരെ കുറവാണ്. 7 മുതല്‍ 7.5 ശതമാനം വരെ മാത്രമാണ് സ്വര്‍ണ വായ്പകള്‍ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പലിശനിരക്ക് ഈടാക്കുന്നത്. പെട്ടെന്നു കുറച്ചധികം പണം കയ്യില്‍ വന്നാല്‍ സ്വര്‍ണ വായ്പ പൂര്‍ണമായി ഒടുക്കാനുള്ള സൗകര്യവും ധനകാര്യസ്ഥാപനങ്ങള്‍ നല്‍കും. ഇതിന് പ്രത്യേക പ്രീ-പെയ്മെന്റ് ചാര്‍ജുകള്‍ ഈടാക്കില്ല. ഇതേസമയം, അടവുകളില്‍ മുടക്കം വരുത്തിയാല്‍ പണയം വെച്ച സ്വര്‍ണത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ധനകാര്യസ്ഥാപനങ്ങള്‍ക്ക് അവകാശമുണ്ടെന്ന കാര്യം ഇവിടെ പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നു. എന്തായാലും ഉയര്‍ന്നതുക സ്വകാര്യവായ്പയായി എടുക്കുന്നതിനെക്കാള്‍ എന്തുകൊണ്ടും നല്ലത് കൈവശമുള്ള സ്വര്‍ണം പണയം വെച്ച് വായ്പ നേടുന്നതാണ്. ഇതുവഴി വലിയ തുക പലിശയിനത്തില്‍ ലാഭിക്കാം.
സ്വര്‍ണപ്പണയത്തിന് പുറമെ വസ്തു, ഓഹരി എന്നിവ പണയംവെച്ചും വായ്പയെടുക്കാന്‍ അവസരമുണ്ട്. ഇവയ്്ക്കെല്ലാം സ്വകാര്യവായ്പകളെക്കാള് കുറഞ്ഞ പലിശനിരക്കാണുള്ളത്. ചുരുക്കത്തില്‍ മറ്റു മാര്‍ഗ്ഗങ്ങളൊന്നും കണ്മുന്നിലില്ലെങ്കില് മാത്രമേ സ്വകാര്യവായ്പകളെടുക്കുന്നതിനെപ്പറ്റി ചിന്തിക്കാവൂ.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications