കോവിഡ് പോളിസികള്‍ സെപ്തംബര്‍ 30 വരെ ലഭിക്കും

കോവിഡ് 19 രോഗത്തിനായുള്ള ചികിത്സാ സഹായം നല്‍കുന്ന കൊറോണ കവച്, കൊറോണ രക്ഷക് പോളിസികള്‍ ഈ വര്‍ഷം സെപ്തംബര്‍ 30 വരെ വിപണിയില്‍ ലഭ്യമാകും. നിലവില്‍ രണ്ട് പോളിസികളും വിപണിയില്‍ ലഭ്യമാണ്.

കോവിഡ് 19 രോഗത്തിനായുള്ള ചികിത്സാ സഹായം നല്‍കുന്ന കൊറോണ കവച്, കൊറോണ രക്ഷക് പോളിസികള്‍ ഈ വര്‍ഷം സെപ്തംബര്‍ 30 വരെ വിപണിയില്‍ ലഭ്യമാകും. നിലവില്‍ രണ്ട് പോളിസികളും വിപണിയില്‍ ലഭ്യമാണ്. ഇവയുടെ വില്‍പ്പന സെപ്തംബര്‍ 30 വരെ നീട്ടാനാണ് ഇപ്പോള്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. ഈ കാലയളവ് വരെ പോളിസികള്‍ പുതുക്കി നല്‍കാനും കമ്പനികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. മാര്‍ച്ച് 31 വരെയായിരുന്നു നേരത്തെ കൊറോണ കവച്, രക്ഷക് പോളിസികള്‍ വില്‍ക്കുവാന്‍ നിശ്ചയിച്ചിരുന്ന കാലാവധി. ഇതാണ് ഇപ്പോള്‍ വീണ്ടും ആറ് മാസത്തേക്ക് കൂടി നീട്ടിയിരിക്കുന്നത്.

ഒറ്റത്തവണ പ്രീമിയം

ഒറ്റത്തവണ പ്രീമിയം

ചില കമ്പനികള്‍ മാത്രമാണ് ഇപ്പോള്‍ കൊറോണ രക്ഷക് പോളിസികളുടെ വില്‍പ്പന നടത്തുന്നത്. എന്നാല്‍ അതേ സമയം രാജ്യത്തെ മുഴുവന്‍ ഇന്‍ഷുറന്‍സ് കമ്പനികളും കൊറോണ കവച് വില്‍പ്പന നടത്തണമെന്നാണ് ഇന്‍ഷുറന്‍സ് മേഖലാ നിയന്ത്രാതാവായ ഐആര്‍ഡിഎഐ (ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡവലപ്പ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ദേശിച്ചിരിക്കുന്നത്. 18 വയസ്സിനും 65 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പോളിസികള്‍ വാങ്ങിക്കുവാന്‍ സാധിക്കും. 3.5 മാസം, 6.5 മാസം, 9.5 മാസം എന്നീ കാലയളവുകളിലേക്കാണ് കൊറോണ പോളിസി അനുവദിക്കുന്നത്. പോളിസി വാങ്ങി 15-ാം ദിവസം മുതലാണ് പോളിസി പ്രാബല്യത്തില്‍ വരിക. ഒറ്റത്തവണയായിരിക്കും പ്രീമിയം അടവ്.

കൊറോണ കവച്

കൊറോണ കവച്

കോവിഡ് രോഗ ബാധയാല്‍ ചുരുങ്ങിയത് 24 മണിക്കൂറെങ്കിലും ആശുപത്രി വാസം വേണ്ടി വന്നവര്‍ക്ക് കൊറോണ കവച് പോളിസി കവറേജ് ലഭിക്കും. മുറി വാടക, ഐസിയു, ആംബുലന്‍സ് സേവനം, ഡോക്ടറുടെ ഫീസ്, ഓപ്പറേഷന്‍ തിയറ്റര്‍, പിപിഇ കിറ്റ്, ഗ്ലൗസ് അടക്കമുള്ള ചെലവ് കവചില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കാഷ്ലെസ് സൗകര്യവും ലഭ്യമാണ്. ഇത് കൂടാതെ 14 ദിവസം വീട്ടില്‍ ചികിത്സയില്‍ കഴിഞ്ഞാലും ചെലവ് ഇന്‍ഷുറന്‍സ് കമ്പനി നല്‍കും. 50000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെ കവറേജ് തുക ഉപയോക്താവിന് തിരഞ്ഞെടുക്കാം. പോളിസി ഉടമയുടെ കുടുംബത്തിലെ കുട്ടികള്‍ ഉള്‍പ്പെടെ ബാക്കിയുള്ള അംഗങ്ങളുടെ പേര് കൂടി ചേര്‍ത്ത് ഫ്‌ളോട്ടര്‍ പോളിസികളായും എടുക്കാം.

കൊറോണ രക്ഷക്

കൊറോണ രക്ഷക്

കോവിഡ് രോഗം സ്ഥിരീകരിച്ചാല്‍ ഇന്‍ഷുര്‍ ചെയ്ത തുക മുഴുവന്‍ തുകയും ഒറ്റ തവണയായി നല്‍കുന്ന ബെനഫിറ്റ് പോളിസിയാണിത്. പിന്നെ പോളിസി പരിരക്ഷ ഇല്ല. 50000 രൂപ മുതല്‍ 2.5 ലക്ഷം വരെ പരിരക്ഷ തുക തിരഞ്ഞെടുക്കാം. 72 മണിക്കൂര്‍ നേരമെങ്കിലും ആശുപത്രിവാസം ഉണ്ടായിരിക്കേണ്ടതുണ്ട്. കൊറോണ രക്ഷകില്‍ വ്യക്തിഗത പോളിസികള്‍ മാത്രമേ ലഭിക്കുകയുള്ളൂ.

ഇന്‍ഷുറന്‍സിന് ആവശ്യക്കാരേറെ

ഇന്‍ഷുറന്‍സിന് ആവശ്യക്കാരേറെ

കോവിഡ് കാലത്ത് ഇന്‍ഷൂറന്‍സ് എടുക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ അതേ സമയം ബിസിനസ് വര്‍ധിച്ചെങ്കിലും ടേം ലൈഫ് ഇന്‍ഷൂറന്‍സിന്റെ റിസ്‌ക് കൂടിയതിനാല്‍ പ്രീമിയം നിരക്കില്‍ വര്‍ധനയ്ക്കൊരുങ്ങുകയാണ് കമ്പനികളെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. കോവിഡ് 19 മരണ മരണ നിരക്ക് കൂടിയതോടെ കമ്പനികള്‍ക്ക് ഇന്‍ഷൂറന്‍സ് തുകയും കൈമാറേണ്ടി വരുന്നു ഇത് കമ്പനികളുടെ റിസ്‌ക് വര്‍ധിപ്പിക്കുകയും ചെയ്യുന്നു. 40 ശതമാനത്തോളം പ്രീമിയം നിരക്ക് ഉയര്‍ത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X