റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തുടർച്ചയായ മൂന്നാം തവണയും റിപ്പോ നിരക്ക് കുറച്ചതിനെത്തുടർന്ന് നിലവിലെ നിരക്ക് 5.50 ശതമാനമായി കുറഞ്ഞു. ജൂൺ 6 വെള്ളിയാഴ്ചയായിരുന്നു ആർബിഐ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) തീരുമാനം ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിച്ചത്. റിപ്പോ നിരക്ക് കുറച്ചതോടെ നിരവധി ബാങ്കുകൾ ഇതിനകം തന്നെ അവരുടെ വായ്പാ നിരക്കും കുറക്കുന്നു.
വായ്പാ നിരക്കുകൾ മാത്രമല്ല, റിപ്പോ നിരക്ക് കുറക്കുന്നതിൻ്റെ ഫലമായി സ്ഥിര നിക്ഷേപ പലിശ നിരക്കുകളും കുറയുന്നു. പലിശ നിരക്ക് വീണ്ടും കുറഞ്ഞാൽ പ്രതിമാസ ഇഎംഐ ബാധ്യത കുറയും എന്നത് വായ്പ എടുക്കുന്നവർക്ക് ആശ്വാസമേകുന്നു. എന്നാൽ ഇത് നിക്ഷേപകർക്ക് ആശ്വാസകരമായ വാർത്തയല്ല. അതിനാൽ, വീണ്ടും നിരക്കുകൾ കുറയ്ക്കുന്നതിന് മുമ്പ് നിക്ഷേപകർ മികച്ച പലിശയുള്ള സ്ഥിര നിക്ഷേപങ്ങളിൽ ഇൻവെസ്റ്റ് ചെയ്യുന്നതാണ് നല്ലത്.
അതിനാൽ, നിങ്ങൾ ഒരു എഫ്.ഡിയിൽ നിക്ഷേപിക്കാൻ പദ്ധതിയിടുന്നുണ്ടെങ്കിൽ സ്വകാര്യ, സർക്കാർ മേഖലയിലെ മുൻനിര ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കുകൾ പരിശോധിക്കുക. 2025ൽ രണ്ടാം വട്ടം റിപ്പോ നിരക്ക് കുറച്ചപ്പോൾ വിവിധ ബാങ്കുകൾ വായ്പാ നിരക്കുകൾ കുറച്ചിട്ടുണ്ട്. ഇതിൽ താരതമ്യേന ഉയർന്ന നിരക്ക് നൽകുന്ന നിക്ഷേപങ്ങളെ പരിഗണിക്കുക.
ഏറ്റവും ഉയർന്ന പലിശ നിരക്ക് നൽകുന്ന പൊതു, സ്വകാര്യ ബാങ്കുകൾ...
1. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ)
ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്‌ബിഐ രണ്ട് മുതൽ മൂന്ന് വർഷം വരെ കാലാവധിയുള്ള നിക്ഷേപത്തിന് ഏറ്റവും ഉയർന്ന നിരക്കായ 6.7 ശതമാനം പലിശ നൽകുന്നു. ഒരു വർഷത്തെ കാലാവധിയുള്ള നിക്ഷേപത്തിന് 6.5 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. ഈ നിരക്കുകൾ 2025 മെയ് 16 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

2. എച്ച്ഡിഎഫ്സി ബാങ്ക്
ഇന്ത്യയിയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി 15-21 മാസത്തെ കാലാവധിയുള്ള എഫ്ഡിയിൽ സാധാരണ പൗരന്മാർക്ക് 6.85 ശതമാനം ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാർക്ക് 50 ബേസിസ് പോയിന്റുകൾ അധികമായി ലഭിക്കും. 2025 മെയ് 23 മുതൽ ഈ നിരക്കുകൾ പ്രാബല്യത്തിൽ വന്നു.
3. ഐസിഐസിഐ ബാങ്ക്
ഇന്ത്യയിലെ മറ്റൊരു വലിയ സ്വകാര്യ ബാങ്കായ ഐസിഐസിഐ 2 മുതൽ 5 വർഷത്തെ കാലാവധിയുള്ള എഫ്ഡിയിൽ സാധാരണ പൗരന്മാർക്ക് 6.6 ശതമാനം എന്ന ഉയർന്ന പലിശ നൽകുന്നു. മുതിർന്ന പൗരന്മാർക്ക് പ്രതിവർഷം 7.1 ശതമാനം പലിശയും ലഭിക്കും.
4. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
ഈ പൊതുമേഖലാ ബാങ്ക് 456 ദിവസത്തെ എഫ്ഡിയിൽ പ്രതിവർഷം 7.15 ശതമാനം എന്ന ഏറ്റവും ഉയർന്ന പലിശ നൽകുന്നു. ഈ പുതിയ നിരക്കുകൾ 2025 ഏപ്രിൽ 25 മുതൽ പ്രാബല്യത്തിൽ വന്നു.
5. ബാങ്ക് ഓഫ് ബറോഡ (BOB)
444 ദിവസത്തെ എഫ്ഡിയിൽ (BOB സ്ക്വയർ ഡ്രൈവ് ഡെപ്പോസിറ്റ് സ്കീം) സാധാരണ നിക്ഷേപകർക്ക് 7 ശതമാനം എന്ന ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. എന്നാൽ മുതിർന്ന പൗരന്മാർക്ക് 50 ബേസിസ് പോയിന്റുകൾ അധികമായി ലഭിക്കും. 2025 മെയ് 29 മുതൽ ഈ നിരക്കുകൾ പ്രാബല്യത്തിൽ വന്നു.
6. കൊട്ടക് മഹീന്ദ്ര ബാങ്ക്
കൊട്ടക് മഹീന്ദ്ര ബാങ്ക് എഫ്ഡി പലിശ നിരക്കുകൾ പരിഷ്കരിച്ചു. 391 ദിവസം മുതൽ 23 മാസം വരെ കാലാവധിയുള്ള എഫ്ഡിയിൽ സാധാരണ പൗരന്മാർക്ക് 6.6 ശതമാനം പലിശ നൽകുന്നു. ഇതാണ് കൊട്ടക് മഹീന്ദ്ര നൽകുന്ന ഉയർന്ന എഫ്ഡി പലിശ നിരക്ക്. മുതിർന്ന പൗരന്മാർക്ക് 50 ബേസിസ് പോയിന്റുകൾ അധികം നൽകുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications