സ്വര്‍ണം വീണ്ടും വാര്‍ത്തകളിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്. കഴിഞ്ഞ ആറ് മാസങ്ങളിലായി ദുര്‍ബലമായിരുന്ന സ്വര്‍ണ വില രാജ്യത്ത് കോവിഡ് പ്രതിസന്ധികള്‍ രൂക്ഷമാകുന്ന ഇപ്പോഴത്തെ സാഹചര്യത്തിലും മുന്നോട്ട് കുതിക്കാന്‍.
സ്വര്‍ണം വീണ്ടും വാര്‍ത്തകളിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്. കഴിഞ്ഞ ആറ് മാസങ്ങളിലായി ദുര്‍ബലമായിരുന്ന സ്വര്‍ണ വില രാജ്യത്ത് കോവിഡ് പ്രതിസന്ധികള്‍ രൂക്ഷമാകുന്ന ഇപ്പോഴത്തെ സാഹചര്യത്തിലും മുന്നോട്ട് കുതിക്കാന്‍ ഒരുങ്ങുകയാണ് എന്നാണ് ലഭിക്കുന്ന സൂചനകള്‍. സാധാരണ ഗതിയില്‍ ഇത്തരം പ്രതിസന്ധി ഘട്ടങ്ങളില്‍ ആസ്തികള്‍ കൂടുതല്‍ തിളങ്ങകയാണ് ചെയ്യുന്നത്. എന്തുകൊണ്ടെന്നാല്‍ ഇത്തരം പ്രതിസന്ധികളില്‍ നമുക്ക് മുന്നിലെത്തുന്ന അടിയന്തിര സാമ്പത്തിക ആവശ്യങ്ങളെ അഭിമുഖീകരിക്കുവാന്‍ ഈ ആസ്തികള്‍ നമുക്ക് മുതല്‍ക്കൂട്ടാകും. സാമ്പത്തിക തകര്‍ച്ചയില്‍ നിന്നും ഇവ നമുക്ക് രക്ഷാ കവചം തീര്‍ക്കും.

ബാങ്കുകളും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും സ്വര്‍ണ ഈടിന്മേല് വേഗത്തില്‍ വായ്പകള്‍ അനുവദിച്ചു നല്‍കാറുണ്ട്. ഇവയുടെ പലിശ നിരക്കുകള്‍ വ്യക്തിഗത വായ്പകളേക്കാള്‍ വളരെ താഴ്ന്ന നിരക്കില്‍ ആണ്. നിലവില്‍ സ്വര്‍ണ വായ്പകളില്‍ ഈടാക്കുന്ന പലിശ നിരക്ക് 7 ശതമാനമാണ്.
പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക് ആണ് 7 ശതമാനമെന്ന ഈ ഏറ്റവും ചുരുങ്ങിയ പലിശ നിരക്കില്‍ സ്വര്‍ണ വായ്പ നല്‍കുന്നത്. തൊട്ടു പുറകില്‍ ഉള്ളത് ബാങ്ക് ഓഫ് ഇന്ത്യയാണ്. 3 വര്‍ഷ കാലാവധിയില്‍ 5 ലക്ഷം രൂപ സ്വര്‍ണ വായ്പയ്ക്ക് ബാങ്ക് ഓഫ് ഇന്ത്യ ഈടാക്കുന്നത് 7.35 ശതമാനം പലിശ നിരക്കാണ്. ഈ മേഖലയില്‍ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും ഏറെ സജീവമാണ്. എന്നാല്‍ അവയില്‍ പലിശ നിരക്കും താരതമ്യേന ഉയര്‍ന്ന നിരക്കാണ് ഈടാക്കുന്നത്. ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളില്‍ ഏറ്റവും കുറഞ്ഞ പലിശ നിരക്ക് ഈടാക്കുന്നത് ഐഐഎഫ്എല്‍ ആണ്. 9.24 ശതമാനമാണ് ഐഐഎഫ്എല്‍ ഉപയോക്താക്കളില്‍ നിന്നും ഈടാക്കുന്നത്.
പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക് സ്വര്‍ണ വായ്പയിന്മേല് ഈടാക്കുന്നത് 7 ശതമാനം പലിശ നിരക്കാണ്. ബാങ്ക് ഓഫ് ഇന്ത്യയില്‍ ഇത് 7.35 ശതമാനമാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) സ്വര്‍ണ വായ്പയില്‍ ഈടാക്കുന്ന പലിശ നിരക്ക് 7.50 ശതമാനമാണ്. 7.65 ശതമാനമാണ് കാനറ ബാങ്ക് സ്വര്‍ണ വായ്പകളില്‍ ഈടാക്കുന്ന പലിശ നിരക്ക്. കര്‍ണാടക ബാങ്ക് 8.42 ശതമാനമാണ് സ്വര്‍ണ വായ്പാ പലിശ നിരക്കായി ഈടാക്കുന്നത്. ഇന്‍ഡ്യന്‍ ബാങ്ക്, യൂകോ ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവടങ്ങളില്‍ ഇത് 8.50 ശതമാനമാണ്.
പഞ്ചാബ് നാഷണല്‍ ബാങ്ക് 8.75 ശതമാനമാണ് സ്വര്‍ണ വായ്പയിന്മേല് പലിശ നിരക്ക് ഈടാക്കുന്നത്. യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ, ജെ ആന്റ് കെ ബാങ്ക് എന്നിവിടങ്ങളില്‍ 8.85 ശതമാനമാണ് പലിശ നിരക്ക്. ഐഐഎഫ്എല്‍ ഫിനാന്‍സില്‍ 9.24 ശതമാനമാണ് പലിശ നിരക്കാണ് ഈടാക്കുന്നത്. മുത്തൂറ്റ് ഫിനാന്‍സ് 11.90 ശതമാനമാണ് സ്വര്‍ണ വായ്പാ പലിശ നിരക്കായി ഈടാക്കുന്നത്. ബജാജ് ഫിന്‍സേര്‍വ്, മണപ്പുറം ഫിനാന്‍സ് എന്നിവടങ്ങളില്‍ 12 ശതമാനമാണ് സ്വര്‍ണ വായ്പയിന്മേല് പലിശ നിരക്കായി ഈടാക്കുന്നത്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications