സ്വര്‍ണം വീണ്ടും വാര്‍ത്തകളിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്. കഴിഞ്ഞ ആറ് മാസങ്ങളിലായി ദുര്‍ബലമായിരുന്ന സ്വര്‍ണ വില രാജ്യത്ത് കോവിഡ് പ്രതിസന്ധികള്‍ രൂക്ഷമാകുന്ന ഇപ്പോഴത്തെ സാഹചര്യത്തിലും മുന്നോട്ട് കുതിക്കാന്‍.
സ്വര്‍ണം വീണ്ടും വാര്‍ത്തകളിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്. കഴിഞ്ഞ ആറ് മാസങ്ങളിലായി ദുര്‍ബലമായിരുന്ന സ്വര്‍ണ വില രാജ്യത്ത് കോവിഡ് പ്രതിസന്ധികള്‍ രൂക്ഷമാകുന്ന ഇപ്പോഴത്തെ സാഹചര്യത്തിലും മുന്നോട്ട് കുതിക്കാന്‍ ഒരുങ്ങുകയാണ് എന്നാണ് ലഭിക്കുന്ന സൂചനകള്‍. സാധാരണ ഗതിയില്‍ ഇത്തരം പ്രതിസന്ധി ഘട്ടങ്ങളില്‍ ആസ്തികള്‍ കൂടുതല്‍ തിളങ്ങകയാണ് ചെയ്യുന്നത്. എന്തുകൊണ്ടെന്നാല്‍ ഇത്തരം പ്രതിസന്ധികളില്‍ നമുക്ക് മുന്നിലെത്തുന്ന അടിയന്തിര സാമ്പത്തിക ആവശ്യങ്ങളെ അഭിമുഖീകരിക്കുവാന്‍ ഈ ആസ്തികള്‍ നമുക്ക് മുതല്‍ക്കൂട്ടാകും. സാമ്പത്തിക തകര്‍ച്ചയില്‍ നിന്നും ഇവ നമുക്ക് രക്ഷാ കവചം തീര്‍ക്കും.

ബാങ്കുകളും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും സ്വര്‍ണ ഈടിന്മേല് വേഗത്തില്‍ വായ്പകള്‍ അനുവദിച്ചു നല്‍കാറുണ്ട്. ഇവയുടെ പലിശ നിരക്കുകള്‍ വ്യക്തിഗത വായ്പകളേക്കാള്‍ വളരെ താഴ്ന്ന നിരക്കില്‍ ആണ്. നിലവില്‍ സ്വര്‍ണ വായ്പകളില്‍ ഈടാക്കുന്ന പലിശ നിരക്ക് 7 ശതമാനമാണ്.
പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക് ആണ് 7 ശതമാനമെന്ന ഈ ഏറ്റവും ചുരുങ്ങിയ പലിശ നിരക്കില്‍ സ്വര്‍ണ വായ്പ നല്‍കുന്നത്. തൊട്ടു പുറകില്‍ ഉള്ളത് ബാങ്ക് ഓഫ് ഇന്ത്യയാണ്. 3 വര്‍ഷ കാലാവധിയില്‍ 5 ലക്ഷം രൂപ സ്വര്‍ണ വായ്പയ്ക്ക് ബാങ്ക് ഓഫ് ഇന്ത്യ ഈടാക്കുന്നത് 7.35 ശതമാനം പലിശ നിരക്കാണ്. ഈ മേഖലയില്‍ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും ഏറെ സജീവമാണ്. എന്നാല്‍ അവയില്‍ പലിശ നിരക്കും താരതമ്യേന ഉയര്‍ന്ന നിരക്കാണ് ഈടാക്കുന്നത്. ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളില്‍ ഏറ്റവും കുറഞ്ഞ പലിശ നിരക്ക് ഈടാക്കുന്നത് ഐഐഎഫ്എല്‍ ആണ്. 9.24 ശതമാനമാണ് ഐഐഎഫ്എല്‍ ഉപയോക്താക്കളില്‍ നിന്നും ഈടാക്കുന്നത്.
പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക് സ്വര്‍ണ വായ്പയിന്മേല് ഈടാക്കുന്നത് 7 ശതമാനം പലിശ നിരക്കാണ്. ബാങ്ക് ഓഫ് ഇന്ത്യയില്‍ ഇത് 7.35 ശതമാനമാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) സ്വര്‍ണ വായ്പയില്‍ ഈടാക്കുന്ന പലിശ നിരക്ക് 7.50 ശതമാനമാണ്. 7.65 ശതമാനമാണ് കാനറ ബാങ്ക് സ്വര്‍ണ വായ്പകളില്‍ ഈടാക്കുന്ന പലിശ നിരക്ക്. കര്‍ണാടക ബാങ്ക് 8.42 ശതമാനമാണ് സ്വര്‍ണ വായ്പാ പലിശ നിരക്കായി ഈടാക്കുന്നത്. ഇന്‍ഡ്യന്‍ ബാങ്ക്, യൂകോ ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവടങ്ങളില്‍ ഇത് 8.50 ശതമാനമാണ്.
പഞ്ചാബ് നാഷണല്‍ ബാങ്ക് 8.75 ശതമാനമാണ് സ്വര്‍ണ വായ്പയിന്മേല് പലിശ നിരക്ക് ഈടാക്കുന്നത്. യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ, ജെ ആന്റ് കെ ബാങ്ക് എന്നിവിടങ്ങളില്‍ 8.85 ശതമാനമാണ് പലിശ നിരക്ക്. ഐഐഎഫ്എല്‍ ഫിനാന്‍സില്‍ 9.24 ശതമാനമാണ് പലിശ നിരക്കാണ് ഈടാക്കുന്നത്. മുത്തൂറ്റ് ഫിനാന്‍സ് 11.90 ശതമാനമാണ് സ്വര്‍ണ വായ്പാ പലിശ നിരക്കായി ഈടാക്കുന്നത്. ബജാജ് ഫിന്‍സേര്‍വ്, മണപ്പുറം ഫിനാന്‍സ് എന്നിവടങ്ങളില്‍ 12 ശതമാനമാണ് സ്വര്‍ണ വായ്പയിന്മേല് പലിശ നിരക്കായി ഈടാക്കുന്നത്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications