പിഎഫ് നികുതിയിളവ് ഉയര്‍ത്തിയത് ഗുണം ചെയ്യുന്നത് ആര്‍ക്ക് ?

2.5 ലക്ഷം രുപയ്ക്കു മുകളിലുള്ള പിഎഫ് നിക്ഷേപങ്ങള്‍ക്ക് നികുതിയിളവ് ലഭിക്കില്ലെന്ന് 2021ലെ ബഡ്ജറ്റിലാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചത്.

2.5 ലക്ഷം രുപയ്ക്കു മുകളിലുള്ള പിഎഫ് നിക്ഷേപങ്ങള്‍ക്ക് നികുതിയിളവ് ലഭിക്കില്ലെന്ന് 2021ലെ ബഡ്ജറ്റിലാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചത്. ചില നിബന്ധനകള്‍ ചേര്‍ത്തുകൊണ്ട് ഈ പരിധി അഞ്ചു ലക്ഷമായി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുതുക്കി നിശ്ചയിക്കുകയും ചെയ്തു. ധനകാര്യ ബില്ല് 2021ല്‍ വരുത്തിയ ഭേദഗതികളുടെ ഭാഗമായിട്ടായിരുന്നു ഈ പ്രഖ്യാപനമുണ്ടായത്.

പിഎഫ് നികുതിയിളവ് ഉയര്‍ത്തിയത് ഗുണം ചെയ്യുന്നത് ആര്‍ക്ക് ?

അതേസമയം നികുതിയിളവ് പരിധി ഉയര്‍ത്തിയത് സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്ക് ഗുണകരമാകില്ല. 1952ലെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിയമപ്രകാരം ശമ്പളത്തിന്റെ 12 ശതമാനം ജീവനക്കാരും അതേ തുക തൊഴില്‍ ദാതാവും ഇപിഎഫിലേയ്ക്ക് അടയ്ക്കണം. അതുപ്രകാരം സാമ്പത്തിക വര്‍ഷത്തില്‍ ഇപിഎഫിലും വിപിഎഫിലുമായി 2.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് നികുതിയിളവ് ലഭിക്കും. പുതുക്കിയ വ്യവസ്ഥപ്രകാരം ജീവനക്കാരുടെമാത്രം വിഹിതം അടയ്ക്കുന്നവര്‍ക്കാണ് അഞ്ചുലക്ഷംരൂപവരെ നികുതിയിളവുള്ളത്.

സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യത്തില്‍ ജനറല്‍ പ്രൊവിഡന്റ് ഫണ്ടാണുള്ളത്. ജീവനക്കാരുടെ വിഹിതം മാത്രമാണ് പി.എഫിലേയ്ക്കുപോകുന്നത്. സര്‍ക്കാരിന്റെ വിഹിതം ജീവനക്കാരുടെ പെന്‍ഷന്‍ ഫണ്ടിലേയ്ക്കാണ് വരവുവെയ്ക്കുന്നത്. തൊഴിലുടമയുടെ വിഹിതമില്ലാത്തതിനാല്‍ സര്‍ക്കാര്‍മേഖലയിലെ ജീവനക്കാര്‍ക്ക് പിഎഫിലേയ്ക്ക് അഞ്ചുലക്ഷം രൂപവരെ നിക്ഷേപിക്കാം. അതിന് ഭാവിയില്‍ ആദായനികുതിയിളവ് ലഭിക്കുമെന്ന് ചുരുക്കം.

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിലേയ്ക്ക് തൊഴിലുടമയുടെ വിഹിതമുള്ളതിനാലാണ് സ്വകാര്യമേഖലയിലെ പരിധി 2.5 ലക്ഷമായി തുടരുന്നത്. പിഎഫിലേയ്ക്ക് നിക്ഷേപിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരെ സംബന്ധിച്ച് അഞ്ചുലക്ഷംഎന്ന പരിധി ഗുണകരമാകുകയാണ് ചെയ്യുക.

ഇപിഎസ് നിയമപ്രകാരം ജീവനക്കാരുടെ വിഹിതത്തിനൊപ്പം തൊഴിലുടമയുടെ വിഹിതവും ഇല്ലാതെ ഒരു ജീവനക്കാരന് അക്കൗണ്ടിലേയ്ക്ക് നിക്ഷേപംനടത്താനാവില്ല. അതുകൊണ്ടാണ് നികുതിയിളവിനുള്ള പരിധി ഇപിഎഫും വിപിഎഫും ഉള്‍പ്പടെ 2.5ലക്ഷം രൂപയില്‍ തന്നെ നിലനില്‍ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X