കടങ്ങളില്ല; വിപണി മേധാവിത്തം; മികച്ച ഡിവിഡന്റ്; ഇപ്പോള്‍ വിലക്കുറവിലുള്ളതുമായ 3 ഓഹരികളിതാ

അടിസ്ഥാനപരമായി മികച്ച ഓഹരികള്‍ യഥാസമയം കണ്ടെത്തി നിക്ഷേപിക്കുന്നതിലൂടെ ഏതൊരു സാധാരണക്കാരനും ഓഹരി വിപണിയില്‍ നിന്നും നേട്ടങ്ങളുണ്ടാക്കാം. വളരെക്കാലം ഉയര്‍ന്ന വിലയില്‍ തുടര്‍ന്ന ഇത്തരം ചില കമ്പനികളൊക്കെ, തിരുത്തല്‍ നേരിട്ട് ആകര്‍ഷമായ നിലവാരത്തിലേക്ക് എത്തിയിട്ടുണ്ട്. അതേസമയം, പലിശ നിരക്കുകള്‍ താമസിയാതെ ഉയര്‍ന്നു തുടങ്ങുമെന്നിരിക്കെ, കടബാധ്യതകള്‍ കുറവുള്ളതോ ഇല്ലാത്തതുമായ കമ്പനികള്‍ക്ക് പ്രവര്‍ത്തന ലാഭത്തിന്റെ മാര്‍ജിന്‍ മികച്ച രീതിയില്‍ നിലനിര്‍ത്തുന്നതിന് സാധിക്കും. ഇത്തരത്തില്‍ അടിസ്ഥാനപരമായി മികച്ചതും പറയത്തക്ക കടബാധ്യകളില്ലാത്തും അവയുടെ സര്‍വകാല ഉയര്‍ന്ന നിലവാരത്തില്‍ നിന്നും വളരെയധികം താഴെ നില്‍ക്കുന്നതുമായ 3 ഓഹരികളെയാണ് ഈ ലേഖനത്തിലൂടെ പരിചയപ്പെടുത്തുന്നത്.

കാസ്‌ട്രോള്‍

കാസ്‌ട്രോള്‍

ബഹുരാഷ്ട്ര എണ്ണക്കമ്പനിയായ ബ്രിട്ടീഷ് പെട്രോളിയത്തിന്റെ (ബിപി) ഉപകമ്പനിയാണ് കാസ്ട്രോള്‍ ഇന്ത്യ ലിമിറ്റഡ് (BSE: 500870, NSE: CASTROLIND). വാഹനങ്ങള്‍ക്കും വ്യാവസായിക രംഗത്തും ആവശ്യമായ വിവിധതരം ഓയില്‍, ഗ്രീസ്, സമാനമായ ലൂബ്രിക്കന്റ് ഉത്പന്നങ്ങളും വിപണിയിലെത്തിക്കുന്നു. രാജ്യത്തെ ലൂബ്രിക്കന്റ് വിപണിയിലെ ആധിപത്യം കാസ്‌ട്രോളിനാണ്. കോവിഡ് പ്രതിസന്ധിക്കിടെയിലും മുടങ്ങാതെ ഉയര്‍ന്ന തോതില്‍ ലാഭവിഹിതം നല്‍കിയ ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 4.78 ശതമാനമാണ്.

വളര്‍ച്ച

ക്രമാനുഗത വളര്‍ച്ച രേഖപ്പെടുത്തിയിരുന്ന കമ്പനിക്ക്, കോവിഡ് തുടങ്ങിയതിനു ശേഷം വരുമാനത്തില്‍ ചോര്‍ച്ച സംഭവിച്ചു. എന്നാല്‍ നിയന്ത്രണങ്ങള്‍ കുറഞ്ഞു വരുന്നതും കഴിഞ്ഞ പാദത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചതും ശുഭസൂചനയാണ്. അതേസമയം, വെള്ളിയാഴ്ച 115.15 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. അതേസമയം, ഓഹരിയുടൈ സര്‍വകാല ഉയര്‍ന്ന നിലവാരം 272 രൂപയാണ്. ഇവിടെ നിന്നും 58 ശതമാനത്തോളം താഴെയാണ് നിലവില്‍ ഓഹരിയുള്ളത്.

വേള്‍പൂള്‍ ഇന്ത്യ

വേള്‍പൂള്‍ ഇന്ത്യ

എണ്‍പതുകളുടെ അവസാനത്തോടെയാണ് അമേരിക്കന്‍ ഗാര്‍ഹികോപകരണ കമ്പനിയായ വേള്‍പൂള്‍ കോര്‍പ്പറേഷന്‍ (BSE: 500238, NSE: WHIRLPOOL) ഇന്ത്യന്‍ വിപണിയിലേക്കും രംഗപ്രവേശം ചെയ്തത്. വാഷിങ് മെഷീന്‍, മൈക്രോവേവ് അവന്‍, എയര്‍ കണ്ടീഷണര്‍, റെഫ്രിജറേറ്റര്‍ വിഭാഗങ്ങളില്‍ മുന്‍നിരയിലാണ്. ഫരീദാബാദ്, പുതുച്ചേരി, പൂനെ എന്നിവിടങ്ങളില്‍ സ്വന്തം പ്ലാന്റുകളുണ്ട്. കണ്‍സ്യൂമര്‍ ഗുഡ്സ് വിഭാഗത്തിലെ ശരാശി പിഇ റേഷ്യോ 89.65 ആയിരിക്കുമ്പോള്‍ വേള്‍പൂളിന്റേത് 35.30 ആണെന്നതും ശ്രദ്ധേയം. 

ലാഭവിഹിതം

മുടങ്ങാതെ ലാഭവിഹിതം നല്‍കുന്നുണ്ടെങ്കിലും ഡിവിഡന്റ യീല്‍ഡ് 0.27 മാത്രമാണ്. പ്രമോട്ടര്‍ ഗ്രൂപ്പ് 75 ശതമാനം ഓഹരികളും കൈവശം വെച്ചിരിക്കുന്നതും ശ്രദ്ധേയം. വെള്ളിയാഴ്ച 1,704.50 രൂപ നിലവാരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, ഓഹരിയുടൈ സര്‍വകാല ഉയര്‍ന്ന നിലവാരം 2,787 രൂപയാണ്. ഇവിടെ നിന്നും 39 ശതമാനത്തോളം താഴെയാണ് നിലവില്‍ ഓഹരിയുള്ളത്.

സണ്‍ ടിവി

സണ്‍ ടിവി

രാജ്യത്തെ രണ്ടാമത്തെ വലിയ ചാനല്‍ ശൃംഖലയാണ് സണ്‍ ടിവി നെറ്റ്വര്‍ക്ക് (BSE: 532733, NSE: SUNTV). 1993-ലാണ് തുടക്കം. വിവിധ ഭാഷകളിലായി 20 ചാനലുകളും 48 എഫ്എം സ്റ്റേഷനുകളും ഡിടിഎച്ച് സേവനങ്ങളും കമ്പനിക്കുണ്ട്. കൂടാതെ 6 പ്രസിദ്ധീകരണങ്ങളും ആഭ്യന്തര ട്വന്റി-20 ക്രിക്കറ്റിലെ ഐപിഎല്‍ ടീമായ സണ്‍റൈസേഴ്സ് ഹൈദരബാദും കമ്പനിയുടെ സ്വന്തമാണ്. 75 ശതമാനം ഓഹരികളും പ്രമോട്ടര്‍മാരായ സണ്‍ ഗ്രൂപ്പിന്റെ കൈവശമാണ്. 

മൂന്ന് തവണ

വര്‍ഷത്തില്‍ മൂന്ന് തവണ വരെ ലാഭവിഹിതം നല്‍കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 1.01 ശതമാനമാണ്. കമ്പനിക്ക് യാതൊരുവിധ കടബാധ്യത ഇല്ലെന്നതും ശ്രദ്ധേയം. വെള്ളിയാഴ്ച 485.45 നിലവാരത്തിലാണ് ഓഹരി ക്ലോസ് ചെയ്തത്. അതേസമയം, ഓഹരിയുടൈ സര്‍വകാല ഉയര്‍ന്ന നിലവാരം 1,097.80 രൂപയാണ്. ഇവിടെ നിന്നും 56 ശതമാനത്തോളം താഴെയാണ് നിലവില്‍ ഓഹരിയുള്ളത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X