ബ്രേക്ക്ഡൗണ്‍! ഈയാഴ്ച വില ഇടിയാവുന്ന 2 ഓഹരികള്‍ ഇതാ; നോക്കിവെച്ചോളൂ

ആഗോള വിപണികളിലെ ഉദാസീനതയും യുഎസ് ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് അമേരിക്കയും ചൈനയും തമ്മില്‍ കൊമ്പുകോര്‍ക്കുന്നതുമാണ് ചൊവ്വാഴ്ച തിരിച്ചടിയായത്. ഇതോടെ പ്രധാന സൂചികകളായ സെന്‍സെക്സിലും നിഫ്റ്റിയിലും കാര്യമായ മാറ്റമില്ലാതെ വ്യാപാരം അവസാനിപ്പിച്ചു. അതേസമയം ഹ്രസ്വകാലയളവില്‍ തിരിച്ചടി നേരിടാവുന്ന രണ്ട് ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.

യുബിഎല്‍

യുബിഎല്‍

രാജ്യത്തെ ഏറ്റവും വലിയ ബിയര്‍ നിര്‍മാതാക്കളായ യുണൈറ്റഡ് ബ്രൂവറീസ് ലിമിറ്റഡ് (യുബിഎല്‍) ഓഹരികള്‍ ചൊവ്വാഴ്ച്ച ഒരു ശതമാനത്തോളം താഴ്ന്ന് 1,608 രൂപ നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. ഇവിടെ നിന്നും ഓഹരി വില 1,520 രൂപ നിലവാരത്തിലേക്ക് താഴാമെന്ന് യെസ് സെക്യൂരിറ്റീസ് സൂചിപ്പിച്ചു. ഡെറിവേറ്റീവ് വിഭാഗത്തില്‍ യുബിഎല്ലിന്റെ ഓഗസ്റ്റ് ഫ്യൂച്ചര്‍ കോണ്‍ട്രാക്ട് ഷോര്‍ട്ട്‌സെല്‍ ചെയ്യുന്നുവെങ്കില്‍ 1,645 രൂപയില്‍ സ്‌റ്റോപ് ലോസ് ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിച്ചു.

ഓഹരി

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി യുബിഎല്‍ ഓഹരികള്‍ ക്രമാനുഗതമായി ഇടിവ് നേരിടുന്നു. ഇതിനെതിരായി ഓരോ ഘട്ടത്തിലും തിരികെ കയറാനുള്ള ഓഹരിയുടെ ശ്രമം നീണ്ടുനില്‍ക്കുന്നുമില്ല. അതിനാല്‍ ഓഹരി ദുര്‍ബലാവസ്ഥയിലാണെന്ന് യെസ് സെക്യൂരിറ്റീസ് ചൂണ്ടിക്കാട്ടി. ഈയൊരു പശ്ചാത്തലത്തില്‍ യുബിഎല്‍ (BSE: 532478, NSE : UBL) ഓഹരി 1,600 രൂപ നിലവാരത്തിന് താഴെ തുടരുകയാണെങ്കില്‍ 1,520 രൂപയിലേക്ക് ഓഹരി വില ഇടിയാമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.

യുപിഎല്‍

യുപിഎല്‍

രാജ്യത്തെ പ്രമുഖ കെമിക്കല്‍, കാര്‍ഷിക വളം നിര്‍മാതാക്കളായ യുപിഎല്‍ ഓഹരി, ഇന്ന് 3.5 ശതമാനത്തിലേറെ ഇടിഞ്ഞ് 740 രൂപ നിലവാരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും ഓഹരി വില 705 രൂപ നിലവാരത്തിലേക്ക് താഴാമെന്ന് യെസ് സെക്യൂരിറ്റീസ് സൂചിപ്പിച്ചു. ഡെറിവേറ്റീവ് വിഭാഗത്തില്‍ യുപിഎല്ലിന്റെ ഓഗസ്റ്റ് ഫ്യൂച്ചര്‍ കോണ്‍ട്രാക്ട് ഷോര്‍ട്ട്‌സെല്‍ ചെയ്യുന്നുവെങ്കില്‍ 765 രൂപയില്‍ സ്‌റ്റോപ് ലോസ് ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിച്ചു.

ബെയറിഷ്

സമീപകാലത്ത് ശക്തമായി മുന്നേറ്റത്തിന്റെ പാതയിലായിരുന്നു യുപിഎല്‍ ഓഹരികള്‍. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരിയില്‍ 16 ശതമാനത്തോളം നേട്ടവും രേഖപ്പെടുത്തി. എന്നാല്‍ അടുത്തിടെ യുപിഎല്‍ (BSE: 512070, NSE : UPL) ഓഹരിയുടെ ചാര്‍ട്ടില്‍ രൂപപ്പെട്ട ബെയറിഷ് കാന്‍ഡിലുകള്‍ തൊട്ടുമുന്നിലുള്ള പ്രതിരോധ കടമ്പയേയും തന്മൂലം തിരുത്തലിനു വിധേയമാകാനുള്ള സാധ്യതയിലേക്കും വിരല്‍ ചൂണ്ടുന്നതാണെന്ന് യെസ് സെക്യൂരിറ്റീസ് ചൂണ്ടിക്കാട്ടി.

നിഫ്റ്റിയില്‍ ഇനിയെന്ത് ?

നിഫ്റ്റിയില്‍ ഇനിയെന്ത് ?

കഴിഞ്ഞ രണ്ട് വ്യാപാര ആഴ്ചയിലുമായി നിഫ്റ്റി സൂചിക 9 ശതമാനത്തോളം മുന്നേറിയതിനാല്‍ ഒരു 'കണ്‍സോളിഡേഷന്‍' തൊട്ടടുത്ത ദിവസങ്ങളിലും പ്രതീക്ഷിക്കാം എന്ന് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ബുധനാഴ്ച മുതല്‍ റിസര്‍വ് ബാങ്കിന്റെ ധനനയ സമിതിയുടെ യോഗം ആരംഭിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ വിപണിയില്‍ ചാഞ്ചാട്ടം വര്‍ധിക്കാം.

അതേസമയം നിഫ്റ്റി 17,400 മറികടന്ന് ക്ലോസ് ചെയ്താല്‍ 17,800 നിലവാരങ്ങളിലേക്ക് മുന്നേറാനുള്ള വഴിതുറന്നു കിട്ടും. എന്നാല്‍ ലാഭമെടുപ്പ് കനത്താല്‍ നിഫ്റ്റി സൂചിക 16,800- 17,000 നിലവാരങ്ങളില്‍ നിന്നും പിന്തുണയാര്‍ജിച്ച് മടിങ്ങിയെത്താമെന്നും റെലിഗേര്‍ ബ്രോക്കിങ് സൂചിപ്പിച്ചു.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X