ആഗോള തലത്തിൽ തന്നെ ഇന്ത്യ അതിവേഗം കുതിക്കുന്ന ഒരു സ്റ്റാർട്ടപ്പ് കേന്ദ്രമായി മാറികഴിഞ്ഞു. പിച്ച്ബുക്കിന്റെ വെൻച്വർ ക്യാപിറ്റൽ ഇക്കോസിസ്റ്റംസ് 2024 പട്ടികയിൽ ആദ്യ 50ൽ ഇന്ത്യയിൽ നിന്നും ബെംഗളൂരുവും മുംബൈയും ഇടംപിടിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദ്ദാഹരണമാണ്. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. കേരള സ്റ്റാർട്ടപ്പ് മിഷന് കീഴിൽ നിരവധി സ്ഥാപനങ്ങളാണ് സ്വപ്ന സാക്ഷാത്കാരം സാധ്യമാക്കി കുതിച്ചുകൊണ്ടിരിക്കുന്നത്. സർക്കാർ പിന്തുണയ്ക്കും പ്രോത്സാഹനത്തിനുമപ്പുറം എല്ലാ സംരംഭ ആശയങ്ങളും യാഥാർത്ഥ്യമാക്കാൻ പണം ഏറ്റവും പ്രധാനപ്പെട്ട ഘടകമായി തന്നെ നിലനിൽക്കുന്നു. ഇതിന് പരിഹാരമായി, സ്റ്റാർട്ടപ്പുകളെ ശാക്തീകരിക്കുന്നതിനും അവർക്ക് സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്നതിനും വേണ്ടി നിരവധി വായ്പ പദ്ധതികൾ വിപണിയിലുണ്ട്. അത്തരത്തിലുള്ള നാല് സർക്കാർ വായ്പ പദ്ധതികളെക്കുറിച്ചാണ് ഈ ലേഖനത്തിൽ പരാമാർശിക്കുന്നത്.
പ്രധാൻ മന്ത്രി മുദ്ര യോജന (പിഎംഎംവൈ) - കോർപ്പറേറ്റ് ഇതര, കാർഷികേതര ചെറുകിട, സൂക്ഷ്മ സംരംഭങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയാണ് പ്രധാൻ മന്ത്രി മുദ്ര യോജന. ഈ പദ്ധതിയ്ക്ക് കീഴിൽ, 2024-25 ലെ യൂണിയൻ ബജറ്റിലെ പരിധി 10 ലക്ഷം രൂപയിൽ നിന്ന് വർധിപ്പിച്ചുകൊണ്ട് 20 ലക്ഷം രൂപ വരെ വായ്പകൾ ലഭ്യമാണ്. വാണിജ്യ ബാങ്കുകൾ, ആർആർബികൾ, ചെറുകിട ധനകാര്യ ബാങ്കുകൾ, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ, എംഎഫ്ഐകൾ, എന്നിവയിലൂടെയാണ് വായ്പകൾ വിതരണം ചെയ്യുന്നത്. ശിശു (50000 രൂപ വരെ), കിഷോർ (5 ലക്ഷം വരെ), തരുൺ (10 ലക്ഷം വരെ), തരുൺ (20 ലക്ഷം വരെ) പ്ലസ് എന്നീ നാല് ലോൺ ഉൽപ്പന്നങ്ങളാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്.

സ്റ്റാൻഡ് അപ്പ് ഇന്ത്യ സ്കീം - നിർമ്മാണം, സേവനങ്ങൾ, വ്യാപാരം, കൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ ഗ്രീൻഫീൽഡ് പ്രോജക്ടുകൾ സ്ഥാപിക്കുന്നതിന് ബാങ്ക് വായ്പകൾ സുഗമമാക്കിക്കൊണ്ട് എസ്‌സി/എസ്ടി, വനിതാ സംരംഭകരെ സഹായിക്കാൻ ധനമന്ത്രാലയം ആരംഭിച്ച ഈ പദ്ധതി ലക്ഷ്യമിടുന്നു. ഒരു ബാങ്ക് ശാഖയിൽ കുറഞ്ഞത് എസ്‌സി/എസ്ടി വിഭാഗത്തിൽ നിന്നുള്ള ഒരാൾക്കും ഒരു വനിതയ്ക്കും 10 ലക്ഷം മുതൽ 1 കോടി രൂപ വരെ വായ്പ നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം, അതുവഴി അവർക്ക് ഒരു പുതിയ ബിസിനസ് ആരംഭിക്കാൻ കഴിയും. പങ്കാളിത്ത സംരംഭമാണെങ്കിൽ കുറഞ്ഞത് 51 ശതമാനം ഷെയർഹോൾഡിംഗ്, കൺട്രോളിംഗ് ഓഹരികൾ ഒരു എസ്‌സി/എസ്ടി വിഭാഗത്തിൽ നിന്നുള്ള ആൾ അല്ലെങ്കിൽ വനിതാ കൈവശം വയ്ക്കണം.
മൈക്രോ - ചെറുകിട സംരംഭങ്ങൾക്കുള്ള ക്രെഡിറ്റ് ഗ്യാരണ്ടി സ്കീം - എംഎസ്എംഇ മന്ത്രാലയമാണ് ഈ പദ്ധതി ആരംഭിച്ചത്. ഇതിനായി, മൈക്രോ & സ്മോൾ എന്റർപ്രൈസസ് (സിജിടിഎംഎസ്ഇ)ക്കായി ക്രെഡിറ്റ് ഗ്യാരന്റി ഫണ്ട് ട്രസ്റ്റ് സ്ഥാപിക്കുന്നതിന് മന്ത്രാലയം സിഡ്ബിയുമായി സഹകരിച്ചു പ്രവർത്തിക്കുന്നു. എംഎസ്ഇ മേഖലയിലെ താഴ്ന്നതും സേവനം നൽകാത്തതുമായ വിഭാഗങ്ങൾക്കുള്ള ക്രെഡിറ്റ് ആക്‌സസ് മെച്ചപ്പെടുത്തുക, പുതിയതും പിന്നാക്കം നിൽക്കുന്നതുമായ സംരംഭകരെ ഈട് അല്ലെങ്കിൽ മൂന്നാം കക്ഷി ഗ്യാരൻ്റി ആവശ്യമില്ലാതെ വായ്പ സുരക്ഷിതമാക്കാൻ പ്രാപ്തരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
സ്റ്റാർട്ടപ്പുകൾക്കുള്ള ക്രെഡിറ്റ് ഗ്യാരണ്ടി സ്കീം (CGSS) - സ്കീമിലെ അംഗ സ്ഥാപനങ്ങളിൽ (എംഐ) നിന്ന് ഡിപിഐഐടി അംഗീകൃത സ്റ്റാർട്ടപ്പുകൾ എടുക്കുന്ന വായ്പകൾക്ക് സ്കീം ക്രെഡിറ്റ് ഗ്യാരണ്ടി നൽകുന്നു. സ്റ്റാർട്ടപ്പുകൾക്ക് വായ്പ നൽകുന്ന എംഐകൾക്ക് നാഷണൽ ക്രെഡിറ്റ് ഗ്യാരന്റി ട്രസ്റ്റി കമ്പനി (എൻസിജിടിസി) വഴിയാണ് ഗ്യാരണ്ടി നൽകുന്നത്. 10 കോടി രൂപ വരെ ക്രെഡിറ്റ് ഗ്യാരണ്ടി നൽകുന്ന പദ്ധതിയാണിത്. ക്രെഡിറ്റ് ഗ്യാരന്റി കവറേജ് ഒന്നുകിൽ ഇടപാട് അടിസ്ഥാനമാക്കിയുള്ളതോ കുട അടിസ്ഥാനമാക്കിയുള്ളതോ ആകാം.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications