ഒരു വര്‍ഷത്തിനുള്ളില്‍ 44- 60% വരെ ലാഭം നേടാം; ഈ 3 ഓഹരികള്‍ പരിഗണിച്ചോളൂ

വിപണികളില്‍ താത്കാലികമായെങ്കിലും അനിശ്ചിതാവസ്ഥ വീണ്ടും ഉടലെടുത്തിട്ടുണ്ട്. വിദേശ വിപണികളില്‍ നിന്നുള്ള പ്രതികൂല വാര്‍ത്തകള്‍, ആഗോള തലത്തിലും ശക്തമാകുന്ന പണപ്പെരുപ്പ ഭീഷണിയും ഇതിനെ തുടര്‍ന്നുണ്ടാകാവുന്ന പലിശ നിരക്ക് വര്‍ധന സംബന്ധിച്ച ആശങ്കകളുമാണ് ആഭ്യന്തര വിപണിയേയും പിന്നോട്ടടിക്കുന്നത്. എങ്കിലും ഓഹരികള്‍ തിരുത്തലിന് വിധേയമായതിനാല്‍ ഇടക്കാലയളവ് കണക്കാക്കി വീണ്ടും നിക്ഷേപിച്ചു തുടങ്ങിയവരുമുണ്ട്. ഇത്തരത്തില്‍ പരിഗണിക്കാവുന്നതും അടുത്ത 12 മാസത്തിനുള്ളില്‍ 60 ശതമാനം വരെ നേട്ടം നല്‍കാവുന്നതുമായ 3 ഓഹരികളാണ് ചുവടെ ചേര്‍ക്കുന്നത്.

ഐസിഐസിഐ സെക്യൂരിറ്റീസ്

ഐസിഐസിഐ സെക്യൂരിറ്റീസ്

സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായി വിവിധ ധനകാര്യ സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണ് ഐസിഐസിഐ സെക്യൂരിറ്റീസ്. മുംബൈ ആസ്ഥാനമായി 1995-ലാണ് തുടക്കം. ഐസിഐസിഐ ബാങ്കിന്റെ ഉപകമ്പനി കൂടിയാണിത്. ഓണ്‍ലൈന്‍ ബ്രോക്കിങ് സേവനങ്ങളില്‍ മുന്‍നിരയിലാണ് സ്ഥാനം. ഇന്‍സ്റ്റിറ്റിയൂഷണല്‍, റീട്ടെയില്‍ ബ്രോക്കിങ്, വെല്‍ത്ത് മാനേജ്മെന്റ്, ഇന്‍വസ്റ്റ്മെന്റ് ബാങ്കിംഗ് മേഖലകളിലാണ് ശ്രദ്ധയൂന്നീയിരിക്കുന്നത്. ഐആര്‍ഡിഎഐയുടെ (IRDAI) കീഴില്‍ കോര്‍പ്പറേറ്റ് ഏജന്റായും പിഎഫ്ആര്‍ഡിഎയുടെ (PFRDA) ദേശീയ പെന്‍ഷന്‍ സ്‌കീമുകള്‍ വിതരണം ചെയ്യുന്നതിനുള്ള പോയിന്റ് ഓഫ് പ്രസന്‍സ് ആയും പ്രവര്‍ത്തിക്കുന്നു. സിംഗപ്പൂരിലും ന്യൂയോര്‍ക്കിലും ഓഫീസുണ്ട്. ഇന്ത്യയില്‍ ഉടനീളം 150-ലേറെ ശാഖകളും 15,200-ലേറെ ബിസിനസ് പങ്കാളികളുമുണ്ട്.

ലക്ഷ്യവില 865

ലക്ഷ്യവില 865

വെള്ളിയാഴ്ച 597 രൂപയിലാണ് ഐസിഐസിഐ സെക്യൂരിറ്റീസ് (BSE: 541179, NSE: ISEC) ഓഹരി ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 865 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്നാണ് ആക്‌സിസ് ഡയറക്ട് നിര്‍ദേശിച്ചത്. ഇതിലൂടെ അടുത്ത 12 മാസത്തിനകം 45 ശതമാനത്തോളം നേട്ടം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.

വിപണിയിലെ ചാഞ്ചാട്ടത്തിന് അനുസരിച്ച് ഹ്രസ്വകാലയളവില്‍ ചെറിയ തിരിച്ചടി നേരിടാമെങ്കിലും ഐസിഐസിഐ സെക്യൂരിറ്റീസിന്റെ ദീര്‍ഘകാല സാധ്യത ശക്തമാണ്. വൈവിധ്യവത്കരണവും നവീന സാങ്കേതിക വിദ്യകള്‍ക്കായും മാര്‍ക്കറ്റിങ്ങിനും പണം ചെലവിടുന്നതും ഭാവിയില്‍ നേട്ടമാകുമെന്നും ആക്‌സിസ് ഡയറക്ടിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

എല്‍ടിഐ

എല്‍ടിഐ

ആഗോള തലത്തില്‍ ടെക്‌നോളജി, ഡിജിറ്റല്‍ സേവനങ്ങളൊരുക്കുന്ന പ്രമുഖ ഐടി കമ്പനിയാണ് ലാര്‍സണ്‍ & ട്യൂബ്രോ ഇന്‍ഫോടെക് അഥവാ എല്‍ടിഐ. 1997-ലാണ് രാജ്യത്തെ വമ്പന്‍ എന്‍ജിനീയറിംഗ് കമ്പനിയും ബിസിനസ് ഗ്രൂപ്പുമായ എല്‍ & ടിയുടെ ഉപകമ്പനിയായി ആരംഭിച്ചത്. ഇന്ന് 33 രാജ്യങ്ങളിലായി വിവിധ മേഖലകളിലെ 500-ഓളം വന്‍കിട സ്ഥാപനങ്ങള്‍ക്കു വേണ്ട ഐടി സേവനങ്ങള്‍ നല്‍കുന്നു. സൈബര്‍ സെക്യൂരിറ്റി, ക്ലൗഡ് സര്‍വീസ്, ആപ്ലിക്കേഷന്‍ വികസനം, എംബഡിങ് ഇന്റലിജന്‍സ് സര്‍വീസ്, ഡാറ്റ വെയര്‍ഹൗസിങ്, ബിസിനസ് ഇന്റലിജന്‍സ് ഉള്‍പ്പെടെ എല്ലാവിധ സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു.

ലക്ഷ്യവില 8,140

ലക്ഷ്യവില 8,140

കഴിഞ്ഞ ദിവസം 5,094 രൂപയിലാണ് എല്‍ടിഐ (BSE: 540005, NSE: LTI) ഓഹരി ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും 8,140 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്ന് ബിഒബി കാപിറ്റല്‍ നിര്‍ദേശിച്ചു. ഇതിലൂടെ അടുത്ത 12 മാസത്തിനകം 60 ശതമാനത്തോളം നേട്ടം ലഭിക്കാമെന്നും ബ്രോക്കറേജ് സ്ഥ്ാപനം സൂചിപ്പിച്ചു. അതേസമയം 52 ആഴ്ച കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന നിലവാരം 7,589 രൂപയും താഴ്ന്ന നിലവാരം 3,525 രൂപയിലുമാണ്. കഴിഞ്ഞ 3 മാസത്തിനിടെ ഓഹരികള്‍ 20 ശതമാനം തിരുത്തല്‍ നേരിട്ടു.

പിസിബിഎല്‍

പിസിബിഎല്‍

പ്ലാസ്റ്റിക്, മഷി, പെയിന്റ് തുടങ്ങിയവയുടെ പ്രധാന നിര്‍മാണ ഘടകമായ കാര്‍ബണ്‍ ബ്ലാക്ക് ഉത്പാദിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ കമ്പനിയാണ് ഫിലിപ്‌സ് കാര്‍ബണ്‍ ബ്ലാക്ക് ലിമിറ്റഡ് അഥവാ പിസിബിഎല്‍. ടയര്‍ നിര്‍മാണ മേഖലയില്‍ കമ്പനിക്ക് നിര്‍ണായക സ്വാധീനമുണ്ട്. ആര്‍പി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പിന് കീഴിലുള്ള ഈ കമ്പനി, 40-ഓളം രാജ്യങ്ങളിലേക്ക് ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നു. പ്ലാസ്റ്റിക്സ് പോലെ റബര്‍ അധിഷ്ഠിതമല്ലാത്ത വ്യവസായ മേഖലയ്ക്കു വേണ്ട സവിശേഷ കാര്‍ബണ്‍ ബ്ലാക്കും വിപണിയിലെത്തിക്കുന്നുണ്ട്.

ഊര്‍ജോത്പാദന മേഖലയിലും കമ്പനിക്ക് കീഴില്‍ സംരംഭങ്ങളുണ്ട്. മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 4.24 ശതമാനമാണെന്നതും ശ്രദ്ധേയം.

ലക്ഷ്യവില 170

ലക്ഷ്യവില 170

കഴിഞ്ഞ ദിവസം 118 രൂപയിലാണ് പിസിബിഎല്‍ (BSE: 506590, NSE: PCBL) ഓഹരിയുടെ വ്യാപാരം അവസാനിപ്പിച്ചത്. ഈ നിലവാരത്തില്‍ നിന്നും 170 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്നാണ് ഐസിഐസിഐ സെക്യൂരിറ്റീസ് നിര്‍ദേശിച്ചത്. ഇതിലൂടെ അടുത്ത 12 മാസത്തിനകം 44 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കുന്നത്.

മറ്റ് ചെലവുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് നാലാം പാദഫലം നിരാശപ്പെടുത്തിയെങ്കിലും ഉത്പന്നത്തില്‍ നിന്നുളള ലാഭം വര്‍ധിച്ചത് ശ്രദ്ധേയമായി. വ്യാവസായിക ചാക്രികതയില്‍ കാര്‍ബണ്‍ ബ്ലാക്കിന് ആവശ്യകതയേറുന്ന സാഹചര്യം ഉരുത്തിരിയുന്നത് അനുകൂലമാണെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. അനിയന്ത്രിതമായി ക്രൂഡ് ഓയില്‍ വില ഉയര്‍ന്നാലേ തിരിച്ചടി പ്രതീക്ഷിക്കേണ്ടതുള്ളൂ.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയതും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X