ജൂണ്‍ 17-നാണ് പ്രധാന സൂചികകളായ നിഫ്റ്റിയും സെന്‍സെക്സും ഒരു വര്‍ഷ കാലയളവിലെ താഴ്ന്ന നിലവാരം കുറിച്ചത്. എന്നാല്‍ പിന്നീടുള്ള ഒന്നര മാസത്തില്‍ ഇരു സൂചികകളും 17 ശതമാനം കുതിപ്പാണ് കാഴ്ചവെച്ചത്. വിദേശ നിക്ഷേപകര്‍ ഉത്സാഹപൂര്‍വം വീണ്ടും ആഭ്യന്തര വിപണിയിലേക്ക് മടങ്ങിയെത്തിയതാണ് സമീപകാല മുന്നേറ്റത്തിന്റെ പ്രധാന ചാലകശക്തി.
ഏറെ പ്രതിസന്ധി സൃഷ്ടിച്ച ജൂണ്‍ ആദ്യ പകുതി വരെയുള്ള കാലയളവിന് ശേഷം ആഭ്യന്തര ഓഹരി വിപണിയില്‍ ബുള്ളിഷ് ബുള്ളിഷ് ട്രെന്‍ഡ് പ്രകടമാകാനുള്ള കാരണവും വിദേശ നിക്ഷേപം ഒഴുകിയെത്തുന്നതാണ്. ചൊവ്വാഴ്ച 4,100 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വാങ്ങിയത്. ഇതോടെ ഓഗസ്റ്റ് മാസത്തില്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയിലേക്ക് ഒഴുക്കിയ നിക്ഷേപം 51,200 കോടിയിലേക്കെത്തി.
യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വര്‍ധിപ്പിക്കാവുന്നത് ഉള്‍പ്പെടെ നിരവധി ആഗോള ഘടകങ്ങള്‍ പ്രതികൂലമായി നില്‍ക്കുമ്പോഴും ഇന്ത്യന്‍ ഓഹരികള്‍ വാങ്ങിക്കൂട്ടാന്‍ വിദേശ നിക്ഷേപകരെ പ്രേരിപ്പിക്കുന്ന 3 കാരണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
താഴ്ന്ന എഫ്പിഐ ഉടമസ്ഥത
ഇക്കഴിഞ്ഞ ജൂലൈ വരെ ഒമ്പതു മാസക്കാലം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്ഐഐ) ഇടതടവില്ലാതെ ഓഹരികള്‍ വിറ്റൊഴിഞ്ഞിരുന്നു. ഓഹരികളുടെ ഉയര്‍ന്ന മൂല്യമതിപ്പും (Valuations) ക്രൂഡ്ഓയില്‍ വില വര്‍ധനവും പണപ്പെരുപ്പവുമൊക്കെ ഇതിനുള്ള ഘടകങ്ങളായി വര്‍ത്തിച്ചു. ഇതോടെ ബിഎസ്ഇ-500 സൂചികയുടെ ഭാഗമായ ഓഹരികളിലെ ഫോറിന് പോര്‍ട്ട്ഫോളിയോ ഇന്‍വെസ്റ്റേര്‍സിന്റെ (എഫ്പിഐ) സാന്നിധ്യം 2021 ഡിസംബറിലെ 21.5 ശതമാനത്തില്‍ നിന്നും 2022 ജൂണില്‍ 18.4 ശതമാനത്തിലേക്ക് താഴ്ന്നു. ഇത് 10 വര്‍ഷത്തിനിടയിലെ കുറഞ്ഞ അനുപാതമായിരുന്നു.
മറ്റ് വികസ്വര രാജ്യങ്ങളിലെ എഫ്പിഐ അനുപാതവുമായി താരതമ്യം ചെയ്യുമ്പോള്‍ അടിസ്ഥാനപരമായി ശക്തമായിരുന്നിട്ടും ഇന്ത്യന്‍ ഓഹരികളിലെ വിദേശ നിക്ഷേപകരുടെ പ്രാതിനിധ്യം കുറവായിരുന്നു.
വരുമാനത്തിലെ ഉല്പതിഷ്ണുത
കോവിഡിന് മുന്നെയുള്ള കാലഘട്ടത്തില്‍ ബിഎസ്ഇ-500 സൂചികയുടെ അറ്റ കടബാധ്യതയും പ്രവര്‍ത്തന ലാഭവും തമ്മിലുള്ള അനുപാതം 3.0 മുതല്‍ 3.5 മടങ്ങിലായിരുന്നു. എന്നാല്‍ 2023 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള കടബാധ്യതയും പ്രവര്‍ത്തന ലാഭവും തമ്മിലുള്ള അനുപാതം 1.1 മടങ്ങിലേക്ക് താഴുമെന്നാണ് അനുമാനം. അതുപോലെ ബാങ്കുകളിലെ നിഷ്ക്രിയ ആസ്തികളുടെ മൂല്യം 6 ശതമാനത്തിലും താഴേക്കെത്തി. അതിനാല്‍ ഇന്ത്യന്‍ കമ്പനികളുടെ വരുമാനം പൂര്‍വസ്ഥിതിയിലേക്ക് മടങ്ങിയെത്താന്‍ സാധിക്കുമെന്നാണ് അനുമാനം.
മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലേയും ചൈനയിലേയും കമ്പനികളുടെ വരുമാനത്തിന്റെ നിലവാരത്തേക്കാള്‍ ഉല്പതിഷ്ണുത ഇന്ത്യന്‍ കോര്‍പറേറ്റ് കമ്പനികള്‍ക്കുണ്ട് എന്നതിലേക്കും ഇത് വിരല്‍ചൂണ്ടുന്നു.
വിശാല സമ്പദ്ഘടന
പണപ്പെരുപ്പ നിരക്ക് 8 ശതമാനത്തിലേക്ക് പോകാതെ തടയാന്‍ റിസര്‍വ് ബാങ്കിനും കേന്ദ്രസര്‍ക്കാരിനും സാധിച്ചത് ശ്രദ്ധേയമാണ്. 2023 മാര്‍ച്ച് മാസത്തോടെ പണപ്പെരുപ്പം 6 ശതമാനത്തിലും താഴെയാകുമെന്നാണ് റിസര്‍വ് ബാങ്കിന്റെ അനുമാനം. കൂടാതെ ജിഎസ്ടി നികുതി പിരിവ് ഉയര്‍ന്ന നിലവാരത്തില്‍ തുടര്‍ച്ചയായി നില്ക്കുന്നതും വായ്പ വളര്‍ച്ചയില്‍ ഉണര്‍വ് പ്രകടമാക്കിയതും ഉപഭോഗം വര്‍ധിച്ചതും (ക്രെഡിറ്റ് കാര്‍ഡ് ഇടപാട് റെക്കോഡ് ഉയരത്തില്‍) അനുകൂല ഘടകമാണ്.
ഇതിനോടൊപ്പം നിര്‍മാണ മേഖലയുടെ ചലനം വെളിവാക്കുന്ന പര്‍ച്ചേസിങ് മാനേജര്‍സ് ഇന്‍ഡക്സ് അഥവാ പിഎംഐ നിരക്കുകളും 8 മാസത്തെ ഉയര്‍ന്ന നിലവാരത്തിലേക്ക് എത്തിയതും റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ഉണര്‍വുമൊക്കെ വിശാല സമ്പദ്ഘടനയെ കുറിച്ചുള്ള ശുഭാപ്തി വിശ്വാസം ഊട്ടിയുറപ്പിക്കുന്നതാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എസ്ബിഐ ഫണ്ട്സ് മാനേജ്മെന്റ് ഐപിഒ: നിക്ഷേപകർക്ക് വമ്പൻ അവസരം, അപേക്ഷിക്കേണ്ടത് എങ്ങനെ?

ബന്ധൻ ബാങ്ക് എഫ്ഡി: നിക്ഷേപകർക്ക് വമ്പൻ നേട്ടം, പലിശ നിരക്ക് കുത്തനെ ഉയർത്തി!

മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് ആശ്വാസം; സെബിയുടെ പുതിയ നിയമം നിങ്ങളുടെ പണം സുരക്ഷിതമാക്കുന്നത് എങ്ങനെ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളിൽ വൻ കുതിപ്പ്; തിങ്കളാഴ്ച ലാഭം കൊയ്യാൻ ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ബെംഗളൂരു ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് ആശ്വാസം; മാലിന്യ സംസ്കരണ നിരക്ക് ഇനി കിലോയ്ക്ക് 8 രൂപ മാത്രം!

അശോക് ലെയ്ലൻഡിന് വൻ വിജയം: ഡിടിസിയിൽ നിന്ന് ലഭിക്കുന്നത് 222 കോടി രൂപ!

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; വോളിയം വർധനവ് നൽകുന്ന സൂചനയെന്ത്?

ബിഎംടിസി ബസിൽ ഇനി ആരും ഇറങ്ങേണ്ട; യാത്രക്കാർക്ക് ആശ്വാസമായി പുതിയ കർശന നിർദ്ദേശം!

ദുബായിൽ സ്വർണ്ണവില കുറഞ്ഞു: ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ പവന് ലാഭം എത്ര?

ദുബായിൽ സ്വർണ്ണവില കുറവോ? ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് ലഭിക്കുന്ന ലാഭം എത്ര?

ക്രൂഡ് ഓയിൽ വില കുതിക്കുന്നു; ഇന്ത്യൻ ഓട്ടോ ഓഹരികളിൽ വൻ ഇടിവിന് സാധ്യതയോ?



Click it and Unblock the Notifications