രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. 1966-ല്‍ എളിയ രീതിയില്‍ തുണിമില്ലില്‍ നിന്നുമാരംഭിച്ച സംരംഭം, പടിപടിയായി എണ്ണ പര്യവേഷണം, പെട്രോകെമിക്കല്‍, റീട്ടെയില്‍ ബിസിനസ്, മീഡിയ, ടെലികോം, പുനരുപയോഗ ഊര്‍ജം തുടങ്ങിയ മേഖലകളിലും ശക്തമായ സാന്നിധ്യമറിക്കുന്ന വമ്പന്‍ കമ്പനിയായി വളര്‍ന്നു പന്തലിച്ചു. നിലവില്‍ ഇന്ത്യന്‍ ഓഹരി വിപണിയിലെ ഏറ്റവും വിപണി മൂല്യമേറിയ കമ്പനിയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. അതിനിടെ കമ്പനിയുടെ എണ്ണപര്യവേക്ഷണ ബിസിനസുമായി ബന്ധപ്പെട്ട പുതിയൊരു പോസിറ്റീവ് വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്.
പുതിയ സംഭവവികാസം
അടുത്തിടെയായി ആഗോള തലത്തില്‍ പ്രകൃതി വാതകത്തിന് ക്ഷാമം നേരിടുന്നുണ്ട്. ഈയൊരു പ്രതിസന്ധി റിലയന്‍സ് ഇന്‍ഡ്സട്രീസിന്റെ എണ്ണ പര്യവേക്ഷണ സംരംഭത്തിന് ഗുണകരമാകുമെന്നാണ് നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആഗോള തലത്തില്‍ പ്രകൃതി വാതകത്തിന്റെ വില വര്‍ധിച്ചിരിക്കുന്നതിനാല്‍ വരുന്ന ഏപ്രിലില്‍ രാജ്യത്തെ പ്രകൃതി വാതകത്തിന്റെ വില നിശ്ചയിക്കുന്ന സമിതി പുതിയ നിരക്കുകള്‍ക്ക് ശുപാര്‍ശ നല്‍കിയേക്കാം എന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരക്കുന്നത്. ആറ് മാസത്തെ പ്രകൃതി വാതകത്തിന്റെ രാജ്യാന്തര വിലയുടെ അടിസ്ഥാനത്തിലാണ് വര്‍ഷം രണ്ടു തവണ ആഭ്യന്തര വിപണിയിലെ വാതക വിലയും നിശ്ചയിക്കപ്പെടുന്നത്.
ലാഭം കുതിച്ചുയരാം
ഏപ്രിലില്‍ ചേരുന്ന വിലനിര്‍ണയ സമിതിയില്‍ പ്രകൃതി വാതകത്തിന്റെ വില 60 ശതമാനം വരെ വര്‍ധിപ്പിക്കാമെന്നാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് കണക്കുക്കൂട്ടുന്നത്. അതായത് പ്രകൃതി വാതകത്തിന്റെ നിരക്ക് ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റിന് 10 യുഎസ് ഡോളര്‍ വരെയാകാമെന്നാണ് ശതകോടീശ്വരന്‍ മുകേഷ് അംബാനി നേതൃത്വം നല്കുന്ന കമ്പനിയുടെ വിലയിരുത്തല്‍. ഡിസംബര്‍ പാദത്തില്‍ പ്രകൃതി വാതക ബിസിനസില്‍ നിന്നുള്ള വരുമാനം 2,560 കോടി രൂപയായിരുന്നു.
ഉത്പാദനം കൂട്ടി
രാജ്യാന്തര വിപണിയില്‍ വില ഉയര്‍ന്ന ഡിസംബര്‍ പാദത്തില്‍ ബംഗാള്‍ ഉള്‍ക്കടലിലെ കൃഷ്ണ- ഗോദാവരി തടത്തില്‍ നിന്നുള്ള പ്രകൃതി വാതകത്തിന്റെ ഉത്പാദനം റിലയന്‍സ് വര്‍ധിപ്പിച്ചിരുന്നു. 2020 ഡിസംബര്‍ കാലയളവിനേക്കാള്‍ 2021 ഡിസംബര്‍ പാദത്തില്‍ 36 മടങ്ങാണ് ഉത്പാദനം വര്‍ധിപ്പിച്ചത്. ബ്രിട്ടീഷ് വന്‍കിട എണ്ണക്കമ്പനിയായ ബിപിയുമായി ചേര്‍ന്നുള്ള സംരംഭം നിലവില്‍ 1.8 കോടി ക്യൂബിക് മീറ്ററാണ് ഉത്പാദിപ്പിക്കുന്നത്. ഇത് 2023 -ല്‍ 3 കോടി ക്യൂബിക് മീറ്ററിലേക്ക് ഉയര്‍ത്തുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
മൂന്നാം പാദഫലം
ഓക്ടോബര്‍ - ഡിസംബര്‍ ത്രൈമാസ കാലയളവില്‍ റിലയന്‍സിന്റെ പ്രവര്‍ത്തന ലാഭത്തില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയത്. പ്രധാന ബിസിനസ് വിഭാഗങ്ങളില്‍ പെട്രോകെമിക്കല്‍, റീട്ടെയില്‍, ജിയോ കമ്പനികളൊക്കെ നേട്ടമുണ്ടാക്കി. കമ്പനിയുടെ സംയോജിത വരുമാനം മുന്‍വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 54.25 ശതമാനം വര്‍ധിച്ച് 1.91 ലക്ഷം കോടി രൂപയായും പ്രവര്‍ത്തന ലാഭം 29.72 ശതമാനം ഉയര്‍ന്ന് 33,753 കോടി രൂപയിലെത്തി. ഈ കാലയളവിലെ അറ്റാദായം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 37.9 ശതമാനം വര്‍ധിച്ച് 20,539 കോടിയുമായി. ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വര്‍ധനയാണ് പെട്രോളിയം ബിസിനസിനെ സഹായിച്ചത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

എസ്ഐപി നിക്ഷേപം കുതിക്കുന്നു; സ്മോൾ ക്യാപ് ഫണ്ടുകളിൽ ഒളിഞ്ഞിരിക്കുന്ന അപകടം!



Click it and Unblock the Notifications