ഒരു കമ്പനിയില്‍ വിദേശ നിക്ഷേപകരുടേയും (FII) ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെയും (DII) ഓഹരി പങ്കാളിത്തം വര്‍ധിക്കുകയാണെങ്കില്‍ അത് പോസിറ്റീവ് ഘടകമാണ്. കമ്പനിയുടെ അടിസ്ഥാനപരവും സാമ്പത്തിക ഭദ്രതയും വളര്‍ച്ചാ സാധ്യതയുമൊക്കെ വളരെ ശാസ്ത്രീയമായി വിലയിരുത്തിട്ടാണ് ഇക്കൂട്ടര്‍ നിക്ഷേപത്തിനുള്ള തീരുമാനമെടുക്കുന്നത്. അതുകൊണ്ട് വന്‍കിട നിക്ഷേപ സ്ഥാപനങ്ങളുടെ ഓഹരി പങ്കാളിത്തവും ചരിത്രവും പരിശോധിക്കുന്നത് റീട്ടെയില്‍ നിക്ഷേപകര്‍ക്കും ആ ഓഹരിയെ വിലയിരുത്താന്‍ സഹായിക്കുന്ന ഘടകമാണ്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്
രാജ്യത്തെ ഏറ്റവും വലിയ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റ ഓഹരികള്‍ വിദേശ നിക്ഷേപകര്‍ക്കും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്. വിദേശ നിക്ഷേപകര്‍ 5,940 കോടി ഡോളറിന്റെ നിക്ഷേപം ഈ ബ്ലൂചിപ് ഓഹരിയില്‍ നടത്തിയിട്ടുണ്ട്. ഇത് ഇന്ത്യന്‍ ഓഹരികളിലെ ആകെ വിദേശ നിക്ഷേപ മൂല്യത്തിന്റെ 10 ശതമാനത്തോളമാണ്. സമാനമായി ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്കും റിലയന്‍സ് ഓഹരികളിലാണ് ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ളത്. 3,270 കോടി ഡോളറിന്റെ നിക്ഷേപം ഡിഐഐ നടത്തിയിട്ടുണ്ട്.
എച്ച്ഡിഎഫ്സി ബാങ്ക്
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ധനകാര്യ സ്ഥാപനമാണ് എച്ച്ഡിഎഫ്സി ബാങ്ക്. ഭവന വായ്പാ മേഖലയിലെ മുന്‍നിര കമ്പനിയായ എച്ച്ഡിഎഫ്സിയുമായി ലയനം പ്രഖ്യാപിച്ചിട്ടുണ്ട്. വിദേശ നിക്ഷേപകര്‍ രണ്ടാമതായി ഏറ്റവും കൂടുതല്‍ വാങ്ങിക്കൂട്ടിയരിക്കുന്നത് എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓഹരികളാണ്. 4,340 കോടി ഡോളറാണ് എച്ച്ഡിഎഫ്സി ബാങ്കിലെ വിദേശ നിക്ഷേപമൂല്യം. അതേസമയം ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് മൂന്നാമത്തെ ഏറ്റവും വലിയ നിക്ഷേപമാണ് ഈ പ്രൈവറ്റ് ബാങ്കിംഗ് ഓഹരിയിലുള്ളത്.
ഐസിഐസിഐ ബാങ്ക്
രാജ്യത്തെ സ്വകാര്യ മേഖലയിലെ രണ്ടാമത്തെ ഏറ്റവും വലിയ ബാങ്കിംഗ് സ്ഥാപനമാണ് ഐസിഐസിഐ ബാങ്ക്. വന്‍കിട നിക്ഷേപകരായ ആഭ്യന്തര, വിദേശ സ്ഥാപനങ്ങള്‍ക്ക് ഒരേപോലെ പ്രിയപ്പെട്ട ഓഹരിയാണിത്. നിലവില്‍ വിദേശ നിക്ഷേപകര്‍ 3,370 കോടി ഡോളറിന്റെ ഓഹരികള്‍ കരസ്ഥമാക്കിയിട്ടുണ്ട്. സമാനമായി ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളുടെ പക്കല്‍ 2,420 കോടി ഡോളറിന്റെ ഐസിഐസിഐ ബാങ്ക് ഓഹരികളുമുണ്ട്.
എച്ച്ഡിഎഫ്സി
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ഭവന വായ്പാ സേവനദാതാക്കളായ എച്ച്ഡിഎഫ്സിയില് വന്‍കിട നിക്ഷേപകര്‍ക്ക് ഗണ്യമായ ഓഹരി പങ്കാളിത്തമുണ്ട്. നിലവില്‍ 3,440 കോടി ഡോളറിന്റെ വിദേശ നിക്ഷേപം ഈ ഓഹരിയിലുണ്ട്. ഇത് വിദേശ നിക്ഷേപകര്‍ക്ക് മൂന്നാമതായി ഏറ്റവും കൂടുതല്‍ സാന്നിധ്യമുള്ള ഓഹരിയാണ്. അതേസമയം ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളുടെ നിക്ഷേപം ഏറ്റവും കൂടുതലുള്ള എട്ടാമത്തെ കമ്പനിയാണ് എച്ച്ഡിഎഫ്സി.
ഐടിസി
ഇന്ത്യയിലെ ഏറ്റവും വലിയ എഫ്എംസിജി കമ്പനികളിലൊന്നും സിഗരറ്റ് വിപണി കൈയടിക്കിയും വെച്ചിരിക്കുന്ന ബ്ലൂചിപ് ഓഹരിയാണ് ഐടിസി. മുടങ്ങാതെ ലാഭിവിഹിതം പ്രഖ്യാപിക്കാറുള്ള ഈ ഓഹരിയില്‍ വിദേശ നിക്ഷേപകരേക്കാള്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളാണ് ബുള്ളിഷ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. 1,870 കോടി ഡോളറിന്റെ നിക്ഷേപം ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ക്കുണ്ട്. അതേസമയം 5,60 കോടി ഡോളറിന്റെ നിക്ഷേപം മാത്രമാണ് വിദേശ വമ്പന്‍ നിക്ഷേപ സ്ഥാപനങ്ങള്ക്കുള്ളൂ.
ഇന്‍ഫോസിസ്
2022-ല്‍ ഐടി ഓഹരികള്‍ക്ക് കനത്ത തിരിച്ചടി ഏറ്റെങ്കിലും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്കും വിദേശ നിക്ഷേപകര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടതാണ് ഇന്‍ഫോസിസ് ഓഹരികള്‍. രണ്ടു കൂട്ടര്‍ക്കും ഐടി മേഖലയില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ള ഓഹരി കൂടിയാണിത്. വിദേഷശ നിക്ഷേപകരുടെ ഭാഗത്ത് വില്പനയുണ്ടായെങ്കിലും ഇപ്പോഴും 2,550 കോടി ഡോളര്‍ വിദേശ നിക്ഷേപം ഇന്‍ഫോസിസിലുണ്ട്.
ടിസിഎസ്
രാജ്യത്തെ ഏറ്റവും വലിയ ഐടി സ്ഥാപനവും ടാറ്റ ഗ്രൂപ്പിന്റെ അഭിമാന കമ്പനിയുമായ ടിസിഎസിന്റെ ഓഹരികളും വന്‍കിട നിക്ഷേപകരുടെ പ്രിയ സങ്കേതമാണ്. വിദേശ നിക്ഷേപകര്‍ക്ക് 2,090 കോടി ഡോളറും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 1,300 കോടി ഡോളറിന്റേയും നിക്ഷേപം ടിസിഎസ് ഓഹരികളിലുണ്ട്. അതേസമയം 2022-ല്‍ ഇതുവരെയുള്ള കാലയളവില്‍ ഈ ലാര്‍ജ് കാപ് ഓഹരിയില്‍ 18 ശതമാനത്തോളം നഷ്ടം നേരിട്ടു.
സ്റ്റേറ്റ് ബാങ്ക്
രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കിംഗ് സ്ഥാപനമാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അഥവാ എസ്ബിഐ. ഈ പൊതു മേഖലാ ഓഹരിയില്‍ വിദേശ നിക്ഷേപകരാണ് കൂടുതല്‍ ബുള്ളിഷ് സമീപനം സ്വീകരിക്കുന്നത്. ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് എസ്ബിഐ ഓഹരിയിലുള്ള നിക്ഷേപ മൂല്യം നിലവില്‍ 1,340 കോടി ഡോളറാണ്. ജൂണ്‍ പാദത്തിനൊടുവിലെ കണക്ക് പ്രകാരം എസ്ബിഐയുടെ ആകെ ഓഹരികളില്‍ 9.62 ശതമാനം വിദേശ നിക്ഷേപകര്‍ക്കും 25.24 ശതമാനം ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഓഹരി പങ്കാളിത്തമുണ്ട്.
ഭാരതി എയര്‍ടെല്‍
രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയാണ് ഭാരതി എയര്‍ടെല്‍. ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്കും വിദേശ നിക്ഷേപകര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട ബ്ലൂചിപ് ഓഹരി കൂടിയാണിത്. ഇതിനകം വിദേശ നിക്ഷേപകര്‍ 930 കോടി ഡോളര്‍ മൂല്യമുള്ള ഓഹരിയായി വളര്‍ന്നു. അതേസമയം ജൂണ്‍ പാത്തിലെ റിപ്പോര്‍ട്ട് പ്രകാരം എയര്‍ടെല്ലിന്റെ ആകെ ഓഹരികളില്‍ 18.54 ശതമാനം വിദേശ നിക്ഷേപകര്‍ക്കും 20.23 ശതമാനം ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഓഹരി പങ്കാളിത്തമുണ്ട്.
കൊട്ടക് മഹീന്ദ്ര ബാങ്ക്
രാജ്യത്തെ സ്വകാര്യ മേഖലയിലെ മൂന്നാമത്തെ ഏറ്റവും വലിയ ബാങ്കിംഗ് സ്ഥാപനമാണ് കൊട്ടക് മഹീന്ദ്ര ബാങ്ക്. വിദേശ നിക്ഷേപകര്‍ക്ക് 1,730 കോടി ഡോളറിന്റെ നിക്ഷേപമൂല്യം ഈ ഓഹരിയിലുണ്ട്. അതേസമയം ജൂണ്‍ പാത്തിലെ രേഖകള്‍ പ്രകാരം കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ആകെ ഓഹരികളില്‍ 40.55 ശതമാനം വിദേശ നിക്ഷേപകര്‍ക്കും 17.28 ശതമാനം ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഓഹരി പങ്കാളിത്തമുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബെംഗളൂരുവില്‍ എല്‍പിജി പ്രതിസന്ധി രൂക്ഷം; ബ്ലാക്ക് മാര്‍ക്കറ്റില്‍ വില 5,000 രൂപ, ഹോട്ടലുകള്‍ വില ഉയര്‍ത്തും

എല്‍പിജി പ്രതിസന്ധി: ഗാര്‍ഹിക ഉപഭോക്താക്കള്‍ ഇ-കെവൈസി പൂര്‍ത്തിയാക്കണം: ഘട്ടങ്ങള്‍ ഇതാ

ബെംഗളൂരുവിലും മുംബൈയിലും ഹോട്ടലുകൾ താൽക്കാലിക അടച്ചുപൂട്ടലിലേക്ക്; മലയാളികളടക്കം ആശങ്കയിൽ

എൽപിജി സിലിണ്ടർ വാട്ട്സ്ആപ്പ് വഴി ബുക്ക് ചെയ്യാം, വളരെ എളുപ്പത്തിൽ കാര്യം കഴിയും, എങ്ങനെ എന്ന് നോക്കാം

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്: പാചക വാതക ബുക്കിംഗില്‍ കുതിച്ചുചാട്ടം, ഇക്കാര്യങ്ങള്‍ അറിയണം

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

കേന്ദ്രസര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള ചെറു സമ്പാദ്യ പദ്ധതികള്‍: ആകര്‍ഷകമായ പലിശ; നിക്ഷേപം പോസ്റ്റ് ഓഫീസ് വഴിയും

പിപിഎഫ് മുതൽ സുകന്യ സമൃദ്ധി വരെ; ചെറുകിട നിക്ഷേപ പദ്ധതികളെക്കുറിച്ച് അറിയേണ്ടതെല്ലാം

ഐടി ജോലി വീട്ടിലിരുന്ന് ചെയ്യാം, വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാൻ ആലോചിച്ച് കമ്പനികൾ, കാരണം ഇതാണ്

ബെംഗളൂരു-കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടി; മാര്‍ച്ച് 15 മുതല്‍ സര്‍വീസ്, സമയക്രമം ഇതാ

എണ്ണ വിതരണത്തിൽ തലപുകച്ച് ഏഷ്യൻ രാജ്യങ്ങൾ, കടുത്ത നിയന്ത്രണവുമായി പാകിസ്ഥാൻ, സ്കൂളുകൾ അടച്ചു



Click it and Unblock the Notifications