സമീപകാല പ്രതിരോധ കടമ്പകള്‍ ഭേദിച്ചാണ് സെപ്റ്റംബര്‍ 12-ന് അവസാനിച്ച വ്യാപാര ആഴ്ചയില്‍ എന്‍എസ്ഇയുടെ അടിസ്ഥാന സൂചികയായ നിഫ്റ്റി-50 ക്ലോസ് ചെയ്തത്. ഇതോടെ ആഴ്ച കാലയളവിലെ ചാര്‍ട്ടില്‍ ബുള്ളിഷ് കാന്‍ഡില്‍ രേഖപ്പെടുത്തി. ഫോളിങ് ട്രെന്ഡ്ലൈന് ഭേദിക്കാന്‍ സാധിച്ചത് ടെക്നിക്കലായി നിഫ്റ്റി സൂചികയ്ക്ക് അനുകൂല ഘടകമാണ്.
നിഫ്റ്റിയിൽ ഇനിയെന്ത് ?
വരുന്നയാഴ്ച 17,700/ 17,600 നിലവാരമാണ് ഏറെ നിര്‍ണായകം. ശക്തമായ സപ്പോര്‍ട്ട് മേഖലയാണിത്. ഈ നിലവാരത്തിന് മുകളില്‍ തുടരുന്നിടത്തോളം നിഫ്റ്റി മുന്നേറ്റത്തിനുള്ള ശ്രമം തുടരും. 17,600-ന് മുകളില്‍ സൂചികയിലെ പുതിയ ഷോര്‍ട്ട്സെല്‍ ഒഴിവാക്കുന്നതാവും ഉചിതം. 18,000/ 18,200 നിലവാരമാണ് തൊട്ടടുത്ത റെസിസ്റ്റന്‍സ് മേഖല. 17,600 നിലവാരം തകരുന്നില്ലെങ്കില് മിഡ് കാപ് വിഭാഗം ഓഹരികളില്‍ ശക്തമായ മുന്നേറ്റം കാണാനായേക്കും. അതേസമയം വരുന്നയാഴ്ച വിപണിയെ സ്വാധീനിക്കാവുന്ന പ്രധാന ഘടകങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
സെപ്റ്റംബര്‍ 12
ആഭ്യന്തര ഓഹരി വിപണിക്ക് ഏറെ നിര്‍ണായകമായ ഇന്ത്യയുടെ ഉപഭോക്തൃ സൂചികയെ (CPI) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം തിങ്കളാഴ്ച പുറത്തുവരും. ഓഗസ്റ്റ് മാസത്തിലെ പണപ്പെരുപ്പം 6.70 ശതമാനത്തില്‍ നില്‍ക്കുമെന്നാണ് വിപണിയുടെ പ്രതീക്ഷ. ഈ നിലവാരത്തിലാണ് പണപ്പെരുപ്പമെങ്കില്‍ റിസര്‍വ് ബാങ്ക് പലിശ നിരക്ക് വര്‍ധനയുടെ തോത് താഴ്ത്താന്‍ സാധ്യതയേറും. ജൂലൈയില്‍ 6.71 ശതമാനമായിരുന്നു ചില്ലറ പണപ്പെരുപ്പം.
യുണൈറ്റഡ് കിങ്ഡം (യുകെ) മേഖലയുടെ മൊത്ത ആഭ്യന്തര ഉത്പാദന (ജിഡിപി) വളര്‍ച്ചാ നിരക്ക് പ്രസിദ്ധീകരിക്കും. ഏപ്രില്‍- ജൂണ്‍ പാദത്തില്‍ ജിഡിപി വളര്‍ച്ചാ നിരക്കില്‍ 0.1 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. 40 വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിലവാരത്തില്‍ പണപ്പെരുപ്പ നിരക്ക് തുടരുന്നതിനാല്‍ ജിഡിപി നിരക്കുകള്‍ പ്രാധാന്യത്തോടെ വീക്ഷിക്കും.
സെപ്റ്റംബര്‍ 13
ഉപഭോക്തൃ സൂചികയെ (സിപിഐ) അടിസ്ഥാനമാക്കിയുള്ള അമേരിക്കയിലെ പണപ്പെരുപ്പ നിരക്ക് ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് മാസത്തെ കണക്കുകളാണ് പുറത്തുവിടുന്നത്. സെപ്റ്റംബര്‍ 20-21 തീയതികളില്‍ നടക്കുന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്റെ ധനനയ യോഗത്തില്‍ പലിശ നിരക്ക് സംബന്ധിച്ച തീരുമാനം കൈക്കൊള്ളുന്നതിലേക്ക് നിര്‍ണായക സ്വാധീനം ചെലുത്തുന്ന ഘടകമാണ് പണപ്പെരുപ്പ നിരക്കാണിത്. നിലവില്‍ 40 വര്‍ഷത്തെ ഉയര്‍ന്ന നിരക്കിലാണ് പണപ്പെരുപ്പം.
അതുപോലെ തുടര്‍ച്ചയായ രണ്ട് സാമ്പത്തിക പാദങ്ങളില്‍ ജിഡിപി വളര്‍ച്ചാ നിരക്കില്‍ ഇടിവും പ്രകടമാക്കിയിരുന്നതിനാല് ആഗോള വിപണികളേയും സ്വാധീനിക്കാവുന്ന ഘടകമാണിത്. ജൂലൈയില്‍ 8.5 ശതമാനമായിരുന്നു യുഎസിലെ പണപ്പെരുപ്പം.
സെപ്റ്റംബര്‍ 14
യുകെയിലെ പണപ്പെരുപ്പ നിരക്ക് പുറത്തുവരും. ജൂലൈ മാസത്തില്‍ പണപ്പെരുപ്പ നിരക്ക് 10.1 ശതമാനമായിരുന്നു. ഇത് 1982-ന് ശേഷമുള്ള ഉയര്‍ന്ന നിരക്കാണ്. ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റമാണ് കാരണം.
സെപ്റ്റംബര്‍ 15
എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടര്‍ന്ന് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ സെപ്റ്റംബര്‍ 15-ന് നിശ്ചയിച്ചിരുന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പലിശ നിരക്ക് വര്‍ധന സംബന്ധിച്ച യോഗം സെപ്റ്റംബര്‍ 22-ലേക്ക് മാറ്റിവെച്ചു. കഴിഞ്ഞ യോഗത്തില്‍ മുഖ്യ പലിശ നിരക്കില്‍ 0.5 ശതമാനം വര്‍ധന പ്രഖ്യാപിച്ചിരുന്നു.
സെപ്റ്റംബര്‍ 16
ചൈനയുടെ വ്യാവസായിക ഉത്പദാന നിരക്ക് (ഐഐപി) പ്രസിദ്ധീകരിക്കും. കോവിഡ് നിയന്ത്രണങ്ങളാല്‍ പ്രതിസന്ധിയിലായ ചൈനീസ് സമ്പദ്ഘടനയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിശദാംശങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നതായതിനാല്‍ നിര്‍ണായകമാണ്. ജൂലൈയില്‍ ഐഐപി വളര്‍ച്ച നിരക്ക് 3.8 ശതമാനത്തിലേക്ക് താഴ്ന്നിരുന്നു.
യൂറോപ്യന്‍ മേഖലയിലെ ഉപഭോക്തൃ സൂചികയെ (സിപഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് മാസത്തിലെ കണക്കുകളാവും പുറത്തുവരിക. ജൂലൈയിലെ 8.9 ശതമാനത്തില്‍ നിന്നും ഓഗസ്റ്റില്‍ 9.1 ശതമാനത്തിലേക്ക് പണപ്പെരുപ്പ നിരക്ക് ഉയരുമെന്നാണ് അനുമാനം.
ബാങ്ക് ഓഫ് റഷ്യ അടിസ്ഥാന പലിശ നിരക്കുകളിലെ തീരുമാനം കൊക്കൊള്ളുന്നതിന് യോഗം ചേരുന്നുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

യുഎസ്-ഇസ്രായേല്‍-ഇറാന് യുദ്ധം: ഇന്ധനവില ആളിക്കത്തുന്നു, നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ? -അറിയാം

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം



Click it and Unblock the Notifications