സമീപകാല താഴ്ച്ചയില്‍ നിന്നും അതിവേഗത്തിലാണ് വിപണി കരകയറിയത്. പ്രതികൂല ഘടകങ്ങള്‍ മാറിയിട്ടില്ലെങ്കിലും തീര്‍ത്തും അപ്രതീക്ഷിത കുതിപ്പാണ് പ്രധാന സൂചികകള്‍ കാഴ്ചവെച്ചത്. ഇതിനിടെ കോര്‍പറേറ്റ് കമ്പനികള്‍ ജൂണ്‍ പാദഫലവും പ്രഖ്യാപിച്ചുകഴിഞ്ഞു. ഇത്തരത്തില്‍ പാദഫലം പ്രഖ്യാപിച്ചതിനു ശേഷം പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ തത്കാലം നിക്ഷേപത്തിന് പരിഗണിക്കേണ്ട എന്ന് നിര്‍ദേശിച്ച 4 ഓഹരികളെയാണ് ചുവടെ ചേര്‍ക്കുന്നത്.
എബിബി ഇന്ത്യ
ഓട്ടോമേഷന്‍, പവര്‍ എന്നീ മേഖലകളിലെ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട സേവനങ്ങളും ഉപകരണങ്ങളും നിര്‍മിക്കുന്ന ബഹുരാഷ്ട്ര കമ്പനിയാണ് എബിബി ഇന്ത്യ. ജൂണ്‍ പാദഫലത്തിന് പിന്നാലെ ഈ ലാര്‍ജ് കാപ് ഓഹരിക്ക് നിക്ഷേപത്തിനുള്ള പരിഗണന നല്‍കേണ്ട എന്ന റെഡ്യൂസ് (REDUCE) റേറ്റിങ്ങാണ് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് നല്‍കിയിരിക്കുന്നത്. ഇതുപ്രകാരം അടുത്ത ഒരു വര്‍ഷ കാലയളവില്‍ ഓഹരിയുടെ വില 2,420 രൂപയിലേക്ക് താഴാമെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്.
ഇപ്പോള്‍ നിര്‍ദേശിക്കപ്പെട്ട ലക്ഷ്യവില, എബിബി ഇന്ത്യ (BSE: 500002, NSE : ABB) ഓഹരിയുടെ വിപണി വിലയേക്കാള്‍ 25 ശതമാനത്തോളം താഴെയാണ്.
കെഇസി ഇന്റര്‍നാഷണല്‍
ആര്‍പിജി ഗ്രൂപ്പിന് കീഴിലുള്ള പ്രമുഖ എന്‍ജിനീയറിംഗ്, പ്രൊക്യൂര്‍മെന്റ്, കണ്‍സ്ട്രക്ഷന്‍ (ഇപിസി) കമ്പനിയാണ് കെഇസി ഇന്റര്‍നാഷണല്‍ ലിമിറ്റഡ്. ജൂണ്‍ പാദഫലത്തിന് പിന്നാലെ ഈ മിഡ് കാപ് ഓഹരിക്ക് നിക്ഷേപത്തിനുള്ള പരിഗണന നല്‍കേണ്ട എന്ന റെഡ്യൂസ് (REDUCE) റേറ്റിങ്ങാണ് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് നല്‍കിയിരിക്കുന്നത്. ഇതുപ്രകാരം അടുത്ത 12 മാസ കാലയളവില്‍ ഓഹരിയുടെ വില 375 രൂപയിലേക്ക് താഴാമെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചത്.
നിലവില്‍ നിര്‍ദേശിക്കപ്പെട്ട ലക്ഷ്യവില, കെഇസി ഇന്റര്‍നാഷണല്‍ (BSE: 532714, NSE : KEC) ഓഹരിയുടെ വിപണി വിലയേക്കാള്‍ 10 ശതമാനത്തോളം താഴെയാണ്.
ശില്പ മെഡികെയര്‍
മരുന്ന് നിര്‍മാണത്തിനു ആവശ്യമായ സജീവ രാസസംയുക്തങ്ങളും ഘടക പദാര്‍ത്ഥങ്ങളും ബയോടെക് ഉത്പന്നങ്ങളും നിര്‍മിക്കുന്ന മുന്‍നിര കമ്പനിയാണ് ശില്പ മെഡികെയര്‍. ജൂണ്‍ പാദഫലത്തിന് പിന്നാലെ ഈ സ്മോള്‍ കാപ് ഓഹരിക്ക് നിക്ഷേപത്തിനുള്ള പരിഗണന നല്‍കേണ്ട എന്ന റെഡ്യൂസ് (REDUCE) റേറ്റിങ്ങാണ് ഐസിഐസിഐ സെക്യൂരിറ്റീസ് നല്‍കിയിരിക്കുന്നത്. ഇതുപ്രകാരം അടുത്ത ഒരു വര്‍ഷ കാലയളവില്‍ ഓഹരിയുടെ വില 346 രൂപയിലേക്ക് താഴാമെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്.
ഇപ്പോള്‍ നിര്‍ദേശിക്കപ്പെട്ട ലക്ഷ്യവില, ശില്പ മെഡികെയര്‍ (BSE: 530549, NSE : SHILPAMED) ഓഹരിയുടെ വിപണി വിലയേക്കാള്‍ 12 ശതമാനത്തോളം താഴെയാണ്.
വിനതി ഓര്‍ഗാനിക്സ്
സവിശേഷ ജൈവ ഘടകപദാര്‍ത്ഥങ്ങളും മോണോമേര്‍സും നിര്‍മിക്കുന്ന മുന്‍നിര കെമിക്കല്‍ കമ്പനിയാണ് വിനതി ഓര്‍ഗാനിക്സ്. ജൂണ്‍ പാദഫലത്തിന് പിന്നാലെ ഈ മിഡ് കാപ് ഓഹരിക്ക് നിക്ഷേപത്തില്‍ നിന്നും ഒഴിവാക്കാമെന്ന സെല്‍ (SELL) റേറ്റിങ്ങാണ് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് നല്‍കിയിരിക്കുന്നത്. ഇതുപ്രകാരം അടുത്ത 12 മാസ കാലയളവില്‍ ഓഹരിയുടെ വില 375 രൂപയിലേക്ക് താഴാമെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചത്.
നിലവില്‍ നിര്‍ദേശിക്കപ്പെട്ട ലക്ഷ്യവില, വിനതി ഓര്‍ഗാനിക്സ് (BSE: 524200, NSE : VINATIORGA) ഓഹരിയുടെ വിപണി വിലയേക്കാള്‍ 21 ശതമാനത്തോളം താഴെയാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു



Click it and Unblock the Notifications