കഴിഞ്ഞ വ്യാപാര ആഴ്ചയില്‍ 2 ശതമാനത്തോളം നഷ്ടം രേഖപ്പെടുത്തിയാണ് പ്രധാന സൂചികകള്‍ കടന്നുപോയത്. പണപ്പെരുപ്പം ഉയര്‍ന്ന തോതില്‍ തുടരുന്നതും അതിനെതിരായി പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതിലൂടെ അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലേക്ക് വഴിമാരുമെന്ന ആശങ്കകള്‍ വീണ്ടും സജീവമായതാണ് ഇന്ത്യന്‍ ഓഹരി വിപണിയിലും തിരിച്ചടിയാകുന്നത്.
ഇതോടെ ഓഹരി കേന്ദ്രീകരിച്ചുള്ള നീക്കങ്ങളും പ്രകടമാണ്. ഇത്തരത്തില്‍ ദുര്‍ബലത ദൃശ്യമായ ഒരു ടാറ്റ ഗ്രൂപ്പ് ഓഹരിയുടെ വിശദാംശങ്ങളാണ് താഴെ ചേര്‍ക്കുന്നത്.
ടെറ്റന്‍ കമ്പനി
ടാറ്റ ഗ്രൂപ്പിന്റെ ലൈഫ്സ്റ്റൈല്‍ സ്ഥാപനമാണ് ടൈറ്റന് കമ്പനി ലിമിറ്റഡ്. സ്വര്‍ണവും രത്നവും ഉള്‍പ്പെടെയുള്ള ജൂവലറി വിഭാഗവും വാച്ച്, കണ്ണട ഉള്‍പ്പെടെയുളള നിത്യോപയോഗ ഫാഷന്‍ വസ്തുക്കളും നിര്‍മിക്കുന്ന കമ്പനിയാണിത്. 1984-ല്‍ 'ടൈറ്റന്' എന്ന ബ്രാന്‍ഡില്‍ വാച്ച് നിര്‍മിച്ചു കൊണ്ടായിരുന്നു തുടക്കം. ഇന്ന് ലോകത്തെ അഞ്ചാമത്തെ വലിയ സംയോജിത വാച്ച് നിര്‍മാതാക്കളായി വളര്‍ന്നു.
1994-ല്‍ 'തനിഷ്ക്' എന്ന ബ്രാന്‍ഡില്‍ ജൂവലറി ആരംഭിച്ചു. രാജ്യത്തെ ഏറ്റവും വലിയ ബ്രാന്‍ഡഡ് ജ്വല്ലറിയെന്ന നിലയിലേക്ക് ഇതിനോടകം തനിഷ്ക് മുന്നേറിക്കഴിഞ്ഞു. സമാനമായി 2005-ല്‍ 'ഫാസ്റ്റ് ട്രാക്ക്' എന്ന ബ്രാന്‍ഡില്‍ ഫാഷന്‍ ഉത്പന്നങ്ങളും 2007-ല്‍ 'ഐപ്ലസ്' എന്ന ബ്രാന്‍ഡില്‍ കണ്ണടകളും വിപണിയില്‍ അവതരിപ്പിച്ചു.
നിലവില്‍ കമ്പനിയുടെ വിപണിമൂല്യം 2.31 ലക്ഷം കോടി രൂപയാണ്. ടൈറ്റന് കമ്പനിയുടെ (BSE : 500114, NSE : TITAN) ആകെ ഓഹരിയില്‍ 52.90 ശതമാനം വിഹിതവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ 16.77 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ 11.42 ശതമാനം വീതവും ഓഹരി പങ്കാളിത്തം കരസ്ഥമാക്കിയിട്ടുണ്ട്.
മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ടൈറ്റന് കമ്പനി ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.29 ശതമാനമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 105.06 രൂപ നിരക്കിലും പിഇ അനുപാതം 78.93 മടങ്ങിലും നില്ക്കുന്നു.
ലക്ഷ്യവില 2,450
ടൈറ്റന് കമ്പനി ഓഹരിയുടെ ചാര്‍ട്ടില്‍ ഹ്രസ്വകാലയളവിലേക്കുള്ള 'ബ്രേക്ക്ഡൗണ്‍' ദൃശ്യമായിട്ടുണ്ട്. ഇതോടെ ഒന്നര ശതമാനത്തിലധികം ഇടിഞ്ഞ് 2,612 രൂപയിലായിരുന്നു വെള്ളിയാഴ്ച ഓഹരിയുടെ ക്ലോസിങ്. ഇവിടെ നിന്നും അടുത്ത ആഴ്ചകളില്‍ ഓഹരിയുടെ വില 2,450 രൂപയിലേക്ക് ഇടിയാമെന്ന് സ്വതന്ത്ര വിപണി വിശകല വിദഗ്ധന്‍ നൂറേഷ് മേറാനി ചൂണ്ടിക്കാട്ടി.
ഷോര്‍ട്ട് സെല്‍ ചെയ്യുന്നവര്‍ 2,650 രൂപയില്‍ സ്റ്റോപ് ലോസ് ക്രമീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഒരു വര്‍ഷ കാലയളവില്‍ ടൈറ്റന് കമ്പനി ഓഹരിയുടെ ഉയര്‍ന്ന വില നിലവാരം 2,768 രൂപയും താഴ്ന്ന വില 1,396 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിപണി വിദഗ്ധന്റെ അഭിപ്രായത്തെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications