സമ്പദ്വ്യവസ്ഥയുടെ മന്ദഗതിയിലുള്ള വളര്‍ച്ചയുടെ ആഘാതത്തിലാണ് സര്‍ക്കാറിപ്പോള്‍. 2019-20 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ അഞ്ചര മാസങ്ങളില്‍ നേരിട്ടുള്ള നികുതി പിരിവുകളില്‍ നിന്ന് മാത്രം ലഭിച്ചത് ഈ സാമ്പത്തിക വര്‍ഷത്തെ ലക്ഷ്യത്തിന്റെ മൂന്നിലൊന്ന് മാത്രമായതാണ് കാരണം. ഏപ്രില്‍ 1 മുതല്‍ സെപ്റ്റംബര്‍ 15 വരെയുള്ള കാലയളവില്‍ നേരിട്ടുള്ള നികുതി പിരിവ് വെറും 5 ശതമാനം വര്‍ധിച്ച് 4.4 ലക്ഷം കോടി രൂപയില്‍ എത്തി നില്‍ക്കുകയാണ്. അടുത്ത ആറര മാസത്തിനുള്ളില്‍ ഈ തുകയുടെ ഇരട്ടിയിലധികം സമാഹരിക്കേണ്ടിവരുമെന്ന് ബജറ്റ് എസ്റ്റിമേറ്റ് വ്യക്തമാക്കുന്നു.അതായത് 13.35 ലക്ഷം കോടി. ഈ വര്‍ഷം ബജറ്റ് ലക്ഷ്യമിടുന്നത് നേരിട്ടുള്ള നികുതിയുടെ 17.3% വളര്‍ച്ചയാണ്.
മൊത്തം നാല് തവണകളില്‍ മുന്‍കൂറായി നികുതി അടയ്ക്കാന്‍ അവസരമുണ്ട്. ഇതില്‍ രണ്ടാം ഗഡുവിന്റെ സമയപരിധി സെപ്റ്റംബര്‍ 15 ആയിരുന്നു. കമ്പനികള്‍ അവരുടെ നികുതി ബാധ്യതയുടെ 45% നേരിട്ടുള്ള നികുതിയിനത്തില്‍ സര്‍ക്കാരിന് നല്‍കേണ്ടതുണ്ട്. ബാധ്യതയുടെ 30 ശതമാനവും 25 ശതമാനവും യഥാക്രമം രണ്ട് തവണകളായി ഡിസംബര്‍ 15 നും മാര്‍ച്ച് 15 നും നല്‍കണം.
സെപ്റ്റംബര്‍ 15 വരെ മുന്‍കൂര്‍ നികുതി പിരിവില്‍ 6 ശതമാനമാണ് വളര്‍ച്ചയിലെ മാന്ദ്യം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 18 ശതമാനമായിരുന്നു. ''വളര്‍ച്ചയിലെ മാന്ദ്യം നികുതി പിരിവുകളില്‍ പ്രതിഫലിക്കാന്‍ തുടങ്ങി.'' പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ഉദ്യോഗസ്ഥന് അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്.
നേരിട്ടുള്ള നികുതി പിരിവിലെ പ്രതീക്ഷിച്ചതിലും താഴെയുള്ള ഈ വളര്‍ച്ച സര്‍ക്കാര്‍ ഗജനാവിനെ സാരമായി തന്നെ ബാധിക്കും ഒപ്പം ജിഡിപിയുടെ 3.3% എന്ന ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ ഒരു വെല്ലുവിളി ഉയര്‍ത്തുകയും ചെയ്യും. ഈ കാലയളവില്‍ ഒരു ലക്ഷം കോടി രൂപയുടെ തിരിച്ചടവുകളില്‍ 4% മാത്രമാണ് വര്‍ധനവുണ്ടായത്. മൊത്തം നേരിട്ടുള്ള നികുതി പിരിവ് ആദ്യ അഞ്ചര മാസങ്ങളില്‍ ഉയര്‍ന്നത് വെറും 5.5 ശതമാനം മാത്രവും.
ജിഎസ്ടി കൗണ്‍സില്‍ യോഗം വെള്ളിയഴ്ച നടക്കാനിരിക്കെ പ്രത്യക്ഷ നികുതിയുടെ ഭാഗത്ത് നിന്നുള്ള ആഘാതം ജിഎസ്ടി നിരക്കില്‍ ഇളവ് വരുത്തുന്നതില്‍ നിന്ന് സര്‍ക്കാരിനെ പിന്നിലേക്ക് വലിക്കുമോ എന്നാണ് അറിയേണ്ടത്. ഓഗസ്റ്റില്‍ ജിഎസ്ടി വരുമാനം പ്രതിവര്‍ഷം 4.5 ശതമാനം ഉയര്‍ന്നെങ്കിലും ആറ് മാസത്തെ ഏറ്റവും താഴ്ന്ന നിലയായ 98,902 കോടി രൂപയിലായിരുന്നു. വരുമാന വളര്‍ച്ച കുത്തനെ കൂപ്പുകുത്തുന്നതിനാല്‍, സര്‍ക്കാരിന് പ്രത്യക്ഷ നികുതി പിരിവിന്റെ ലക്ഷ്യത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും എത്തിച്ചേരാനാകില്ല.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 63,000 കോടി രൂപയുടെ പ്രത്യക്ഷ നികുതി ലക്ഷ്യമാണ് സര്‍ക്കാരിന് നഷ്ടമായത്. 2018-19 ല്‍ സര്‍ക്കാര്‍ നേരിട്ട് നികുതി വരുമാനം 11.5 ലക്ഷം കോടി രൂപയായി കണക്കാക്കിയിരുന്നു, ഇത് 12 ലക്ഷം കോടി രൂപയായി പരിഷ്കരിച്ചു. എന്നിരുന്നാലും, 2018-19 ലെ യഥാര്‍ത്ഥ നേരിട്ടുള്ള നികുതി വരുമാനം 11.37 ലക്ഷം കോടി രൂപയായിരുന്നു.
2018-19 ലെ നേരിട്ടുള്ള നികുതി വരുമാന ലക്ഷ്യത്തിലെ കുറവിനെത്തുടര്‍ന്ന്, നടപ്പ് സാമ്പത്തിക വര്‍ഷത്തേക്കുള്ള നികുതി ലക്ഷ്യങ്ങള്‍ സര്‍ക്കാര്‍ കുറച്ചിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ നേരിട്ടുള്ള നികുതി വരുമാന ലക്ഷ്യം 13.35 ലക്ഷം കോടി രൂപയാണ്. എന്നാല്‍ ഇത് ഫെബ്രുവരിയില്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ 13.8 ലക്ഷം കോടി രൂപയുടെ പ്രാഥമിക കണക്കിനേക്കാള്‍ 45,000 കോടി രൂപ കുറവാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
