ഏറ്റവും പുതിയ ബ്ലൂംബെർഗ് ശതകോടീശ്വരൻ സൂചിക പ്രകാരം റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനി ബുധനാഴ്ച ലോകത്തെ ആറാമത്തെ സമ്പന്നനായി. സൂചിക അനുസരിച്ച്, അംബാനിയുടെ ആസ്തി നിലവിൽ 74.3 ബില്യൺ ഡോളറാണ്. ഗൂഗിൾ സ്ഥാപകരായ ലാറി പേജിനേക്കാളും സെർജി ബ്രിന്നിനേക്കാളും അമേരിക്കൻ നിക്ഷേപകനായ വാറൻ ബഫെറ്റ്, ടെസ്‌ല സിഇഒ എലോൺ മസ്‌ക് എന്നിവരെക്കാളും മുന്നിലെത്തി.
ബ്ലൂംബെർഗ് ശതകോടീശ്വര സൂചികയിൽ ലിസ്റ്റുചെയ്തിരിക്കുന്ന വ്യക്തികളുടെ സമ്പാദ്യം ദിവസേന വർദ്ധിക്കാറുണ്ട്. മുൻനിര നിക്ഷേപ, സാങ്കേതിക സ്ഥാപനങ്ങളുമായുള്ള നിരവധി മൂലധന സമാഹരണ ഇടപാടുകളെത്തുടർന്ന് 2020 ൽ അംബാനിയുടെ സമ്പത്തിൽ 15.6 ബില്യൺ ഡോളർ വർദ്ധിച്ചിട്ടുണ്ടെന്നും സൂചിക വ്യക്തമാക്കുന്നു.
ലോകത്തെ ഏറ്റവും സമ്പന്നരായ 10 വ്യക്തികളില്‍ അംബാനിയും; പട്ടികയില്‍ ഉള്‍പ്പെടുന്ന ഏക ഏഷ്യക്കാരന്‍
ലോകത്തിലെ മികച്ച അഞ്ച് ശതകോടീശ്വരന്മാരുടെ എലൈറ്റ് ഗ്രൂപ്പിലേക്ക് പ്രവേശിക്കുന്നതിനടുത്താണ് അംബാനി എത്തി നിൽക്കുന്നത്. ആമസോൺ സിഇഒ ജെഫ് ബെസോസ് (186 ബില്യൺ ഡോളർ), മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ് (118 ബില്യൺ ഡോളർ), ബെർണാഡ് അർനോൾട്ട് (95.1 ബില്യൺ ഡോളർ), മാർക്ക് സക്കർബർഗ് (91.8 ബില്യൺ), സ്റ്റീവ് ബാൽമർ (75.1 ബില്യൺ) എന്നിവരാണ് ബ്ലൂംബെർഗ് കോടീശ്വരൻ സൂചികയിലെ ഏറ്റവും സമ്പത്തുള്ള അഞ്ച് ശതകോടീശ്വരന്മാർ.
ഇന്ന് ആദ്യമായി റിലയൻസ് ഓഹരികൾ 2,000 രൂപ മറികടന്നു. ഉച്ചകഴിഞ്ഞ് 3:19 ഓടെയാണ് റിലയൻസ് ഓഹരികൾ 1.80 ശതമാനം ഉയർന്ന് 2,006.65 രൂപയായത്.
കാശിന്റെ കളികൾ, കഴിഞ്ഞ രണ്ട് മാസത്തിനിടെ ഓരോ മണിക്കൂറിലും അംബാനി സമ്പാദിച്ചത് 95 കോടി രൂപ