കേരളത്തിൽ തൊഴിലാളി യൂണിയനുകളുടെ സമരത്തെ പറ്റി ഇപ്പോഴും ചർച്ചയാണ്. വ്യാവസായിക സൗഹൃദമാകേണ്ട കാലത്താണ് സംരംഭം തുടങ്ങാനിരിക്കുന്നവരിലും തുടങ്ങിയവരിലും പ്രതിസന്ധി സൃഷ്ടിച്ച വാർത്തകളുണ്ടാകുന്നത്. ഇത്തരം പ്രതിസന്ധികളിൽ കേരളത്തിലേക്ക് വലിയ കമ്പനികൾ വരില്ലെന്നതാണ് പൊതുവെ അഭിപ്രായപ്പെടുന്നത്.
എന്നാൽ കേരളത്തിന്റെ പ്രത്യേകതകളറിഞ്ഞ് തൊഴിലാളി സമരങ്ങളുണ്ടെന്നും അറിഞ്ഞ് 30 വർഷം മുൻപ് കേരളത്തിലെത്തി ഫാക്ടറി സ്ഥാപിച്ച മാരിക്കോ ഇന്ത്യൻ ബഹുരാഷ്ട്ര ഉപഭോക്തൃ ഉൽപ്പന്ന കമ്പനിയാണ്. കമ്പനി കേരളത്തിലേക്ക് എത്തിയതും ഇവിടുത്തെ തൊഴിലാളി സമരങ്ങളെ ഇല്ലാതാക്കിയതും എങ്ങനെയെന്ന് കമ്പനി സ്ഥാപകനായ ഹർഷ് മാരിവാല തന്റെ 'ഹാര്‍ഷ് റിയാലിറ്റി, ദി മേക്കിംഗ് ഓഫ് മാരിക്കോ' എന്ന പുസ്തകത്തിൽ പറയുന്നത്. ഈ കഥ നോക്കാം.
മാരികോ പുതിയ ഫാക്ടറിയിലേക്ക്
ഹർഷ് മാരിവാലയുടെ കുടുംബ ബിസിനസായ ബോംബെ ഓയില്‍ ഇന്ഡസ്ട്രീസില് നിന്ന് വേര്‍പിരിഞ്ഞ് മാരികോ സ്വതന്ത്ര കമ്പനിയായ ശേഷമാണ് പുതിയ പ്ലാന്റിന്റെ നടപടികള്‍ ആരഭിക്കുന്നത്. 1990ൽ ബോംബെയില്‍ മാരികോയ്ക്ക് ഉണ്ടായിരുന്ന രണ്ട് ഫാക്ടറികളും നവീകരണം ആവശ്യമുള്ളവായിരുന്നു.
പഴയ സാങ്കേതിക വിദ്യയായിരുന്നു ഉപയോഗിച്ചിരുന്നത്. ഫാക്ടറി സന്ദർശിച്ച നിർമാണ വിഭാഗം വൈസ് പ്രസിഡന്റ് ശ്രീകാന്ത് ഗുപ്ത ഇവ നവീകരിക്കുന്നതിനൊപ്പം പുതിയ നഗരങ്ങളില്‍ പുതിയ ഫാക്ടറികള്‍ കൂടി നിർദ്ദേശിച്ചു. ഗുജറാത്ത്, പോണ്ടിച്ചേരി, ഗോവ, കേരളം എന്നിവയായിരുന്നു പട്ടികയിലുണ്ടായിരുന്നത്.
എന്തുകൊണ്ട് കേരളം
ബോംബെ ഓയിലിന് അസംസ്കൃത വസ്തുക്കളായി കൊപ്ര ലഭിച്ചിരുന്നത് പ്രധാനമായും കേരളത്തില്‍ നിന്നായിരുന്നു. കേരം തിങ്ങും കേരള നാട്ടില്‍ ഫാക്ടറി പണിതാല്‍ ട്രാന്സ്പോര്ട്ടേഷന് ചെലവ് കുറയ്ക്കാമെന്ന് കമ്പനി കണക്ക് കൂട്ടി. ഇതോടൊപ്പം അക്കാലത്ത് സര്‍ക്കാര്‍ നല്കിയ സ്ബസിഡിയും സർക്കാറിന്റെ പരിഗണനയും കേരളത്തെ തിരഞ്ഞെടുക്കാന്‍ കാരണമായി. ഗുപ്ത കേരളത്തിൽ ഫാക്ടറി ആരംഭിക്കാമെന്ന് നിര്‍ദ്ദേശിച്ചു. തൊഴിൽ സമരങ്ങളെ സൂചിപ്പിച്ചുള്ള പല എതിർപ്പുകളും മറികടന്ന് കമ്പനി കേരളത്തിൽ ഫാക്ടറി ആരംഭിക്കാൻ തീരുമാനിച്ചു.
തുടക്കത്തിലെ വെല്ലുവിളി
സാധ്യത പഠനത്തിന് കേരളത്തിലെത്തിയ മാരികോ സംഘത്തിന് ലഭിച്ച നാട്ടുകാരുടെ മുന്നറിയിപ്പായിരുന്നു ഞെട്ടിച്ചത്. തൊഴിലാളി യൂണിയനുകള്‍ ഇവിടെ കമ്പനി നിലനിര്‍ത്താന്‍ അനുവദിക്കില്ലെന്നും ഇതിനാലാണ് കേരളത്തിൽ വ്യവസായം വളരാത്തതെന്നുമായിരുന്നു നാട്ടുകാരുടെ മുന്നറിയിപ്പി. തൊഴിലാളികൾ നാട് വിടുന്നതിന് കാരണമായും നാട്ടുകാർ ചൂണ്ടിക്കാട്ടി. പ്രതികരണം മോശമായിരുന്നിട്ടും മാരികോ കഞ്ചിക്കോട്ട് സര്‍വെയും ഗവേഷണവും നടത്തി തൊഴിലാളി പ്രശ്നങ്ങളെ നേരിടാനുള്ള പ്ലാനുണ്ടാക്കി.
എന്തുകൊണ്ട് കേരളത്തിൽ തൊഴിൽ പ്രശ്നം
കമ്പനികൾ തൊഴിലാളികളെ ചൂഷണം ചെയ്യപ്പെടാനുള്ള ഉത്പാദക ഘടമായി മാത്രം പരിഗണിക്കപ്പെടുന്നു എന്ന വികാരമാണ് കേരളത്തില്‍ തൊഴിലാളി യൂണിയനുകളിൽ. ഇതാണ് ഇവരുടെ പ്രവര്‍ത്തന കാരണമെന്ന് കമ്പനി ഗവേഷണത്തില്‍ കണ്ടെത്തി. തൊഴിലാളികുടെ ക്ഷേമത്തിന് തൊഴിലുടമകള്‍ ശ്രദ്ധിക്കുന്നില്ലെന്നാണ് കേരളത്തിലെ തൊഴിലാളികളുടെ വികാരം. തൊഴില്‍ സ്ഥല്ത്തെ അനുഭവങ്ങള്‍ പരസ്പരം കൈമാറി പ്രാദേശിക രാഷ്ട്രീയവും ചേര്‍ന്നാണ് പ്രതിഷേധങ്ങളും സമരങ്ങളും നടക്കുന്നതെന്ന് കമ്പനി മനസിലാക്കി. ഇതിന് അനുസരിച്ചുള്ള പ്ലാൻ കമ്പനി തയ്യാറാക്കി.
കമ്പനിയുടെ പ്ലാൻ
കേരളത്തില്‍ തൊഴിലാളികളുടെ താല്പര്യങ്ങള്ക്ക് മുന്‍ഗണന നല്കുന്ന ഫാക്ടറി എന്ന ആശയമാണ് മാരികോ തയ്യാറാക്കിയത്. ഹ്യൂമണ്‍ റിസോഴ്സ് വിഭാഗം Continuous CARE എന്ന പദ്ധതി കൊണ്ടു വന്നു. ഇതനുസരിച്ച് മാന്യമായ വേതനം, ആസൂത്രികമായ തൊഴില്‍ റൊട്ടേഷന്‍, വിനോദ മേഖലകള്‍ എന്നിവ അനുവദിച്ചു. തൊഴിലിന് കൃത്യമായ റൊട്ടേഷനും ജോലിക്കപ്പുറമുള്ള വിനോദങ്ങളും തൊഴിലാളികലുടം ജീവിത നിലവാരം ഉയര്‍ത്തും.
ഇതിനൊപ്പം കമ്പനിയെ പറ്റി പഠിപ്പിക്കാനും തൊഴില്‍ സംസ്കാരവും കമ്പനിയുടെ സേവനങ്ങളും പരിചയപ്പെടുത്താനും തൊഴിലാളികളുടെ വീടുകളിലേക്ക് കമ്പനി പ്രതിനിധികളെത്തി. ഇതോടൊപ്പം ആദ്യമായി കൊപ്ര തരംതരിവ് മുതൽ മുഴുവന്‍ പ്രകികയും യന്ത്രവത്കരിക്കുകും ചെയ്തു. ഇതുവഴി തൊഴിലാളികളുടെ അധ്വാനം കുറയ്ക്കാനും മാരികോയ്ക്ക് സാധിച്ചു. ഇതിൻെറ പ്രതിഫലനമായി ആദ്യ പത്ത് വര്‍ഷത്തില്‍ നിക്ഷേപത്തില്‍ നിന്നുള്ള വരുമാനം ഉദ്പാദന ചെലവിന്റെ പത്തിരട്ടിയായി ഉയർത്താൻ കമ്പനിക്കായി.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications