നിരക്ക് കുറഞ്ഞില്ല, വിപണി വീണു

<p><strong>

നിരക്ക് കുറഞ്ഞില്ല, വിപണി വീണു
DLF: Quotes, News
BSE 592.15BSE Quote2.3 (-0.39%)
NSE 590.60NSE Quote3.3 (-0.56%)
INR
</strong>മുംബൈ: പണപ്പെരുപ്പത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അടിസ്ഥാന നിരക്കുകളിലും കരുതല്‍ ധനാനുപാതത്തിലും മാറ്റം വരുത്തേണ്ടെന്ന റിസര്‍വ്ബാങ്ക് തീരുമാനിച്ചതോടെ വിപണി താഴോട്ടിറങ്ങി. ഗ്രീസില്‍ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് നേരിയ ഭൂരിപക്ഷ ലഭിച്ച വാര്‍ത്ത പുറത്തുവന്നത് ആഗോളവിപണിയെ ഉത്തേജിപ്പിച്ചില്ലായിരുന്നെങ്കില്‍ തകര്‍ച്ച ഇതിലും വലുതാകുമായിരുന്നു.</p> <p>റിപ്പോ നിരക്കിലും റിവേഴ്‌സ് റിപ്പോ നിരക്കിലയും മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞ കുറച്ചുദിവസമായി നേട്ടത്തിലൂടെ നീങ്ങുകയായിരുന്ന വിപണിക്ക് ലഭിച്ച ഇരുട്ടടിയായിരുന്നു കേന്ദ്രബാങ്കിന്റെ അപ്രതീക്ഷിത തീരുമാനം. ബാങ്കിങ് മേഖലയിലും നിര്‍ണാണ മേഖലയിലുമാണ് ഏറ്റവും കൂടുതല്‍ തിരിച്ചടിയുണ്ടായത്.</p> <p>സെന്‍സെക്‌സ് 244 പോയിന്റും നിഫ്റ്റി 74.80 പോയിന്റും താഴേക്കിറങ്ങി. ഡിഎല്‍എഫിനാണ് ഏറ്റവും വലിയ തിരിച്ചടിയേറ്റത്. 4.75 ശതമാനത്തോളം താഴേക്കിറങ്ങി. ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് 95.15 പോയിന്റാണ് നഷ്ടപ്പെട്ടത്. സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ ഓഹരികള്‍ക്കും കനത്ത തിരിച്ചടിയേറ്റു.</p> <p>വിപണിയുടെ താഴോട്ടുള്ള പതനത്തിനിടയിലും നേരിയ നേട്ടമുണ്ടാക്കിയ ചില കമ്പനികളുണ്ട്. ടാറ്റാ സ്റ്റീല്‍(1.25 ശതമാനം), കെയ്ന്‍ ഇന്ത്യ ലിമിറ്റഡ്(1.03), ബജാജ് ഓട്ടോ ലിമിറ്റഡ്(.99), പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍(.94), എസിസി ലിമിറ്റഡ്(.19) ഓഹരികള്‍ ചെറിയ തോതില്‍ ലാഭം നേടി.</p> <p>വിപണി മൂലധനം പരിഗണിക്കുമ്പോള്‍ ഏറ്റവും മുന്നിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് 7.90 പോയിന്റും ഐസിഐസിഐ ബാങ്ക് 28.20 പോയിന്റും എച്ച്ഡിഎഫ്‌സി ബാങ്ക് 14.85 പോയിന്റും നഷ്ടം രേഖപ്പെടുത്തി.</p>

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X