കുവൈറ്റിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ വൻ ഇടിവുണ്ടായതായി റിപ്പോർട്ട്. കുവൈറ്റ് ഇൻറർനാഷനൽ ബാങ്ക് പുറത്തുവിട്ട കണക്കനുസരിച്ച് കഴിഞ്ഞ വർഷത്തെ മാർക്കറ്റ് നിലവാരവുമായി താരതമ്യം ചെയ്യുമ്പോൾ 51 ശതമാനത്തിന്റെ ഇടിവാണുള്ളത്.
കഴിഞ്ഞ മാർച്ച് മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ 42 ശതമാനം ഇടിവുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. മാർച്ചിൽ 528 റിയൽ എസ്റ്റേറ്റ് ഇടപാടുകളാണ് നടന്നത്. എന്നാൽ ഏപ്രിലിൽ ഇത് 305 ഇടപാടുകളായി കുറഞ്ഞു.
uae
എണ്ണവില ഉയർന്നാൽ മാത്രമേ റിയൽ എസ്റ്റേറ്റ് മേഖല പൂർവ്വസ്ഥിതിയിലെത്തൂവെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അടുത്ത ഏതാനും മാസങ്ങൾ കൂടി നിലവിലെ അവസ്ഥ തുടരുമെന്നും വിദഗ്ധർ പറയുന്നു. ഒപെക് രാജ്യങ്ങൾ സ്വീകരിച്ച നടപടികളുടെ ഫലമായി ഏതാനും മാസങ്ങൾക്കകം അന്താരാഷ്ട്ര വിപണിയിൽ എണ്ണവില തിരിച്ചുകയറാൻ സാധ്യതയുണ്ട്.