കൊച്ചിൽ ഷിപ്പ് യാർഡ് ആഗസ്റ്റ് ഒന്നിന് ആദ്യമായി ഓഹരി വിൽപ്പന നടത്തും.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ കപ്പൽ നിർമാണക്കമ്പനിയായ കൊച്ചിൻ ഷിപ്പ് യാർഡ് ഓഗസ്റ്റ് ഒന്നിന് പ്രഥമ ഓഹരി വിൽപ്പന (ഐപിഒ) ആരംഭിക്കും. ഐപിഒയിലൂടെ കമ്പനി 1,468 കോടി രൂപ സമാഹരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. മുംബൈയിൽ നടന്ന ചടങ്ങിൽ കൊച്ചിൻ ഷിപ്പ് യാർഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ്. നായരാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
വിൽപ്പന
ആഗസ്റ്റ് ഒന്നിന് ആരംഭിക്കുന്ന വിൽപ്പന മൂന്ന് വരെ നീണ്ടു നിൽക്കും. 3.4 കോടിയോളം ഓഹരികളാണ് വിൽപ്പനയ്ക്ക് വയുക്കുന്നത്. ഇതിൽ 2.2 കോടി ഓഹരികൾ പുതുതായി പുറപ്പെടുവിക്കുന്നതാണ്.
ഓഹരി വില
ഓഹരിക്ക് 424 രൂപ മുതൽ 432 രൂപ വരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. റീട്ടെയിൽ ജീവനക്കാർക്കും തൊഴിലാളികൾക്കും 21 രൂപ വീതം ഡിസ്കൗണ്ട് ലഭിക്കും.
ലക്ഷ്യം
ഐപിഒയിൽ നിന്ന് ലഭിക്കുന്ന പണം കമ്പനിയുടെ വിപുലീകരണ പദ്ധതികൾക്കായി ഉപയോഗിക്കുമെന്ന് മധു എസ്. നായർ പറഞ്ഞു. കപ്പൽ നിർമ്മാണം, അറ്റകുറ്റ പണി എന്നിവയ്ക്കായി അഞ്ച് വർഷത്തിനകം 3100 കോടി രൂപ നിക്ഷേപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വരുമാനം
ലാഭത്തിൽ പ്രവർത്തിക്കുന്ന ഒരു പൊതു മേഖല സ്ഥാപനമാണ് കൊച്ചിൽ ഷിപ്പ് യാർഡ്. കഴിഞ്ഞ സാമ്പത്തിക വർഷം കപ്പൽ ശാലയുടെ വരുമാനം 2059 കോടിയാണ്. 312 കോടിയാണ് ലാഭം. പ്രതിരോധ രംഗത്തും സ്ഥാപനത്തിന്റെ സംഭാവന വളരെ പ്രധാനപ്പെട്ടതാണ്.
അനുമതി
രാജ്യത്തെ ഏതാനും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽപ്പനയ്ക്ക് 2015 നവംബറിൽ മന്ത്രിസഭാ സമിതി അനുമതി നൽകിയിരുന്നു. എന്നാൽ ജീവനക്കാരുടെ എതിർപ്പിനെ തുടർന്ന് ഇത് വൈകുകയായിരുന്നു. ഓഹരി വിൽപ്പന നടപ്പാക്കുന്നതോടെ കമ്പനിയിൽ സർക്കാരിന്റെ പങ്കാളിത്തം 75 ശതമാനമായി കുറയും.
malayalam.goodreturns.in


Click it and Unblock the Notifications