സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. 2018 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 6622 ജീവനക്കാരെയാണ് എസ്ബിഐ ഒഴിവാക്കാനൊരുങ്ങുന്നത്. വിആര്‍എസ് നൽകിയാകും പദ്ധതി നടപ്പിലാക്കുക. എന്നാൽ ഇതിന് പിന്നിലെ കാരണങ്ങൾ ഒന്ന് പരിസോധിക്കാം...
കാരണം ലയനം
എസ്ബിഐ - എസ്ബിടി ലയനമാണ് പിരിച്ചുവിടലിന് പിന്നിലെ പ്രധാന കാരണം. അഞ്ച് അനുബന്ധ ബാങ്കുകളും ഭരതീയ മഹിളാ ബാങ്കുമാണ് എസ്ബിഐയിൽ ലയിച്ചത്. മുമ്പ് ഡിജിറ്റലൈസേഷൻ നടപ്പാക്കിയതോടെ 10000 ത്തോളം ജീവനക്കാരെ ബാങ്ക് വിവിധ സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റിയിരുന്നു.
ലാഭ പ്രതീക്ഷ
ആഗസ്റ്റ് 6 വരെയുള്ള കണക്ക് പ്രകാരം ഒരേ സ്ഥലത്തു തന്നെയുള്ള 594 ശാഖകളാണ് ലയിപ്പിച്ചത്. ഇതിലൂടെ 1,160 കോടി രൂപ പ്രതിവര്‍ഷം ലാഭിക്കാമെന്നാണ് ബാങ്ക് കരുതുന്നത്.
ജീവനക്കാർ അധികം
ഏപ്രിലില്‍ 2.80 ലക്ഷം ജീവനക്കാരായിരുന്നു ആകെ ഉണ്ടായിരുന്നത്. 2.73 ലക്ഷം ജീവനക്കാരാണ് ഇപ്പോഴുള്ളത്. ഒരേയിടത്തുണ്ടായിരുന്ന പല ബാങ്ക് ശാഖകള്‍ ഒന്നാക്കിയതിനാല്‍ ജീവനക്കാര്‍ അധികമായിട്ടുണ്ടെന്ന് ബാങ്ക് വിലയിരുത്തുന്നു.
malayalam.goodreturns.in