സെൻസെക്സും നിഫ്റ്റിയും ഈ മാസത്തെ ഏറ്റവും വലിയ നഷ്ട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 447 പോയന്റ് നഷ്ടത്തിൽ അവസാനിച്ചു. നിഫ്റ്റി 157 പോയിന്റ് ഇടിവ് രേഖപ്പെടുത്തി.
ഫോറിൻ പോർട്ട്ഫോളിയോ ഇൻവെസ്റ്റേഴ്സ് ഓഹരികൾ വൻതോതിൽ വിറ്റഴിച്ചതാണ് വിപണിയെ കാര്യമായി ബാധിച്ചത്. കൂടാതെ ഉത്തര കൊറിയയുമായി ബിസിനസ് നടത്തുന്ന സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് അമേരിക്കൻ പ്രഡിഡന്റ് ഡോണാൾഡ് ട്രംപ് ഒപ്പിട്ട പുതിയ കരാർ വിപണിയെ കൂടുതൽ തളർത്തി.
വാരാന്ത്യത്തിൽ നിരവധി നിക്ഷേപകർ ഓഹരികൾ വൻ തോതിൽ വിറ്റഴിക്കുക കൂടി ചെയ്തതോടെ സെൻസെക്സും നിഫ്റ്റിയും ഈ മാസത്തെ ഏറ്റവും വലിയ നഷ്ട്ടത്തിൽ അവസാനിക്കുകയായിരുന്നു.
2017 ഏപ്രിലിനു ശേഷം രൂപയുടെ വിനിമയ നിരക്ക് കുറഞ്ഞിരുന്നു. ഡോളറിനുണ്ടായ കനത്ത ആവശ്യകതയാണ് രൂപയുടെ മൂല്യം ഇടിയാൻ കാരണം. ഇതും ഓഹരി വിപണിയെ വൻ തോതിൽ ബാധിച്ചു. ഭൂരിഭാഗം ഏഷ്യൻ വിപണികളിലും ഇന്ന് വ്യാപാരം അവസാനിച്ചത് നഷ്ട്ടത്തിലാണ്.
malayalam.goodreturns.in