വിദേശ സ്ഥാപന നിക്ഷേപകരിലൂടെ 400 മുതൽ 600 കോടി വരെ സമാഹരിക്കുമെന്നും 2019 മാർച്ചിനു ശേഷം ഐപിഒ ഉണ്ടാകുമെന്നും കാത്തലിക് സിറിയൻ ബാങ്ക്. പ്രതിസന്ധികളെ അതിജീവിച്ച് ബാങ്ക് നേട്ടത്തിന്റെ പാതയിലേക്കു കടന്നെന്നു ചെയർമാൻ സി. അനന്തരാമൻ പറഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വർഷം ബാങ്ക് 1.55 കോടി രൂപയുടെ അറ്റാദായം നേടിയിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബർ പാദത്തിലും ലാഭം നേടി. ക്യൂ.ഐ.പിയിൽ നിന്ന് നിക്ഷേപം ലഭിക്കുകയും ധനസ്ഥിതി കൂടുതൽ സ്ഥിരത കൈവരിക്കുകയും ചെയ്താൽ അടുത്ത സാമ്പത്തിക വർഷം ബാങ്ക് പ്രാരംഭ ഓഹരി വിൽപ്പന (ഐ.പി.ഒ) നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
2016 സാമ്പത്തിക വർഷം 149 കോടി നഷ്ടത്തിലായിരുന്നു ബാങ്ക്. എന്നാൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ലാഭത്തിന്റെ പ്രധാന പങ്ക് ട്രഷറി വിഭാഗത്തിൽ നിന്നായിരുന്നു.
ഈ വർഷം ആദ്യ പാദത്തിൽ ഒൻപതു കോടിയുടെയും രണ്ടാം പാദത്തിൽ 34 കോടിയുടെയും മൊത്ത വരുമാനം ലഭിച്ചു. ആദ്യപാദത്തിൽ 14 കോടിയുടെ നഷ്ടം നേരിട്ടെങ്കിലും രണ്ടാം പാദത്തിൽ ലാഭത്തിലായെന്നും അദേഹം കൂട്ടിച്ചേർത്തു.
malayalam.goodreturns.in