30 ലക്ഷത്തിനു മുകളിൽ വസ്തുവകകൾ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ ആളുകളും ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഏതെങ്കിലും തരത്തിലുള്ള നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നറിയാനാണ് നിരീക്ഷണമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് ചെയർമാൻ സുശീൽ ചന്ദ്ര പറഞ്ഞു.
സ്വന്തും നികുതിയും തമ്മിൽ എന്തെങ്കിലും പൊരുത്തക്കേടുകൾ കണ്ടെത്തിയാൽ നികുതി വെട്ടിപ്പിന് ഉടമസ്ഥന്റെ പേരിൽ കേസെടുക്കും. കഴിഞ്ഞ നവംബറിൽ ബിനാമി ട്രാൻസാക്ഷൻസ് (നിരോധന) നിയമം നടപ്പാക്കിയിരുന്നു.
ഇതിനെ തുടർന്ന് 621 സ്വത്ത് വിവരവും ചില ബാങ്ക് അക്കൌണ്ടുകളും കണ്ടുെകെട്ടി. ഈ കേസുകളിൽ ഉൾപ്പെട്ട ആകെ തുക 1,800 കോടിയാണെന്നും സൂശീൽ ചന്ദ്ര പറഞ്ഞു.
അനധികൃത സമ്പാദ്യങ്ങൾ കൈവശം വയ്ക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുകയാണ് വകുപ്പിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ബിനാമി ആസ്തികൾ കണ്ടെത്തുന്നതിനായി നികുതി വകുപ്പ് നിരവധി പ്രവൃത്തനങ്ങൾ നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
malayalam.goodreturns.in