ജോയ് ആലുക്കാസിന്റെ ജ്വല്ലറികളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് റെയ്ഡ്. ജോയ് ആലുക്കാസിന് കീഴിലുള്ള 100ലധികം ജൂവലറികളിൽ രാജ്യവ്യാപകമായാണ് പരിശോധന നടക്കുന്നത്.
കേരളത്തിന് പുറമേ ചെന്നൈ, ഹൈദരാബാദ്, കർണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന, ഗുജറാത്ത്, മഹാരാഷ്ട്ര, ഡൽഹി, പശ്ചിമബംഗാൾ എന്നിവിടങ്ങളിലാണ് ജൂവലറികളുടെ ശാഖകളുള്ളത്. ഇവിടെയും റെയ്ഡ് നടക്കുന്നുണ്ടെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്.
ജോയ് ആലുക്കാസ് ഗ്രൂപ്പ് നികുതി വെട്ടിപ്പ് നടത്തിയതായാണ് ആരോപണം. റെയ്ഡ് നടന്നതിനെ തുടർന്ന അനധികൃതമായി സൂക്ഷിച്ചിരിക്കുന്ന
പണം, സ്വർണാഭരണങ്ങൾ തുടങ്ങിയവ കണ്ടെടുത്തതായാണ് വിവരം.
ഇന്ന് രാവിലെ മുതല്‍ പരിശോധന തുടങ്ങിയതോടെ മിക്ക ജുവല്ലറികളും ഷട്ടര്‍ അടച്ചിട്ടിരിക്കുകയാണ്. ജീവനക്കാരെ അകത്ത് പ്രവേശിപ്പിച്ചിട്ടില്ല. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ആദായനികുതി രേഖകളിലെ പൊരുത്തക്കേടുകളാണ് പ്രധാനമായും അന്വേഷിയ്ക്കുന്നത്. ജോയ് ആലുക്കാസ് കൂടാതെ മറ്റു ചില വന്‍കിട സ്ഥാപനങ്ങളിലും ഇന്‍കം ടാക്‌സ് പരിശോധന നടക്കുന്നതായാണ് പുറത്തു വരുന്ന വിവരം.
malayalam.goodreturns.in