ഫെബ്രുവരി ഒന്നിന് ധനകാര്യമന്ത്രി അരുൺ ജയ്റ്റ്ലി അവതരിപ്പിക്കാനിരിക്കുന്ന ബജറ്റിൽ ഡിജിറ്റൽ ഇടപാടുകൾക്ക് കൂടുതൽ ഇളവുകൾക്ക് സാധ്യത. ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാണിതെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
2016 നവംബർ എട്ടിന് 1000, 500 നോട്ടുകൾ നിരോധിച്ചതിന് ശേഷമാണ് രാജ്യത്ത് കൂടുതൽ ഡിജിറ്റൽ പണമിടപാടുകൾ സർക്കാർ പ്രോത്സാഹിപ്പിക്കാൻ തുടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പെട്ടെന്നുള്ള നീക്കങ്ങൾ സമ്പദ്വ്യവസ്ഥയിൽ പണ വിതരണത്തെ കുറച്ചു. ഇതോടെ ആളുകൾ ഡിജിറ്റൽ പണമിടപാടിലേയ്ക്ക് മാറാൻ നിർബന്ധിതരായി.
എന്നാൽ ബാങ്കുകളുടേത് പോലെ ഒന്നിലധികം തവണ ഇടപാടുകൾ നടത്തിയാൽ കൂടുതൽ ഫീസ് ഈടാക്കുമെന്ന് ആളുകൾ കരുതിയിരുന്നു. ഈ തെറ്റിദ്ധാരണ മാറ്റുന്നതിനായി ബാങ്കുകളോട് ഇത്തരത്തിലുള്ള ഇടപാടുകൾക്ക് ഈടാക്കുന്ന ഫീസ് പിൻവലിക്കാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു.
ഓൺലൈൻ ടിക്കറ്റ് ബുക്കിംഗുകളിൽ സർവീസ് ചാർജ് നീക്കം ചെയ്യാൻ ഐ.ആർ.സി.ടി.സി.യോടും ആവശ്യപ്പെട്ടിരുന്നു. എന്നാൽ എല്ലാവരും ഏതാനും മാസങ്ങൾ മാത്രമാണ് ഇത് നടപ്പിലാക്കിയത്.
malayalam.goodreturns.in