വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ ഏകീകരിക്കാൻ കേന്ദ്ര സർക്കാർ ശ്രമം തുടങ്ങി. വാഹനങ്ങൾ ഉപയോക്താക്കളിൽ എത്തുമ്പോൾ തന്നെ നമ്പർ പ്ലേറ്റുകൾ ഉണ്ടായിരിക്കണമെന്നാണ് സർക്കാരിന്റെ നിർദേശം.
വാഹന വിലയ്ക്കൊപ്പം
വാഹനത്തിൽ ഘടിപ്പിക്കുന്ന നമ്പർ പ്ലേറ്റുകൾക്കുള്ള ചെലവ് വാഹന വിലയോടൊപ്പം നിർമാതാക്കൾക്ക് ഈടാക്കാമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. നിർമാതാക്കൾ നൽകുന്ന പ്ലേറ്റിലാണ് രജിസ്ട്രേഷനു ശേഷം നമ്പർ പതിപ്പിക്കേണ്ടത്.
ഏകീകരണം
നിലവിൽ വാഹനങ്ങൾക്ക് നിർമാതാക്കൾ നമ്പർ പ്ലേറ്റ് നൽകില്ല. രജിസ്ട്രേഷനുശേഷം വാഹനയുടമകൾ സ്വയം വാങ്ങി ഘടിപ്പിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ വാങ്ങുമ്പോൾ നമ്പർ പ്ലേറ്റുകൾ വ്യത്യസ്ത രീതിയിലുള്ളതാകും. വാഹനത്തിനൊപ്പം നൽകുന്നതു വഴി നമ്പർ പ്ലേറ്റുകൾ രാജ്യവ്യാപകമായി ഏകീകരിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.
എല്ലാ കാറുകൾക്കും ഒരേ നമ്പർ പ്ലേറ്റ്
പദ്ധതി നടപ്പാകുന്നതോടെ ചെറുകാറുകൾക്കും എസ്യുവികൾക്കും ആഡംബര വാഹനങ്ങൾക്കും ഒരേ രീതിയിലുള്ള നമ്പർ പ്ലേറ്റുകൾ ആയിരിക്കും ലഭിക്കുക.
2019 ജൂലൈ മുതൽ
2019 ജൂലൈ മുതൽ നിർമിക്കുന്ന വാഹനങ്ങൾക്കൊപ്പം പുതിയ നമ്പർപ്ലേറ്റ് നിർബന്ധമായും നല്കണമെന്നാണ് സർക്കാർ നിർദേശം. ഇതോടൊപ്പം എയർബാഗുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡർ, സ്പീഡിംഗ് അലേർട്ട് (വാഹനം മണിക്കൂറിൽ 80 കിലോമീറ്റർ വേഗം മറികടന്നാൽ), റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ എന്നിവയും വാഹനത്തിൽ നിർബന്ധമായും ഉണ്ടായിരിക്കണം.
malayalam.goodreturns.in