പ്രവാസികളും അതിസമ്പന്നരുടെ ഭാര്യമാരും ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തിൽ. ബിനാമി സ്വത്ത് കൈവശം വച്ചിരിക്കുന്നവരെ പിടികൂടാന്‍ ആദായ നികുതിവകുപ്പ് നടപടി ശക്തമാക്കുന്നു.
മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തില്‍ നോമിനിയായി ചേര്‍ത്തിയിട്ടുള്ളവര്‍, ആദായനികുതി റിട്ടേണ്‍ നല്‍കാത്ത അതിസമ്പന്നരുടെ ഭാര്യമാര്‍, കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ റിയല്‍ എസ്റ്റേറ്റ് വില്പന നടത്തിയവര്‍, നോട്ട് അസാധുവാക്കിയതിനുശേഷം ഒരു ലക്ഷം രൂപയിലധികം നിക്ഷേപിച്ചവര്‍ എന്നിവര്‍ക്ക് ഇതുമായി ബന്ധപ്പെട്ട് വകുപ്പ് നോട്ടീസ് അയയ്ക്കാന്‍ തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.
ഇതിനകം 50,000 പേര്‍ക്ക് നോട്ടീസ് അയച്ചതായി വകുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിട്ടുണ്ട്. സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ശേഖരിച്ച ഡാറ്റ ഉപയോഗിച്ച് കൂടുതല്‍ പേരെ നികുതി വലയില്‍ കൊണ്ടുവരുകയാണ് വകുപ്പിന്റെ ലക്ഷ്യം.
സോഷ്യല്‍ മീഡിയ പോസ്റ്റുകൾ (വിദേശ യാത്ര, പുതിയ കാറ് എന്നിവയുമായി ബന്ധപ്പെട്ട) പോലും വകുപ്പ് പരിശോധിക്കുന്നുണ്ട്. മുമ്പ് 30 ലക്ഷത്തിനു മുകളിൽ വസ്തു വകകൾ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ ആളുകളെയും ആദായ നികുതി വകുപ്പ് നിരീക്ഷിച്ചിരുന്നു.
malayalam.goodreturns.in