സംസ്ഥാനത്ത് ഇന്ധനവില വീണ്ടും ഉയർന്നു. പെട്രോളിന് 17 പൈസ കൂടി ലിറ്ററിന് 82.62 രൂപയായി. ഡീസലിന് 15 പൈസ കൂടി 75.20 രൂപയായി. ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന് വില ഉയര്‍ന്നെന്ന് ചൂണ്ടിക്കാട്ടിയാണ് എണ്ണ കമ്പനികള്‍ വില ഉയര്‍ത്തുന്നത്.
കര്‍ണാടക തെരെഞ്ഞെടുപ്പിന് ശേഷമാണ് എണ്ണവില കുത്തനെ ഉയരാന്‍ തുടങ്ങിയത്. തുടർച്ചയായ 16-ാം ദിവസമാണ് ഇന്ന് വില ഉയർന്നത്.
ജൂണിൽ പെട്രോൾ വില വീണ്ടും ഉയരാനാണ് സാധ്യത. യു.എ.ഇ. ഊർജമന്ത്രാലയം അഞ്ചു ശതമാനം വാറ്റ് കൂടി ഉൾപ്പെടുത്തിയ പുതിയ വിലവിവരം പ്രഖ്യാപിച്ചതോടെയാണ് വില ഉയരാനുള്ള സാധ്യത വർദ്ധിക്കുന്നത്.
എന്നാൽ ഇന്നലെ അമേരിക്കൻ ക്രൂഡിൽ 1.6 ഡോളറിന്റെയും ബ്രെൻഡ് ക്രൂഡിൽ 1.36 ഡോളറിന്റെയും കുറവുണ്ടായി. ഇതോടെ യുഎസിലെ എണ്ണവില ബാരലിന് 66.53 ഡോളറും ബ്രെൻഡ് ക്രൂഡിന് ബാരലിന് 75.21 ഡോളറുമായി. രാജ്യാന്തര തലത്തിൽ എണ്ണവിലയിൽ കുറവുണ്ടായിട്ടും രൂപയുടെ മൂല്യം മെച്ചപ്പെട്ടില്ല. ഡോളറിനെതിരെ 35 പൈസയുടെ ഇടിവ് ഇന്നലെ നേരിട്ടു. 67 രൂപ 43 പൈസയാണു മൂല്യം.
malayalam.goodreturns.in