ഇന്നലെ നഷ്ട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച ഓഹരി വിപണിയിൽ ഇന്ന് നേരിയ ആശ്വാസം. സെൻസെക്സ് 22.32 പോയിൻറ് ഉയർന്ന് 35,622.14ലും നിഫ്റ്റി 9.65 പോയിൻറ് ഉയർന്ന് 10,817.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഇന്നലെ സെൻസെക്സ് 139.34 പോയന്റ് നഷ്ടത്തിൽ 35,599.82 ലും നിഫ്റ്റി 48.70 പോയന്റ് നഷ്ടത്തിൽ 10,808 ലുമാണ് ക്ലോസ് ചെയ്തത്. എന്നാൽ ഇന്ന് ഹെൽത്ത് കെയർ, ഐടി ഓഹരികൾ 2 ശതമാനം വരെ ഉയർന്നു. ഐടി ഓഹരികളായ ഇൻഫോസിസ് 4 ശതമാനവും ടിസിഎസിന് 3 ശതമാനവും നേട്ടമുണ്ടാക്കി.
സൺ ഫാർമ, സിപ്ല, ബജാജ് ഫിനാൻസ്, ലുപ്യിൻ, യു.പി.എൽ, എച്ച്സിഎൽ ടെക്നോളജീസ് എന്നിവ 1 മുതൽ 4 ശതമാനം വരെ ഉയർന്നു. ക്യാപിറ്റൽ ഗുഡ്സ്, മെറ്റൽസ്, ഓയിൽ ആൻറ് ഗ്യാസ്, പവർ എന്നിവയാണ് നഷ്ടം നേരിട്ട ഓഹരികൾ. ഐസിഐസിഐ ബാങ്ക്, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, എസ്ബിഐ, യെസ് ബാങ്ക് എന്നിവയ്ക്കും സമ്മർദ്ദം നേരിട്ടു.
കർണാടക ബാങ്ക്, അലഹബാദ് ബാങ്ക്, ആന്ധ്ര ബാങ്ക്, യൂണിയൻ ബാങ്ക്, യൂക്കോ ബാങ്ക്, എസ്ബിഐ ലൈഫ്, എച്ച്ഡിഎഫ്സി സ്റ്റാൻഡേർഡ് ലൈഫ്, ഡിഷ് ടിവി, പെട്രോനെറ്റ് എൽഎൻജി, ടാറ്റാ ഗ്ലോബൽ, അശോക് ലെയ്ലാൻഡ്, എൽ ആൻഡ് ടി ഫിനാൻസ്, ഹോൾഡിംഗ്സ്, ഐസിഐസിഐ പ്രുഡൻഷ്യൽ എന്നിവ 4 ശതമാനം വരെ ഇടിഞ്ഞു.
malayalam.goodreturns.in