ഏപ്രിൽ - ജൂൺ ത്രൈമാസത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 4,875.85 കോടി രൂപയുടെ നഷ്ടം നേരിട്ടതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 2,006 കോടി രൂപ ലാഭമുണ്ടാക്കിയ സ്ഥാനത്താണ് ഇക്കുറി അതിന്റെ ഇരട്ടിയിലേറെ നഷ്ടം ബാങ്ക് നേരിട്ടത്.
ഒരു വര്‍ഷത്തിനിടെ ബാങ്കിന്റെ കിട്ടാക്കടത്തില്‍ 70 ശതമാനം വര്‍ദ്ധനവുമുണ്ടായി. തുടര്‍ച്ചയായി മൂന്നാമത്തെ പാദത്തിലാണ് ബാങ്ക് കനത്ത നഷ്ടം രേഖപ്പെടുത്തുന്നത്. വന്‍ തോതിലുള്ള കിട്ടാക്കടമാണ് രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ എസ്ബിഐയുടെ പ്രവര്‍ത്തനഫലത്തെ ബാധിച്ചത്.
മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 7,718.17 കോടി രൂപയായിരുന്നു ബാങ്കിന്റെ നഷ്ടം. ഒരു വര്‍ഷം മുമ്പ് 2,005.53 കോടി രൂപയായിരുന്നു ലാഭം. അതേസമയം, ജൂണില്‍ അവസാനിച്ച പാദത്തില്‍ വരുമാനത്തില്‍ വര്‍ദ്ധനവുണ്ടായി.
മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 55,941 കോടി രൂപയായിരുന്നത് 58,813 കോടിയായാണ് വര്‍ദ്ധിച്ചത്. കഴിഞ്ഞ വർഷം ഡിസംബറിൽ അവസാനിച്ച മൂന്നു മാസത്തിൽ 2416.37 കോടി രൂപയായിരുന്നു നഷ്ടം.
malayalam.goodreturns.in