ആധാർ നിയമത്തിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികളിൽ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചു . 40 പേജുള്ള വിധി വായിച്ചത് ജസ്റ്റിസ് എകെ സിക്രിയാണ്. അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിച്ചിരുന്നത്. ബെഞ്ചിലെ മൂന്നംഗങ്ങള്‍ക്കും ഒരേ നിലപാടായിരുന്നു.

നിയന്ത്രങ്ങള്‍
സ്വകാര്യ കമ്പനികള്‍ക്ക് ആധാര്‍ വിവരങ്ങള്‍ അവകാശപ്പെടാന്‍ ആകില്ലെന്ന് കോടതി വ്യക്തമാക്കി. ദേശീയ സുരക്ഷയുടെ പേരിലും ആധാര്‍ വിവരങ്ങള്‍ കൈമാറരുത്. ബയോമെട്രിക് വിവരങ്ങള്‍ ആര്‍ക്കും കൈമാറരുത്. ദേശസുരക്ഷയുടെ പേരില്‍ ഇത്തരം വിവരങ്ങള്‍ കൈമാറുന്ന ആധാര്‍ നിയമത്തിലെ 33 (2) വകുപ്പ് കോടതി റദ്ദാക്കി.
സ്‌കൂളിലും പരീക്ഷയ്ക്കും ആധാർ ആവശ്യം ഇല്ല.
സ്‌കൂള്‍ പ്രവേശനത്തിന് ആധാര്‍ ബാധകമാക്കരുത്. പ്രവേശന പരീക്ഷകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കരുത്. ഇതിന് അനുമതി നല്‍കുന്ന ആധാര്‍ നിയമത്തിലെ 57 വകുപ്പും റദ്ദാക്കി. നിയന്ത്രണങ്ങളോടെയാണ് കോടതി ആധാറിനെ അംഗീകരിച്ചിരിക്കുന്നത്. പ്രധാനപ്പെട്ട രണ്ട് വകുപ്പുകളാണ് ആധാര്‍ നിയമത്തില്‍ കോടതി റദ്ദാക്കിയിരിക്കുന്നത്.
ആധാറില്ലെങ്കില്‍
ആധാറില്ലാത്തവരുടെ അവകാശങ്ങള്‍ നിഷേധിക്കരുതെന്ന് കോടതി വ്യക്തമാക്കി. കുട്ടികളുടെ വിവരങ്ങള്‍ എടുക്കാന്‍ മാതാപിതാക്കളുടെ അനുമതി നിര്‍ബന്ധമാണ്. ആധായനികുതി റിട്ടേണിന് ആധാര്‍ നിര്‍ബന്ധമാക്കി. പാന്‍കാര്‍ഡിന് ആധാര്‍ നിര്‍ബന്ധമാണ്. എന്നാല്‍ മൊബൈല്‍ ഫോണിനും ബാങ്ക് അക്കൗണ്ടുകള്‍ക്കും നിര്‍ബന്ധമില്ലെന്നും കോടതി വ്യക്തമാക്കി.


Click it and Unblock the Notifications