ഈ വർഷം മാർച്ചിൽ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ (ഐഎസ്ആർഒ) നേതൃത്വത്തിൽ ആരംഭിച്ച കേരളത്തിലെ ഏറ്റവും വലിയ സ്പെയ്സ് ടെക് പാർക്ക് അടുത്ത വർഷം ജൂണിൽ പ്രവർത്തനമാരംഭിക്കും.ഇത് ഉപഗ്രഹ, ബഹിരാകാശ സാങ്കേതികവിദ്യ മേഖലകളിലെ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാനും വളരാൻ സാധ്യത ഒരുക്കുകയും ചെയുന്ന ഇന്ത്യയിലെ ആദ്യത്തെ സ്പെയ്സ് പാർക്ക് ആയിരിക്കും തിരുവന്തപുരത്തേത്.
ചെറിയ സാറ്റലൈറ്റ്, റോക്കറ്റ് വിക്ഷേപണ ഉപകരണങ്ങൾ നിർമ്മിക്കുന്നതിനുള്ള പ്രധാന കേന്ദ്രമായാകും സ്പേസ് ടെക് പാർക്ക് പ്രവർത്തനമാരംഭിക്കുക. .വിക്രം സാരാഭായ് സ്പേസ് സെന്റർ (വി.എസ്.എസ്.സി), ഐ.എസ.ആർ.ഒ യുടെ റോക്കറ്റ് സയൻസ് ഡിവിഷൻ നൽകി വരുന്ന സൗകര്യങ്ങളും സ്റ്റാർട്ട് അപ്പുകൾക്കു ഇവിടെ ലഭിക്കും.തിരുവനന്തപുരം ടെക്നോസിറ്റിയിൽ 90 വർഷത്തെ പാട്ടത്തിൽ 3.94 ഏക്കർ ഭൂമി അനുവദിക്കാൻ സംസ്ഥാന മന്ത്രിസഭ അനുമതി നൽകിയിട്ടുണ്ട്. തിരുവനന്തപുരത്തെ വാലമലയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആന്റ് ടെക്നോളജി സ്പേസ് ടെക്നോളജിയിൽ ഏകീകൃതമായ വളർച്ചയ്‌ക്കാണ് സാധ്യത ഒരുക്കുന്നത്.
ഐ.എസ് ആർ.ഒയുടെ സഹകരണത്തോടെ സംസ്ഥാന സർക്കാർ ഒരുക്കുന്ന നാനോ സ്പേസ് പാർക്കിനു കേരള സ്റ്റാർട്ട് അപ്പ് മിഷനാണ് ചുക്കാൻ പിടിക്കുന്നത് സ്പേസ് പാർക്കിനോടനുബന്ധിച്ചുള്ള ആക്‌സിലേറ്ററും ഇന്നോവേഷൻ സെന്ററും സ്ഥാപിക്കാൻ എയറനോട്ടിക് ഡിഫെൻസ് ആൻഡ് സ്പേസ് കമ്പനിയായ എയർബസ് ബിസ് ലാബുമായി കേരള സ്റ്റാർട്ട് അപ്പ് മിഷൻ സി ഇ ഒ ഡോക്ടർ
സജി ഗോപിനാഥ് ധാരണ പത്രം ഒപ്പു വെച്ചു.