ദേശീയപാത വികസനത്തിന് സർക്കാർ അധീനതയിലുള്ള ഭൂമിയും പുറമ്പോക്കുമടക്കം ഏറ്റെടുത്ത് നൽകാൻ ജില്ല കലക്ടർമാരെ ചുമതലപ്പെടുത്തി. ഏറ്റെടുക്കുന്ന പുറമ്പോക്ക് നികത്തേണ്ടി വന്നാൽ പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കരുതെന്നും ജലസ്രോതസ്സുകളുടെ ഒഴുക്ക് തടയരുതെന്നും സമീപങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടരുതെന്നും വ്യവസ്ഥയുണ്ട്.

പുറമ്പോക്കിന് സമീപത്തെ വയലുകളിൽ ജലസേചന സൗകര്യം ഉറപ്പാക്കാനും തോടുകളുള്ള ഭാഗത്ത് കലുങ്ക്,കൾവർട്ട് എന്നിവ നിർമിക്കാനും നടപടി വേണം. ഏറ്റെടുക്കുന്ന ഭൂമി ദേശീയപാത വികസനത്തിന് മാത്രമേ വിനിയോഗിക്കാവൂ.
കെട്ടിടം, മതിലടക്കം ഏത് നഷ്ടവും ദേശീയപാത അധികൃതർ നികത്തണം. ഇക്കാര്യങ്ങൾക്ക് ജില്ല കലക്ടർമാെര ചുമതലപ്പെടുത്തി റവന്യൂ വകുപ്പ് ഉത്തരവിറക്കിയിരുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള ഭൂമി ഇതേ ഉത്തരവിെൻറ ഭാഗമായി ഏറ്റെടുക്കാൻ കഴിയാത്തതിനാൽ തദ്ദേശ വകുപ്പിനോട് പ്രത്യേക ഉത്തരവിറക്കാൻ ശിപാർശ ചെയ്തതാണ്.
കേന്ദ്ര നിയമ പ്രകാരം ഭൂമി ഏറ്റെടുക്കുന്നതിന് പഞ്ചായത്തീരാജ്, മുനിസിപ്പാലിറ്റി ആക്ട് എന്നിവ പ്രകാരം ഭൂമി പുനർ നിക്ഷിപ്തമാക്കി വിജ്ഞാപനം പുറപ്പെടുവിക്കേണ്ടതില്ലെന്ന് അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ് ഇതുസംബന്ധിച്ച ഉത്തരവിൽ വ്യക്തമാക്കി.
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ല; ഇന്ന് സ്വർണ്ണം വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

പേടിഎം പേയ്മെന്റ്സ് ബാങ്ക് സേവനങ്ങൾ അവസാനിക്കുന്നു; നിങ്ങളുടെ പണം സുരക്ഷിതമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാ!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications