കഴിഞ്ഞ മൂന്ന് പാദങ്ങളിൽ ലാഭകരമല്ലാത്ത സർവീസായതിനാൽ
ജെറ്റ് എയർവെയ്സ് ലിമിറ്റഡ് ഏഴ് ഗൾഫ് റൂട്ടുകളിലേകുള്ള സർവീസ് ഈ മാസം പിൻവലിക്കാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു.ദോഹ, മസ്കറ്റ്, അബുദാബി, ദുബായ്, തുടങ്ങി ഗൾഫ് റൂട്ടിലെ 9 ഇടങ്ങളിലേക്ക് 30 വിമാനങ്ങളാണ് നിര്‍ത്തലാക്കുന്നത്.

അബുദാബി ആസ്ഥാനമായ ഇത്തിഹാദ് എയർവെയ്സിന് 24 ശതമാനം ഓഹരികളാണ് ആഭ്യന്തര സർവീസിലുള്ളത്. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, ലക്നൗ, മംഗലാപുരം എന്നിവിടങ്ങളിൽ നിന്നും അബുദാബിയിൽ നിന്നും ദോഹയിലേകുള്ള ജറ്റ് എയർവെയ്സ് സർവീസുകളും പിൻവലിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
കടുത്ത മത്സരം
സിംഗപ്പൂര്‍,കാഠ്മണ്ഢു,ബാങ്കോക്ക്,എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ അധികമാക്കി.കടുത്ത മത്സരം നിലനില്‍ക്കുന്ന എയര്‍ലൈന്‍ ഇന്‍ഡസ്ട്രിയില്‍ നിലവിലെ സാമ്പത്തിക സാഹചര്യങ്ങളെ അതിജീവിച്ച് ബിസിനസ് സ്ഥിരതയിലാക്കാനാണ് ജെറ്റ് എയര്‍വെയ്‌സിന്റെ നീക്കം.
വിമാന സര്‍വീസ്
മാര്‍ക്കറ്റില്‍ സാമ്പത്തിക വിജയമല്ലാത്ത സര്‍വീസുകള്‍ നിര്‍ത്തി നല്ല ലാഭമുണ്ടാക്കുന്ന മേഖലകളില്‍ കൂടതല്‍ സര്‍വീസ് നടത്തി സാമ്പത്തിക നേട്ടമുണ്ടാകാനാണ് ശ്രമം.കണക്ഷന്‍ സര്‍വീസുകള്‍ വര്‍ധിപ്പിക്കാനും കമ്പനി ശ്രമിക്കുന്നു.ജെറ്റ് എയര്‍വെയ്‌സിന്‍റെ ആദ്യ ഡയറക്ട് സര്‍വീസായ പൂനെ സിംഗപ്പൂര്‍,ദില്ലി-ബാങ്കോക്ക്,മുംബൈ- ദോഹ,ദില്ലി - ദോഹ,ദില്ലി-സിംഗപ്പൂര്‍,മുംബൈ-ദുബായ്,ദില്ലി-കാഠ്മണ്ഡു,എന്നിവിടങ്ങളിലേക്ക് കൂടുതല്‍ വിമാന സര്‍വീസ് നടത്താനാണ് തീരുമാനം.
സര്‍വീസുകള്‍
യാത്രക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ച് നിര്‍ത്തലാക്കിയ സര്‍വീസുകള്‍ കൂട്ടുമെന്ന് അധികൃതര്‍ പറഞ്ഞു.ജെറ്റും പാര്‍ട്‌നറായ എത്തിഹാദ് എയര്‍വെയ്യ്‌സും കഴിഞ്ഞ വര്‍ഷം ഗള്‍ഫ് മേഖലയിലെയുെ ഇന്ത്യയിലെയും ഏറ്‌റവും കൂടുതല്‍ സര്‍വീസുകള്‍ നടത്തിയതാണ്.എന്നാല്‍ ഇപ്പോള്‍ ഇവിടെ സര്‍വീസുകള്‍ ലാഭത്തിലല്ല.എത്തിഹാദിന് ജെറ്റ് എയര്‍വെയ്‌സിന്റെ 24 ശതമാനം ഷെയര്‍ ആണുള്ളത്.സാമ്പത്തിക ബാധ്യതയൊഴിവാക്കാന്‍ ശമ്പളവും സ്റ്റാഫുകളെയും കുറച്ചിട്ടുണ്ട്.


Click it and Unblock the Notifications