കേരളത്തിൽ നിന്നുള്ള പ്രവാസി ധനസമാഹരണം ഈ വർഷം 25,000 കോടിയുടെ ബിസിനസ് ആയിരിക്കുമെന്ന് ധനമന്ത്രി ടി.എം. തോമസ് ഐസക് പറഞ്ഞു.ഇത് കേരള ഇൻഫ്രാസ്ട്രക്ചർ, ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കെ.ഐ.ഐ.എഫ്.ബി), സംസ്ഥാന സർക്കാരിന്റെ അധിക ബജറ്റ് ഫണ്ടറൈസിംഗ് പദ്ധതികൾ എന്നിവയിലേക്ക് വലിയ കരുത്താകും.
പ്രവാസി മലയാളികളുടെ ക്ഷേമം ലക്ഷ്യം വെച്ച് കൊണ്ട് പ്രഖ്യാപിച്ച സമ്പാദ്യ പദ്ധതിയാണ് കെ എസ്. എഫ് ഇ. പ്രവാസി ചിട്ടി. ഒരു സ്കീമിനു കീഴിൽ നിരവധി ആനുകൂല്യങ്ങൾ ഉണ്ട്.
ഇൻഷുറൻസ് പരിരക്ഷ, പെൻഷൻ പ്ലാൻ എന്നിവ അടങ്ങിയിട്ടുള്ള പദ്ധതി
ചിട്ടിയിൽ ചേരാനും , പേയ്മെന്റ് നടത്താനും , എവിടെ നിന്നും എപ്പോൾ വേണമെങ്കിലും ചിട്ടിയുടെ ലേലത്തിൽ പങ്കെടുക്കാനും അനുവദിക്കുന്ന ഒരു സോഫ്റ്റ്‌വെയർ പദ്ധതിക്കായി രൂപപെടുത്തിയിട്ടുണ്ട്.
കേരളത്തിന്റെ അടിസ്ഥാന പശ്ചാത്തല പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു ഫണ്ട്-മൊബിലൈസേഷൻ പ്ലാറ്റ്ഫോം കൂടിയാണിത് .
സമ്പത് വ്യവസ്ഥ എൻ.ആർ.ഐ.കൾക്കു മാത്രമായി ഒരു പ്രത്യേക പദ്ധതി എന്നത് പ്രവാസികൾക്ക് ഉപകാരപ്പെടുന്നതാണ്.കേരളത്തിന്റെ സമ്പത് വ്യവസ്ഥയുടെ വളർച്ചയിൽ എൻ.ആർ.ഐ.കളുടെ പണം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
പ്രവാസി ചിട്ടി ലോകവ്യാപകമായി വ്യാപിച്ചു കിടക്കുന്ന രണ്ടു ദശലക്ഷത്തിലധികം പ്രവാസികളുടെ സമ്പാദ്യശീലം വർധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. നിലവിൽ യു.എ.ഇയിൽ മാത്രമാണ് അത് അവതരിപ്പിക്കപ്പെട്ടത്. ജി.സി.സി രാജ്യങ്ങളിലും പിന്നീട് ബ്രിട്ടൻ പോലെയുള്ള രാജ്യങ്ങളിലും ഇത് വ്യാപിപ്പിക്കുന്നതായിരിക്കും എന്നും ധനമന്ത്രി ടി.എം. തോമസ് ഐസക് പറഞ്ഞു.
KIIFB യിലെ പ്രവാസി ചിട്ടി സഹായത്തോടെ ഉയർത്തിയ 10,000 കോടി രൂപ രണ്ട് പുതിയ റോഡ് പദ്ധതികൾ, , തീരദേശ ഹൈവേകൾ എന്നിവയ്ക്കായി നീക്കിവച്ചിട്ടുണ്ട്.സംസ്ഥാന ഗവൺമെന്റിന്റെ കീഴിലുള്ള എൻ.ബി.ബി.സി കേരള ഫിനാൻഷ്യൽ എന്റർപ്രൈസസ് (കെ.എസ്.ഇ.ഫെ), അടുത്തിടെ നടപ്പാക്കിയ ഇത്തരം പ്രവാസി ചിട്ടി ഫണ്ട് സ്കീമുകളിലും 50,000 കോടിയുടെ വാർഷിക ബിസിനസ് ഉള്ള പദ്ധതികളാണ് . കടം തിരിച്ചുകിട്ടുന്നതിനും വരുമാനമുണ്ടാക്കുന്നതും കേരള സർക്കാരിന് കഴിഞ്ഞവർഷം യാതൊരു വഴികളും ഉണ്ടായിരുന്നില്ല. എന്നാൽ, അടിസ്ഥാന സൗകര്യ നിർമ്മാണത്തിനായി പ്രവാസി ചിട്ടി നാല്ലൊരു മാർഗ്ഗമാണ്