ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങളിൽ മുന്നിട്ടു നിൽക്കുന്ന ഫ്ളിപ്കാർട്ടിന്റെ ഫോൺപെയും, സാമ്പത്തിക സേവനങ്ങൾ, ഉപപോക്താക്കൾക്കു ലഭ്യമാക്കാൻ മ്യുച്ചൽ ഫണ്ട് ആപ്ലികേഷൻ ആരംഭിക്കാൻ ഒരുങ്ങുന്നു.കഴിഞ്ഞ രണ്ടാഴ്ചകളായി ഡിജിറ്റൽ പയ്മെന്റ്റ് സ്റ്റാർട്ടപ്പ് പ്ലാറ്റുഫോമുകൾ മികച്ച മുന്നേറ്റം അകഴ്ച വെക്കുന്നതോതിനിടയിലാണ് ഇങ്ങനെ ഒരു തീരുമാനം.പല ഉപപോക്താക്കളും അവരെയുടെ സമ്പത് കൃത്യമായി നിരീക്ഷിക്കാനും നിയന്ത്രിക്കാനും ആവശ്യമായ ഒരു സംവിധാനം ആഗ്രഹിക്കുന്നുണ്ട്.
അത്തരത്തിലുള്ള സമ്പത്ത് നിയന്ത്രിക്കാൻ ആവശ്യമായ ആയിരക്കണക്കിന് ഉപപോക്താക്കളെ ആണ് ഫോൺപെ ലക്ഷ്യമിടുന്നത്. അപ്പ്ലികേഷൻ നിലവിൽ വന്നാൽ യുപിഎ, മൊബൈൽ വാലറ്റ് പോലുള്ള നിയന്ത്രിത വ്യവസായങ്ങൾ ഒരു യൂണിറ്റിന് കീഴിലായിരിക്കും.പുതിയ ക്രമരഹിതമായ ബിസിനസ്സുകൾ പ്രത്യേക സെക്ഷനിലായിരിക്കും. മൂന്നുവർഷം മുമ്പാണ് ഫോൺപെ യെ ഫ്ളിപ്കാർട്ട് സ്വന്തമാക്കിയതു അതിനു ശേഷം ഈ രംഗത്ത് ഫോൺപെ നിർണായക ബിസിനസുകളിൽ ഒന്നായി മാറുകയായിരുന്നു . ഇന്ന് ഫോൺ പെ അപ്പ്ലികേഷൻ വഴി 30 ദശലക്ഷം പ്രതിമാസ ഇടപാടുകൾ നടക്കുന്നുണ്ട്. ബാംഗ്ലൂർ ആസ്ഥാനമാക്കിയ ഫോൺ പെ യുടെ മ്യുച്ചൽ ഫണ്ട് ബിസിനസിലേക്കുള്ള കടന്നു വരവ് കഴിഞ്ഞ വർഷം ഈ ബിസിനസ്സ് രാഗത്തേക്കുങ്കടന്നു വന്ന ഡിജിറ്റൽ പ്ലാറ്റഫോമായ പയറ്റമിനു തിരിച്ചടിയാകാൻ സാധ്യത ഉണ്ട്.
നിലവിൽ ഉള്ള ഫിനാൻഷ്യൽ സേവനങ്ങൾ നടത്തുന്ന കമ്പനികളുമായി ചേർന്ന് പണമിടപാടുകൾ നടത്താനാണ് ഉദ്ദേശമെന്ന് ഫോൺപെ സി. ഇ.ഒ യും സ്ഥാപകനും ആയ സമീർ നിഗം പറഞ്ഞു.