ആഭ്യന്തര വിപണിയിലെ സ്വർണ വില ഇപ്പോൾ ദിവസം കൂടും തോറും കൂടുകയാണ്. സാമ്പത്തിക വിദഗ്ദ്ധരുടെ അഭിപ്രായ പ്രകാരം ഒരു പവന് 35000 രൂപ വരെ ആകാനാണ് സാധ്യത . ഇന്ന് 24 കാരറ്റ് സ്വർണ്ണത്തിനു പത്തു രൂപ കൂടി പത്തു ഗ്രാമിന് 34 ,250 രൂപയായിരിക്കുകയാണ് അത് പോലെ തന്നെ 22 കാരറ്റ് സ്വർണ്ണത്തിന് പത്തു ഗ്രാമിന് പത്തു രൂപ കൂടി 32 ,630 രൂപയായി .
സ്വർണ്ണത്തിന്റെ ഡിമാൻഡ് കഴിഞ്ഞ വർഷം മുതൽ വർദ്ധിച്ച പ്രവണതയാണ് കാണിക്കുന്നത്. കൂടാതെ ഈ വര്ഷം തുടങ്ങിയപ്പോൾ മുതൽ സ്വർണ്ണ വില ഉയരുകയാണ്. കൂടാതെ, സെൻട്രൽ ബാങ്ക് സൂചിപ്പികുന്നത് പോലെ, സാമ്പത്തിക അനിശ്ചിതത്വങ്ങളുടെ വേളയിൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന് ഡിമാൻഡ് ഏറാറുണ്ട്. 2019 തുടക്കത്തിൽ സാമ്പത്തിക വിദഗ്ദ്ധർ പറഞ്ഞിരുന്നത് സ്വർണ്ണം പവന് 32000 വരെയേ ആകാം എന്നായിരുന്നു. വില കൂടുന്നത് കൊണ്ട് തന്നെ സ്വർണ്ണത്തിനു ഡിമാൻഡ് കൂടിയിട്ടുണ്ടെന്നു മനസിലാക്കാം. ആഗോള സാമ്പത്തിക വളർച്ച, സുരക്ഷിത നിക്ഷേപ സ്വത്ത് വാങ്ങൽ, സ്വർണത്തിന്റെ ഡിമാൻഡ്, ഡോളറിനും യുഎസ് സമ്പദ്ഘടന,ഡോളറിനു നേരെയുള്ള രൂപയുടെ നഷ്ടം എന്നിവയാണ് സ്വർണ്ണ വില ഉയരാനുള്ള കാരണങ്ങൾ ആയി സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടി കാണിക്കുന്നത് .