ന്യൂഡല്‍ഹി: തങ്ങള്‍ ആവിഷ്ക്കരിച്ച പുതിയ ഇ കൊമേഴ്സ് നയം ഉടന്‍ നടപ്പിലാക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പത്തിലാണ് നരേന്ദ്ര മോദി സര്‍ക്കാര്‍. ഡെമോക്ലീസിന്റെ വാളു പോലെ തലക്കുമകളില്‍ തൂങ്ങിനില്‍ക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനവും തുടര്‍ന്നുവരുന്ന പെരുമാറ്റച്ചട്ടവും തന്നെ കാരണം. ഏത് സമയത്തും നടപ്പിലാക്കാന്‍ പാകത്തില്‍ ഇ കൊമോഴ്സ് പോളിസിയുടെ കരട് ഇതിനകം തയ്യാറായിക്കഴിഞ്ഞതായാണ് വിവരം.
പതിവുരീതിയില്‍ പുതിയ നയത്തിന്റെ കരട് പ്രസിദ്ധീകരിച്ച് ബന്ധപ്പെട്ടവരുമായുള്ള കൂടിയാലോചനകള്‍ക്കു ശേഷം അത് നടപ്പിലാക്കണോ അതോ കൂടിയാലോചനകളൊന്നും കൂടാതെ നേരിട്ട് നടപ്പിലാക്കണോ എന്നതാണ് പ്രശ്നം. പദ്ധതി നടപ്പിലാക്കേണ്ട നോഡല്‍ ഏജന്‍സിയായ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്റ് പ്രൊമോഷന്റെ അഭിപ്രായം നയം നേരിട്ട് പ്രഖ്യാപിക്കണമെന്നാണ്. എന്നാല്‍ ഇതിന് എതിരായ നിലപാടാണ് ബന്ധപ്പെട്ട മന്ത്രാലയങ്ങളുടേത്. ആദ്യം കരട് നയം പ്രസിദ്ധീകരിക്കുകയും ബന്ധപ്പെട്ട കക്ഷികളുമായുള്ള വിശദമായ കൂടിയാലോചനകള്‍ക്കു ശേഷം നടപ്പിലാക്കുകയും ചെയ്താല്‍ മതിയെന്നതാണ് അവരുടെ പക്ഷം.

നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ കാര്യത്തില്‍ നിയന്ത്രണങ്ങള്‍ വരുത്തിക്കൊണ്ട് ഇ കൊമേഴ്സ് നയത്തില്‍ ഇതിനിടെ വരുത്തിയ ചില മാറ്റങ്ങള്‍ ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് തുടങ്ങിയ ആഗോള കമ്പനികളുടെ പ്രതിഷേധം വിളിച്ചുവരുത്തിയ സാഹചര്യത്തിലാണ് ഒറ്റയടിക്ക് പദ്ധതി നടപ്പിലാക്കേണ്ടെന്ന നിലപാടില്‍ മന്ത്രാലയങ്ങള്‍ എത്തിയത്. വിദേശ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങള്‍ തങ്ങള്‍ക്ക് നേരിട്ടുള്ള വിദേശ നിക്ഷേപമുള്ള സ്റ്റോറുകളിലൂടെ സാധനങ്ങള്‍ വില്‍പ്പന നടത്തുന്നത് വിലക്കുന്നതായിരുന്നു പുതിയ ഭേദഗതി. ഇത് പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കിയിരുന്നു. ചര്‍ച്ചകളില്ലാതെ പുതിയ നയം നടപ്പിലാക്കിയാല്‍ ഇന്ത്യന്‍ വിപണയില്‍ കോടികള്‍ മുതല്‍മുടക്കിയ കമ്പനികള്‍ക്ക് അത് ദഹിക്കില്ലെന്നാണ് എതിര്‍പക്ഷക്കാരുടെ വാദം. ഇത്തരമൊരു സാഹചര്യത്തില്‍ മുന്നറിയിപ്പില്ലാതെ നയമാറ്റം കൊണ്ടുവന്ന നടപടിക്കെതിരേ ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ സര്‍ക്കാറിന്റെ നില പരുങ്ങലിലാവും.
അതേസമയം, നിയമം അനുശാസിക്കുന്ന രീതിയില്‍ കരട് പുറത്തിറക്കി 15 ദിവസത്തെ കാലാവധിക്കു ശേഷം അന്തിമപ്രഖ്യാപനം നടത്താമെന്നു വച്ചാല്‍ അതിനു മുമ്പ് തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുമോ എന്നതാണ് സര്‍ക്കാരിനെ വിഷമവൃത്തത്തിലാക്കുന്നത്. മാര്‍ച്ച് ആദ്യത്തോടെ വിജ്ഞാപനം വരും എന്ന കണക്കുകൂട്ടലുകള്‍ക്കിടയില്‍ പ്രത്യേകിച്ചും. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാല്‍ പുതിയ നയപ്രഖ്യാപനം നടത്തുന്നത് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനവുമാവും. ഇന്ത്യന്‍ ഓണ്‍ലൈന്‍ വ്യാപാരികള്‍ക്ക് അനുകൂലമായ നടപടികള്‍ ഉള്‍ക്കൊള്ളുന്നതാണ് പുതിയ ഇ കൊമേഴ്സ് നയമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നയരൂപീകരണവുമായി ബന്ധപ്പെട്ട് നേരത്തേ വിവിധ കമ്പനികളുമായി സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നുവെങ്കിലും ഇന്ത്യയിലെ ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ 80 ശതമാനവും കൈയടക്കിവച്ചിരുന്ന ആമസോണും ഫ്ളിപ്കാര്‍ട്ടും ഇതില്‍ പങ്കെടുത്തിരുന്നില്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
